Image

ആംബറിന്റെ കൊലപാതകം ; 25–ാം വാർഷികത്തിലും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്

പി.പി.ചെറിയാൻ Published on 14 January, 2021
ആംബറിന്റെ കൊലപാതകം ; 25–ാം വാർഷികത്തിലും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്
ആർലിംഗ്ടൺ (ടെക്സസ്) ∙ വീടിനു സമീപം ഒഴിഞ്ഞു കിടന്നിരുന്ന ഗ്രോസറി സ്റ്റോറിനു മുമ്പിലെ പാർക്കിങ് ലോട്ടിൽ സൈക്കളിൽ സഞ്ചരിച്ചിരുന്ന ഒൻപതു വയസ്സുകാരനായ ആംബർ ഹേഗർമാനെ തട്ടികൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്.   25 വർഷം മുൻപുള്ള ജനുവരി 13ന് ആണു സംഭവം നടക്കുന്നത്.
പ്രതിയെ കണ്ടെത്തുന്നതിന് 25–ാം വർഷത്തിലും പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യർഥിച്ചു. കുട്ടിയുടെ മാതാവ് ഡോണയും കുട്ടിയുടെ ഘാതകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട്  വാർത്താസമ്മേളനം നടത്തി. 1996 ജനുവരി 13ന് ടെക്സസിലെ ആർലിംഗ്ടൺ സിറ്റിയിലായിരുന്നു സംഭവം.
ബ്ലാക്ക് പിക്കപ്പിൽ എത്തിയ ഒരാൾ പാർക്കിങ് ലോട്ടിൽ നിന്നും ആംബറിനെ ബലമായി പിടിച്ചു കയറ്റി സ്ഥലം വിടുകയായിരുന്നുവെന്ന് ദൃക്സാക്ഷി മൊഴി നൽകി. കുട്ടി നിലവിളിക്കുന്നതും തട്ടിയെടുത്ത ആളെ ചവിട്ടുന്നതും കണ്ടതായി ഏക സാക്ഷിയായ ജിമ്മി കെവിൽ പറഞ്ഞു. ഉടനെ പൊലീസിൽ അറിയിച്ച് അന്വേഷണം  ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. 
അഞ്ചു ദിവസത്തിനു ശേഷം പാർക്കിങ്ങ് ലോട്ടിന് ഏകദേശം നാലുമൈൽ ദൂരെയുള്ള ക്രീക്കിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. നിരവധി സൂചനകളും ഡിഎൻഎ ടെസ്റ്റുകളും നടത്തിയിട്ടും യഥാർഥ പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ആംബറിന്റെ തിരോധാനത്തിനു ശേഷം തട്ടികൊണ്ടുപോയ കുട്ടികളെ കണ്ടെത്തുന്നതിന് ലോകത്തെമ്പാടും ആംബർ അലർട്ട് ആക്ടിവേറ്റ് ചെയ്യുന്നുണ്ട്. നൂറുകണക്കിനു കുട്ടികളെയാണ് ഇതുമൂലം കണ്ടെത്തിയിട്ടുള്ളത്.
പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ഉടൻ പിടികൂടാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായും പൊലീസ് അറിയിച്ചു.
ആംബറിന്റെ കൊലപാതകം ; 25–ാം വാർഷികത്തിലും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്
ആംബറിന്റെ കൊലപാതകം ; 25–ാം വാർഷികത്തിലും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്
ആംബറിന്റെ കൊലപാതകം ; 25–ാം വാർഷികത്തിലും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക