image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

സായന്തന കൂട്ടുകെട്ട് നൽകുന്ന ആശ്വാസം (അനിൽ പെണ്ണുക്കര)

EMALAYALEE SPECIAL 12-Jan-2021 അനിൽ പെണ്ണുക്കര
EMALAYALEE SPECIAL 12-Jan-2021
അനിൽ പെണ്ണുക്കര
Share
image
എനിക്ക് വളരെ അടുത്തു പരിചയമുള്ള ഒരു അമേരിക്കൻ നേഴ്സ് സുഹൃത്തിനോട് ഒരിക്കൽ ഞാൻ ചോദിച്ചു .
" ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകിയ നിമിഷം ഏതെന്ന് "
" സ്കൂളിൽ പോകാത്ത എൻ്റെ അച്ചാച്ചൻ കെന്നഡി എയർപ്പോർട്ടിൽ വന്ന് വിമാനമിറങ്ങിയപ്പോൾ പൊട്ടിക്കരഞ്ഞ നിമിഷം എന്ന് "
ഇതു പറഞ്ഞ് അവരും കരഞ്ഞു. വല്ലാത്ത ഒരു നിമിഷമായിരുന്നു അത്.
ഒരിക്കലും അമേരിക്ക പോലെ ഒരു മഹാരാജ്യത്ത് എത്താൻ ഒരു സാധ്യതയുമില്ലാത്ത ഒരു മനുഷ്യൻ.
അദ്ദേഹത്തിൻ്റെ  മൂത്ത മകൾ ,എൻ്റെ സുഹൃത്ത് ബോംബെയിൽ നേഴ്സായി ജോലിയിൽ കയറുകയും അവിടെ നിന്നും അമേരിക്കയിലേക്ക് പോവുകയുമായിരുന്നു. താഴെയുണ്ടായിരുന്ന സഹോദരങ്ങളൊക്കെ പൂനയിലും ഗൾഫിലുമായി ജീവിതം.. . ഇളയ സഹോദരൻ നാട്ടിൽ അച്ഛനും അമ്മയ്ക്കും ഒപ്പം .അങ്ങനെയിരിക്കെ അമ്മ മരിച്ചു. ഇണക്കിളികളെ പ്പോലെ ജീവിച്ച അച്ഛനും അമ്മയും .
"അമ്മയുടെ
 മരണം അച്ചാച്ചന് താങ്ങാൻ പറ്റുന്നതിലും അപ്പുറമായിരുന്നു. ".
ഒരു ചേയ്ഞ്ച് ആയിക്കോട്ടെ എന്ന് വിചാരിച്ച് അമേരിക്കയ്ക്ക് വിളിച്ചു. അദ്ദേഹത്തിന് നാട് വിട്ട് എങ്ങോട്ടും പോകണ്ട. കർഷക സുഹൃത്തുക്കൾ, തൊഴുത്ത് ,പാടം ,നാട്ടു ചന്ത ... ഒക്കെയായ ഒരു ജീവിതം.രാവിലെ ഗോപാലകൃഷ്ണൻ്റെ ചായക്കടയിൽ പോയി ചായ കുടിക്കുന്ന സുഖം അമേരിക്കയിലെ ചായക്കടയിൽ കിട്ടില്ല എന്നാണ് അദ്ദേഹത്തിൻ്റെ പക്ഷം.
 അങ്ങനെയിരിക്കെ മകളുടെ  ആഗ്രഹത്തിന്  അച്ഛൻ  സമ്മതം മൂളി. ഒരു മാസത്തേക്ക് ഒരു അമേരിക്കൻ യാത്ര. ന്യൂയോർക്കിൽ എയർപോർട്ടിൽ ഇറങ്ങിയ ആ മനുഷ്യൻ പൊട്ടിക്കരഞ്ഞത് മകൾടെ സൗഭാഗ്യത്തെ ഓർമ്മിച്ചായായിരുന്നു.
 എങ്കിലും ന്യൂയോർക്കിലെ വീട്ടിലെത്തിയപ്പോൾ തിരികെ പോകുന്ന ദിവസത്തെക്കുറിച്ച് മാത്രമായിരുന്നു സംസാരമത്രെ. .. "ഒരു മാസം എങ്ങനെ തള്ളി നീക്കി എന്ന് അച്ചാച്ചന് മാത്രമെ അറിയു. അതിനിടയിൽ സന്തോഷത്തോടെ യാത്ര പോയത് നാട്ടിലെ പള്ളിയിൽ ഉണ്ടായിരുന്ന അച്ചൻ അമേരിക്കയിലുണ്ട് എന്നറിഞ്ഞ് കാണാൻ പോയത് മാത്രം. നാടുവിട്ട് അമേരിക്കയിലെത്തുന്ന അച്ചാച്ചൻ മാരുടെ മനസിൽ എപ്പോഴും അവരുടെ നാടും നാട്ടാരുമൊക്കെയായിരിക്കും "
ഈ സംഭവ കഥ പറയാൻ കാരണം മലയാളത്തിൻ്റെ പ്രിയപ്പെട്ട കഥാകാരൻ  സേതു സാറിൻ്റെ ചങ്ങമ്പുഴ പാർക്ക് എന്ന കഥയെ ആസ്പദമാക്കി  സുഹൃത്തും സംവിധായകനുമായ വിനോദ് മേനോൻ സംവിധാനം ചെയ്ത "ചങ്ങമ്പുഴ പാർക്ക് " എന്ന ഷോർട്ട് ഫിലിം ഇത്തരം ഒരു പശ്ചാത്തലം ഹൃദയ സ്പർശിയായി അവതരിപ്പിക്കുന്നു എന്ന് പറയുവാനാണ്.
ഇവിടെ കഥാനായകൻ കർഷകനല്ല .
അദ്ധ്യാപകനാണ്.
വിരമിച്ച മലയാളം അദ്ധ്യാപകനും വിഭാ ര്യനുമായ നാരായണൻ കുട്ടി മാഷ് അമേരിക്കയിലെ മകളെയും കുടുംബത്തേയും സന്ദർശിക്കുന്നു .അദ്ദേഹത്തിൻ്റെ താമസം സുഖകരവും വിശ്രമകരവുമാക്കാൻ മകളും ഭർത്താവും ചെറുമകളും പരമാവധി ശ്രമിക്കുന്നു. എന്നിരുന്നാലും അദ്ദേഹത്തിൻ്റെ മനസ്സിൻ്റെ കോണിൽ എപ്പോഴും താൻ വൈകുന്നേരങ്ങൾ ചിലവഴിക്കാറുള്ള ചങ്ങമ്പുഴ പാർക്ക് മാത്രം .അദ്ദേഹത്തിൻ്റെ നൊസ്റ്റാൾജിയയും വൈകുന്നേരവും മുതിർന്ന പൗരന്മാർ ഒത്തുചേരുന്ന ഇടങ്ങളും നിറഞ്ഞു നിൽക്കുകയാണ്. കേരളത്തിലെ തൻ്റെ പഴയ ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള ആഗ്രഹത്തോടൊപ്പം മകളോടും മരുമകനോടും ചെറുമകളോടും ഉള്ള സ്നേഹം തുലനം ചെയ്യാനും അദ്ദേഹം ശ്രമിക്കുന്നു .
പ്രായമേറുന്തോറും ഉളവാകുന്ന നഷ്ടബോധവും അരക്ഷിതത്വവും മറികടക്കാനായി ഉരുത്തിരിയുന്ന സായന്തന കൂട്ടുകെട്ട് നൽകുന്ന ആശ്വാസം ചില്ലറയല്ല എന്നും മകളുടെ അമേരിക്കയിലെ വീട്ടിൽ കഴിച്ചു കൂട്ടുമ്പോഴും ചങ്ങമ്പുഴ പാർക്കിലെത്താൻ കൊതിക്കുന്ന വൃദ്ധ മനസിൻ്റെ കഥ നമുടെയെല്ലം മനസിൽ നൊമ്പരമുണ്ടാക്കും.
നടനും സുഹൃത്തുമായ തമ്പി ആൻ്റണിയാണ് നാരായണൻകുട്ടി മാഷ് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തൻ്റെ കൈകളിൽ ഭദ്രമാക്കി അദ്ദേഹം തൻമയത്വത്തോടെ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ടി.ജി രവി, ഷെമി ദീപക്, ശ്യാം ചന്ദ്, ആൻ മേരി ആൻ്റണി ,രഘുനാഥൻ കടങ്ങോട് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
 സാൻഫ്രാൻസിസ്കോയിലെ കലാ സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായ സർഗ്ഗവേദിയുടെ പ്രഥമ സംരംഭം കൂടിയാണ് ചങ്ങമ്പുഴ പാർക്ക് .
സേതു സാറിൻ്റെ കഥയോട് നൂറ് ശതമാനം നീതി പുലർത്തി മനോഹരമായ ദൃശ്യചാരുതയോടെയാണ് ഈ ഷോർട്ട് ഫിലിം കാഴ്ച്ചക്കാരിലേക്ക് എത്തുന്നതെന്ന് എടുത്തു പറയാതെ വയ്യ.
ഈ ഷോർട്ട് ഫിലിമിൽ എന്നെ ആകർഷിച്ച മറ്റൊരു ഘടകം കഥയ്ക്ക് അനുയോജ്യമായി ചിത്രീകരിച്ച ഗാനമാണ്. സിന്ധു നായരുടെ വരികൾക്ക് ജയ് നായരുടെ സംഗീതവും ആലാപനവും..
പ്രൊഡക്ഷൻ കോ - ഓർഡിനേറ്റർ രാജി മേനോൻ .
തിരക്കുകൾ ഒക്കെ ഒഴിഞ്ഞ ഈ ദിവസം കുറച്ചു സമയം നിങ്ങൾ ചങ്ങമ്പുഴ പാർക്കിൽ ചിലവഴിക്കുമെങ്കിൽ ചില നൊമ്പരങ്ങൾ നിങ്ങളെ വേട്ടയാടും ..

ചങ്ങമ്പുഴ പാർക്ക്
കാണാനുള്ള യുടൂബ് ലിങ്ക്
https://youtu.be/FstP2jHkoOM

image

Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഉമ്മൻ ചാണ്ടിയുടെ വരവ്; ആർക്കൊക്കെ പണി കിട്ടും? (സൂരജ് കെ. ആർ)
എന്നു തീരുമീ കൊറോണ? (ജോര്‍ജ് തുമ്പയില്‍)
കലാശ്രീ ഡോ. സുനന്ദ നായർ - മോഹിനി ആട്ട ലാസ്യപ്പെരുമ (എസ്. കെ. വേണുഗോപാൽ)
ഉണ്ണികൃഷ്ണൻ നമ്പൂതിരി ദീപ്തസ്മരണയാകുമ്പോൾ   ഓർമ്മയുടെ തടാകക്കരയിൽ ഞാൻ: ജോൺ ബ്രിട്ടാസ്
വാക്‌സിൻ എടുത്താലും മുൻകരുതൽ അവസാനിപ്പിക്കരുത് (കോര ചെറിയാൻ)
മലയാണ്മയുടെ മേളപ്പെരുമയ്ക്ക് സപ്തതി (ദേവി)
Sayonara, woman Friday (Prof. Sreedevi Krishnan)
സിറ്റിസൺ ട്രംപും  സെനറ്റ് വിചാരണയും  (ബി ജോൺ കുന്തറ)
സമയമില്ലാപോലും (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)
ഇന്ത്യയിലെ അടുക്കള, ദുരിതപൂർണം, പഴഞ്ചൻ (വെള്ളാശേരി ജോസഫ്)
നായയ്ക്ക് കൊടുത്താലും അച്ഛനു കഞ്ഞി കൊടുക്കാത്ത മക്കൾ...! (ഉയരുന്ന ശബ്ദം - 26: (ജോളി അടിമത്ര)
വിഷ്ണുനാരായണൻ നമ്പൂതിരി: മലയാളത്തിന്റെ സൗമ്യ സരസ്വതി (മിനി ഗോപിനാഥ്)
അര്‍ണാബിന്റെ സ്വന്തം റിപ്പബ്ലിക്ക് (ദല്‍ഹികത്ത് : പി.വി.തോമസ്)
2020 ടാക്സ് റിട്ടേൺ: അറിയേണ്ടും കാര്യങ്ങൾ (മാത്യു ജോയിസ്, ലാസ് വേഗാസ്)
കൊറോണയുടെ അടിമച്ചങ്ങല പൊട്ടിച്ചെറിയുകതന്നെ ചെയ്യും (വിജയ്.സി.എച്ച്)
സമഭാവനയുടെ കരുത്തുമായി ജോർജി വർഗീസ്, ഫൊക്കാന  ചരിത്ര ദൗത്യത്തിലൂടെ മുന്നോട്ട് (അനിൽ പെണ്ണുക്കര)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും(ഭാഗം-4 :ഡോ. പോള്‍ മണലില്‍)
ബൈഡന്റ്റെ നല്ലകാലം, രാജ്യത്തിന്റ്റെ ഗതി കാത്തിരുന്നു കാണാം. (ബി ജോണ്‍ കുന്തറ)
അമേരിക്കയില്‍ ആദ്യം കാല്‍ കുത്തിയതും ഒരു മദ്രാസുകാരന്‍; ഇന്ത്യാക്കാരുടെ കിതപ്പും ഒടുവില്‍ കുതിപ്പും
കൈയില്‍ ജപമാല, ഐക്യത്തിന് ആഹ്വാനം, പുതിയ പ്രതീക്ഷ ഉയര്‍ത്തി ബൈഡന്‍.(ഷോളി കുമ്പിളുവേലി)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut