Image

എംഡി ബിജു പ്രഭാകറിനെതിരെ കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധം

Published on 16 January, 2021
എംഡി ബിജു പ്രഭാകറിനെതിരെ കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധം

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ വ്യാപക ക്രമക്കേടെന്ന എംഡി ബിജു പ്രഭാകറിന്റെ ആരോപണത്തില്‍ പ്രതിഷേധിച്ച്‌ ജീവനക്കാര്‍. കെഎസ്‌ആര്‍ടിസിയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് ജീവനക്കാര്‍ പ്രതിഷേധമാര്‍ച്ച്‌ നടത്തി. 


ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ബിജു പ്രഭാകറിന്റെ കിഴക്കേക്കോട്ടയിലെ ഓഫീസിലേക്കായിരുന്നു മാര്‍ച്ച്‌.

മാര്‍ച്ച്‌ ഓഫീസിന് മുമ്ബില്‍ വെച്ച്‌ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് ഉപരോധിച്ചു. 


തിങ്കളാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധത്തിനും ഐഎന്‍ടിയുസി ആഹ്വാനെ ചെയ്തിട്ടുണ്ട്. 


 കെഎസ്‌ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം ഡി ബിജുപ്രഭാകര്‍ രംഗത്തെത്തിയിരുന്നു. ജീവനക്കാര്‍ ഡീസല്‍ വെട്ടിപ്പും, ടിക്കറ്റ് മെഷീനിലും ക്രമക്കേട് നടത്തുന്നു. വര്‍ക്ക്ഷോപ്പുകളില്‍ സാമഗ്രികള്‍ വാങ്ങുന്നതിലും ക്രമക്കേടുണ്ട്. സി എന്‍ ജിയെ എതിര്‍ക്കുന്നത് ഡീസല്‍ വെട്ടിപ്പ് തുടരാനാണെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.


 ജീവനക്കാരിലെ പലരും ജോലി ചെയ്യാതെ ഇഞ്ചി കൃഷിയും മഞ്ഞള്‍ കൃഷിയും ചെയ്യുന്നു. ആരേയും പിരിച്ചുവിടില്ലെങ്കിലും ജീവനക്കാരുടെ എണ്ണം കുറയ്ക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിര്‍ബന്ധിത വി ആര്‍ എസ് ഉണ്ടാകില്ല. ജീവനക്കാരുടെ എണ്ണം പതിനായിരമായി കുറക്കുമെന്നും  

തിരുവനന്തപുരത്ത് ഉള്‍പ്പെടെ ഷോപ്പിംഗ് കോംപ്ലെക്സുകള്‍ നിര്‍മിച്ചത് വേണ്ടത്ര പഠനമില്ലാതെയെന്നും ബിജു പ്രഭാകര്‍ ആരോപിച്ചു.


100 കോടിയുടെ തിരിമറി കെഎസ്‌ആര്‍ടിസിയില്‍ നടന്നതായും അദ്ദേഹം വ്യക്തമാക്കി. 2010 - 15 കാലഘട്ടത്തില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീകുമാറിനെതിരെ നടപടിയുണ്ടാകും. കെഎസ്‌ആര്‍ടിസിയുടെ തലപ്പത്ത് ബിജുപ്രഭാകര്‍ ചുമതലയേറ്റെടുത്ത ശേഷം ആദ്യമായാണ് ജീവനക്കാര്‍ക്കെതിരെ രൂക്ഷമായ പ്രതികരണമുണ്ടാകുന്നത്. 


കെഎസ്‌ആര്‍ടിസി കടം കയറി നില്‍ക്കുകയാണ്. സ്ഥലം വില്‍ക്കാനും പാട്ടത്തിന് നല്‍കാനും തീരുമാനിച്ചത് അതുകൊണ്ടാണ്.


ബിജുപ്രഭാകര്‍ സി എം ഡി ആയി വന്നശേഷം പല തരത്തിലുളള മാറ്റങ്ങള്‍ കെ എസ് ആര്‍ ടി സിയില്‍ നടക്കുന്നുണ്ട്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക