image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

അമേരിക്കയിൽ ആശങ്കകളുടെ പെരുമഴക്കാലം (വാൽക്കണ്ണാടി - കോരസൺ)

EMALAYALEE SPECIAL 20-Feb-2021
EMALAYALEE SPECIAL 20-Feb-2021
Share
image
പ്രസിഡണ്ട് ട്രംപിന്റെ യൂഎസ് സെനറ്റിലെ രണ്ടാം കുറ്റവിചാരണ, ഹൃദയമിടിപ്പോടെയാണ് കണ്ടത്. ക്യാപിറ്റോൾ കലാപം ടിവിയിൽ കണ്ടതും ന്യൂസ് കമെന്ററി ശ്രദ്ധിച്ചതും, ഇതൊരു രാഷ്രീയ ഉടായിപ്പു നാടകം ആണെന്ന് ആദ്യം തോന്നിച്ചിരുന്നു. എന്നാൽ, സെനറ്റിലെ ഇമ്പിച്ചുമെൻറ് മാനേജരന്മാർ ഓരോരുത്തരായി നാൾവഴികളിലൂടെ ചിത്രങ്ങളും വാദങ്ങളുമായി നടന്ന സംഭവങ്ങൾ വിശദീകരിക്കുകയും ട്രംപിന്റെ വക്കീലന്മാർ ദുർബലമായി അതിനെ നേരിടുകയും ചെയ്യുന്നത് കണ്ടപ്പോൾ അക്ഷരാർഥത്തിൽ ഞെട്ടി. ഇരുണ്ട നാളുകളെ ഓർമ്മപ്പെടുത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ, കൊള്ളയും കൊള്ളിവെപ്പും, നിർബന്ധിത പലായനങ്ങൾ, അടഞ്ഞ അതിർത്തികൾ ഒക്കെ ഒരു നിമിഷം മനസ്സിലൂടെ കടന്നുപോയി.    
 
ആധുനിക അമേരിക്കയുടെ ഒരിക്കലും മറക്കാനാവാത്ത വൈസ് പ്രസിഡന്റ് എന്ന് ഇനിമുതൽ ഓർക്കപ്പെടുന്ന മൈക്ക് പെൻസിന്റെ നീതിക്കുവേണ്ടിയുള്ള നിശ്ചയദാര്‍ഢ്യം അമേരിക്കയുടെ ജനാധിപത്യത്തെ പിടിച്ചു നിറുത്തി. കപ്പിനും ചുണ്ടിനും ഇടയിലാണ് ട്രംപിന്റെ കുതന്ത്രങ്ങൾ മുനയറ്റുവീണത്. ഒരു പക്ഷേ മൈക്ക് പെൻസിന്റെ വിറങ്ങലിച്ച ജഡമായിരിക്കണം ക്യാപിറ്റോൾ കവാടത്തിനു മുന്നിൽ തൂങ്ങിക്കിടക്കുന്നത് ലോകം കാണേണ്ടിയിരുന്നത്. ഹവുസ് സ്പീക്കർ നാൻസി പെലോസിയുടെ സ്ഥിതി എന്താകുമായിരുന്നു എന്നു ചിന്തിക്കാൻ കൂടി ആകുന്നില്ല. ഇത്രയൊന്നും ആരും ധരിച്ചിരുന്നില്ല, അതാണല്ലോ ആയിരക്കണക്കിന് പ്രക്ഷോഭകാരികളെ നിയന്ത്രിക്കാൻ ചുരുങ്ങിയ പോലീസ് സന്നാഹവുമായി ഇത്രയും പ്രധാനപ്പെട്ട ഒരുയോഗം നടന്നത്. എന്തായാലും ഈ സുരക്ഷാവീഴ്ച്ചയും മുന്നറിവിൻറെ പരാജയവും അമേരിക്കയുടെ അഭിമാനത്തിനു തീരാകളങ്കമായി മാറി. 
 
അരക്ഷിതമായൊരു മുഖം അമേരിക്കക്കു എപ്പോൾ വേണമെങ്കിലും കൈവരാം എന്ന യാഥാർഥ്യം തിരിച്ചറിയുകയായിരുന്നു. ന്യൂയോർക്കിലെ സെപ്റ്റംബർ പതിനൊന്നു, ദി ഗ്രേറ്റ് ബ്ലാക്കാവുട്ട്, ഹരിക്കയിൻ സാൻഡി തുടങ്ങിയ ദുരന്തങ്ങൾ നേരിട്ടപ്പോൾ അമേരിക്കകാരനു നിറഭേദങ്ങൾ ഇല്ലായിരുന്നു. വെട്ടവും വെള്ളവും ഇല്ലാത്ത കൊടുംതണുപ്പിലും കൂരിരുട്ടിലും ദിവസങ്ങളോളം കറുപ്പോ വെളുപ്പോ നോക്കാതെ എല്ലാവരും പരസ്പരം സഹകരിച്ചു. ഇപ്പോൾ കോവിഡ് 19 താണ്ഡവനൃത്തം ആടുമ്പോൾ ജീവനേക്കാൾ കൂടുതൽ പ്രാധാന്യം നിറത്തിനും വെറുപ്പിനും ആകുന്നു എന്നത് അമേരിക്കയുടെ ദുർവിധി. ആരാണ് ഇത്രയും വെറുപ്പിന്റെ ഇന്ധനം അമേരിക്കയുടെ ഓരങ്ങളിൽ വാരി വിതറിയത്? പതിറ്റാണ്ടുകളായി കുപ്പിയിൽ അടച്ചിരുന്ന ദുർഭൂതത്തെ ആരാണ് തുറന്നുവിട്ടത്?    
 
അമേരിക്കൻ തിരെഞ്ഞെടുപ്പ് സമയത്തു മിക്കവാറും ഇടങ്ങളിൽ മോട്ടോർ റാലികൾ കാണാമായിരുന്നു. വൻ ട്രക്കുകളും അവയിൽ അമേരിക്കൻ കൊടികളോടൊപ്പം ട്രംപ് പതാകകളും പാറിക്കളിച്ചു. ഹെഡ്‍ലൈറ്റ് ഇട്ടു ഹോൺ ഒക്കെയടിച്ചാണ് ഇത്തരം മോട്ടോർ റാലികൾ പൊതുനിരത്തിലൂടെ നീങ്ങിയിരുന്നത്. അമേരിക്കൻ പതാക തലയിൽ കെട്ടിയ പച്ചകുത്തിയ വെള്ളക്കാരുടെ മുഖം പേടിപ്പെടുത്തുന്നതായിരുന്നു. കോവിഡ് കാലം ആയതിനാൽ ഇങ്ങനെയേ പ്രചാരണം നടക്കൂ എന്ന് ധരിച്ചു. എന്നാൽ ഇലക്ഷനു ശേഷം, വീണ്ടും ഇത്തരം വലിയ റാലികൾ, മിലിട്ടറിടാങ്കിനോട് സമമായ ട്രക്കുകൾ, ഒക്കെ ഹൈവേകളിലും പലയിടത്തുമായി ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു. അമേരിക്കയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നും ഇത്തരം ഒരു പ്രകോപനപരമായ തള്ളിക്കയറ്റത്തിന്റെ പിന്നിലെ വികാരം മനസ്സിലായില്ല. ലോകത്തിലെ ഏറ്റവും കൂടുതൽ പോലീസുകാരുള്ള, തടവുകാരുള്ള അമേരിക്കയിൽ മറ്റൊന്നും സംഭവിക്കില്ല, അങ്ങനെ അപായ സാദ്ധ്യത തള്ളിക്കളഞ്ഞു. ഇതെല്ലാം ജനുവരി 6 വിപ്ലവത്തിനുള്ള ഒരുക്കങ്ങൾ ആയിരുന്നുഎന്ന തിരിച്ചറിവ് ഇപ്പോഴാണ് വ്യക്തമാകുന്നത്.   
 
ബിഗ് ലൈ - സ്റ്റോപ്പ് ദി സ്റ്റീൽ: ജർമ്മൻ നാസി പാർട്ടിയിലെ ജോസഫ് ഗീബൽസ് ചെയ്തതുപോലെ, വർഗീയ വിഷം ചീറ്റുന്ന ചില പൊതു ബോധവൽകരണവും പ്രചാരണവും, ട്രംപിന്റെ ക്യാമ്പിൽ നിന്നും കുറച്ചുകാലമായി പുറത്തുവന്നുകൊണ്ടിരുന്നു. മേക്ക് അമേരിക്ക ഗ്രെയിറ്റ് എന്നതിനു ചുവട്ടിൽ മേക്ക് അമേരിക്ക വയിറ്റ് എഗൈൻ എന്നതാണ് അർഥം എന്നു ചിലർ ചൂണ്ടിക്കാണിച്ചിരുന്നു. തിരെഞ്ഞെടുപ്പുഫലം എതിരാണെങ്കിൽ നിരാകരിക്കുകയും അട്ടിമറിക്കാനും പദ്ധതിയിട്ടിരുന്നു. ട്രംപും കൂട്ടരും പൊള്ളയായ വാദമുഖങ്ങൾ ആവർത്തിച്ചുകൊണ്ട് ഒരു വിപ്ലവത്തിനായി ഒരു വലിയ കൂട്ടം ആളുകളെ സജ്ജരാക്കി. ഒരു അന്തർദേശീയ കമ്മ്യൂണിസ്റ് ഗൂഢാലോചനയോടെ ട്രമ്പിൽ നിന്നും വിജയം അടിച്ചുമാറ്റി എന്ന പച്ചക്കള്ളം അടിക്കടി ആവർത്തിച്ചുകൊണ്ടിരുന്നു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ മാത്രമാണ് എന്ന് പറഞ്ഞു എല്ലാ കോടതികളും ട്രംപിന്റെ വാദങ്ങൾ തള്ളി. പിന്നെ അവശേഷിച്ച അടവ് ഇലക്ഷൻ രേഖാമൂലം അംഗീകരിക്കുന്ന ചടങ്ങിൽ അദ്ധ്യക്ഷം വഹിക്കുന്ന വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, നാലു സംസ്ഥാനങ്ങളിലെ ഇലക്ഷൻ റിസൾട്ട് തള്ളിക്കളയുകയും, ട്രംപ് പ്രസിഡന്റ് ആയി തുടരുകയും ചെയ്യുക എന്നതായിരുന്നു. മൈക്ക് പെൻസ് അതിനു തയ്യാറായില്ല. തനിക്കു ഭരണഘടനാപരമായി അതിനു കഴിയില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. അതാണ് ട്രംപ് അനുകൂലികളെ പ്രകോപിപ്പിച്ചത്. അപ്പോൾ പിന്നെ ബലമായി ക്യാപിറ്റോൾ പിടിച്ചടക്കി കലാപം അഴിച്ചുവിടുക എന്നതായിരുന്നു തന്ത്രം. 
 
ശത്രു ഉള്ളിൽത്തന്നെ: ഒരു ഡസനിൽ അധികം യൂഎസ്  കോൺഗ്രസ് പ്രതിനിധികൾ ജയിച്ചുവന്നത് ക്യുഅനോൻ എന്ന ചിന്താഗതിയുടെ ഭാഗമായിട്ടാണ്. അമേരിക്കയിലെ ഭൂരിപക്ഷംപേർക്കും ഇതെന്താണെന്നു അറിയില്ല; അറിവുള്ളവർക്കു തന്നെ ഇത് രാജ്യദ്രോഹകരമായ വലതുപക്ഷ കപടമതം ആണെന്ന അറിവ് മാത്രമേയുള്ളൂ. സാത്താൻ സേവകരായ നരഭോജികളായ, കുട്ടികളോട് ലൈംഗികാസക്തി ഉള്ളവരുടെ  കൂട്ടുകെട്ട്,‌ പ്രസിഡണ്ട് ട്രംപിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. പ്രസിഡണ്ട് ട്രംപ് വൈറ്റ് ഹവുസിൽ ഇവരോട് രഹസ്യ യുദ്ധത്തിലാണ്. അഭ്യസ്‌തവിദ്യരല്ലാത്ത കുറച്ചു വെള്ളക്കാരുടെ സാമൂഹ്യ ശൃംഖല തീർത്ത ഗൂഢാലോചനയുടെ സൃഷ്ടിയായിരുന്നുഇത്.  ഇവർ ബോധപൂർവ്വം ആളിക്കത്തിച്ചത്, വ്യവസ്ഥാപിതമായ വംശീയമായ യാഥാസ്ഥിതികത്വം, വിദേശീയവിദ്വേഷം, അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ, ഭ്രാന്തുള്ള രാഷ്ട്രീയം തുടങ്ങിയ അപകടകരമായ വികാരങ്ങൾ ആയിരുന്നു. 
 
യൂഎസ് ജനപ്രതിനിധി മാർജോരി തായ്‌ലർ ഗ്രീൻ വിചാരണ നേരിട്ടപ്പോൾ അവർ പറഞ്ഞ കാര്യങ്ങൾ കേട്ടു അമേരിക്ക ഞെട്ടി. എല്ലാ മാധ്യമങ്ങളും വ്യാജവാർത്തകളാണ് പ്രചരിപ്പിക്കുന്നത്, അതുകൊണ്ടു സാമൂഹ്യ ശൃംഖലയിലേക്ക് ജനം തിരിയുന്നു, അവിടെ കാണുന്നത് വികലമായ യാഥാർഥ്യങ്ങൾ, വളച്ചൊടിച്ച സത്യങ്ങൾ അവ പാവം മനുഷ്യർ അപ്പാടെ വിഴുങ്ങുന്നു. തങ്ങളുടെ പ്രെസിഡന്റിനേയും രാജ്യത്തെയും വീണ്ടെടുക്കുക അവരുടെ കർമ്മമാണെന്നു അവർ ഉറച്ചു വിശ്വസിക്കുകയാണ്. "സെപ്തംബര് പതിനൊന്നു" വെറും കെട്ടുകഥയാണ്, കാലിഫോർണിയയിലെ കാട്ടുതീ ഇസ്രായേൽ, ലേസർ പ്രയോഗം മൂലം ഉണ്ടാക്കിയതാണ്, പെൻറ്റഗണിൽ പ്ലെയിൻ വീണിട്ടില്ല, അങ്ങനെ ഗൂഢാലോചനയുടെ ഒരു നിര തള്ളി നിറക്കുകയാണ് ചെയ്തത് . അമേരിക്കൻ ഫെഡറൽ ഗവൺമെന്റ് ഉൾപ്പെടെ ആരെയും വിശ്വസിച്ചുകൂടാ,അവരാണ് നമ്മുടെ ശത്രുക്കൾ. രാജ്യസ്നേഹികളായ അമേരിക്കക്കാരൻഇതിനെതിരേ യുദ്ധത്തിന് ഇറങ്ങണം. നമ്മുടെ മഹത്വം തിരികെ കൊണ്ടുവരണം. വ്യാപാര കരാറുകൾ ഒക്കെ അമേരിക്കക്കു എതിരാണ്. അമേരിക്കയുടെ തൊഴിൽ അവസരങ്ങൾ ഒക്കെ മറ്റുരാജ്യക്കാർ അനീതിയായ രീതിയിൽ അടിച്ചുമാറ്റുകയാണ്. 
 
പുരുഷൻ മാത്രം ജോലിക്കുപോകുന്ന, സ്ത്രീകൾ കുട്ടികളെ നോക്കുന്ന, എല്ലാ ഞായറാഴ്ചകളിലും കുടുംബമായി പള്ളിയിൽ പോകുന്ന, ആ പഴയ നല്ല കാലത്തേക്ക് നമുക്ക് തിരികെപോകാം, അതാണ് 'മേയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ' തത്വം. അവരുടെ ലോകത്തു ചൈനീസ് ഉൽപ്പന്നങ്ങളും, ഇന്ത്യൻ കമ്പ്യൂട്ടർ ഗുരുക്കളും, കുടിയേറ്റക്കാരും  മെക്സിക്കൻ തൊഴിലാളികളും ഇല്ല. എല്ലാ ഇടങ്ങളിലും നിറഞ്ഞു നിൽക്കുന്ന അമേരിക്കൻ ഫാക്ടറികൾ, നിറയെ തൊഴിൽ അവസരങ്ങൾ, മറ്റുള്ളവർ വെള്ളക്കാർക്കായി ജോലിചെയ്യുന്ന ആ നല്ലകാലം. ട്രംപ് അതാണ് അവർക്കു പ്രതീക്ഷ നൽകികൊണ്ടിരുന്നത്.  
   
ട്രംപ് ഈ അവസരം കൃത്യമായി ഉപയോഗിച്ചു. വിദ്യാഭ്യാസമില്ലാത്ത വെള്ളക്കാരുടെ രീതിയിലാണ് അദ്ദേഹം കാര്യങ്ങൾ അവതരിപ്പിച്ചത്. അതുകൊണ്ടു അവരിൽ ഒരാളായി ട്രംപിനെ കാണാൻ അവർക്കു എളുപ്പമായി. "ടൂമച്ച് ആൻഡ് നെവർ ഇനഫ്" എന്ന പുസ്തകത്തിൽ ട്രംപിന്റെ സഹോദരി മേരി ട്രംപ് പറയുന്നത്, അവരുടെ കുടുംബം ലോകത്തിലെ ഏറ്റവും അപകടകാരിയായ മനുഷ്യനെയാണ് നിർമ്മിച്ചത് എന്നാണ്  ട്രംപിനെപ്പറ്റി പറഞ്ഞത്. അദ്ദേഹത്തിന്റെ കിറുക്കൻസ്വഭാവം കാരണം, സാധാരണ പ്രെസിഡണ്ടിനു നിരന്തരം ലഭിക്കുന്ന രഹസ്യസ്വഭാവമുള്ള സംക്ഷേപഅറിയിപ്പുകൾ നൽകിയിരുന്നില്ല.
 
1996 ലെ 'വൈറ്റ് സ്ക്വാൽ" എന്ന ചലച്ചിത്രത്തിലെ ' നമ്മളിൽ ഒരാൾ പോയാൽ, എല്ലാവരും അതിൽ ചേരുന്നു" എന്ന നിലനിൽപ്പിന്റെ സുവിശേഷം  ആയിട്ടാണ് ഈ ക്യുഅനോൻ ചിലരുടെ തലയിൽ പിടിച്ചുകയറുന്നത്. ഒരുപറ്റം സ്കൂൾ കുട്ടികൾ പരിശീലനത്തിന്റെ ഭാഗമായി ആറു മാസക്കാലം  ലോകത്തിന്റെ പല ഭാഗങ്ങളായി യാത്ര ചെയ്യുന്നു അവർ അവസാനം പെട്ടുപോകുന്ന കൊടുംകാറ്റിൽ നിന്നും രക്ഷപെടുന്ന കഥയാണ് വൈറ്റ് സ്ക്വാൽ പറയുന്നത്. അമേരിക്കയെ നരകത്തിൽ നിന്നും രക്ഷിക്കാൻ പുറപ്പെടുന്ന ട്രംപ്, അദ്ദേഹത്തെ ഏതറ്റവും പോയി പിന്തുണക്കുക എന്നതാണ് അവരുടെ ചിന്താഗതി. ഇത്തരം പഠിപ്പിക്കൽ ചില ക്രിസ്തീയ ദേവാലയങ്ങളിൽ തുടങ്ങിയിട്ട് കുറച്ചു ഏറെ കാലമായി. തിരഞ്ഞെടുപ്പിനോട് അടുത്ത് ഇവരുടെ പിടി നഗരത്തിനു വെളിയിലുള്ള വെള്ളക്കാരുടെ പള്ളികളിൽ സജ്ജീവമായി. പല പാസ്റ്ററന്മാരും നീണ്ട അവധിയെടുത്തു പോയി. ക്രിസ്തു സുവിശേഷം എന്ന പേരിൽ ഇവർ പഠിപ്പിച്ചിരുന്ന തീയോളജി വർഗീയതയും വംശീയതയിലും മുക്കിയ അപടകരമായ സുവിശേഷം ആയിരുന്നു. 
 
ബ്ലാക്ക് ലൈഫ് മാറ്റർ - ജോർജ്ജ് ഫ്ലോയിഡ് എന്ന കറുത്തവർഗ്ഗക്കാരൻ, വെള്ളക്കാരൻ പോലീസിന്റെ കാൽമുട്ടുകൾക്കിടയിൽ കൊല്ലപ്പെട്ടത് അമേരിക്കക്കാരെയും ലോകത്തെയും വല്ലാതെ വേദനിപ്പിച്ചു. അതിന്റെ പേരിൽ അമേരിക്കയുടെ വീഥികളിൽ നടന്ന കൊള്ളയും അക്രമങ്ങളും അതിലേറെ വേദനിപ്പിച്ചു. അമേരിക്കയുടെ ചരിത്രം അടയാളപ്പെടുത്തിയ എത്രയോ പ്രതിമകൾ ആണ് നശിപ്പിക്കപ്പെട്ടത് ? ന്യൂയോർക്കിലെ പ്രസിദ്ധമായ ഫിഫ്ത് അവന്യൂയുവിലൂടെ ഇപ്പോൾ നടന്നാൽ ആരുടേയും മനസ്സ് തകരും. പ്രതിഷേധം ആവശ്യമാണ്, എന്നാൽ അതിന്റെ പേരിൽ ഗ്രഫീഡി വരച്ചു നശിപ്പിച്ച നഗരവീഥികൾ, തല്ലിപ്പൊളിച്ച കടകൾ, ഇങ്ങനെ വീണ്ടും വീണ്ടും ജീവിക്കേണ്ടിവരുക അസഹനീയമാണ്. ഇക്കൂട്ടരും നിയമം കയ്യിലെടുത്തു അമേരിക്കൻ സംവിധാനം താറുമാറാക്കുകയായിരുന്നു. പോലീസിനെ നിർവീര്യമാക്കി ഒരു സർക്കാർ സംവിധാനത്തെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാനാവും?  
 
അമേരിക്കയിൽ ഇപ്പോൾ ആശങ്കകളുടെ പെരുമഴക്കാലമാണ്. രാജ്യത്തിൻറെ സംവിധാനങ്ങളെ ആകെ ചോദ്യം ചെയ്തുകൊണ്ട് വർഗ്ഗീയതയുടെ കനലുകളുമായി, ക്രിസ്തീയ വിശ്വാസത്തിന്റെ മേലങ്കിയുമണിഞ്ഞു ചോരക്കായി ഒരു കൂട്ടം ദാഹിക്കുന്നു.  തീവ്രവാദിത്തത്തിനു നേരെയുള്ള കൈവരികൾ  പൊളിഞ്ഞുതുടങ്ങിയോ? അസ്ഥിരമായ അമേരിക്ക അസ്ഥിരമായ ലോകത്തെയാണ് കാണിച്ചുതരുന്നത്. ലോകത്തെവിടെയായാലും നീണ്ടുവരുന്ന അധാർമ്മികക്കുനേരെ ഒരു ധാർമ്മിക താരതമ്യാധാരം ആക്കാൻ ശ്രമിച്ചിരുന്ന അമേരിക്കയെ ഗ്രസിച്ച കാളകൂടം എന്തൊക്കെ വിപത്തുകളാണ് ഇനി ഉണ്ടാക്കുന്നതെന്ന് കാണേണ്ടിയിരിക്കുന്നു. 
 
വ്യവസ്ഥാപിത സംവിധാനത്തിലൂടെത്തന്നെ ജനാധിപത്യത്തിനു ഭീഷണി ഉയർത്തുന്ന ഒരു അപകടകാരിയെ തിരഞ്ഞെടുക്കാൻ ആകുമോ? അത് ഒരു സംവിധാന തകർച്ചയല്ലേ? നിരന്തരം കള്ളം പറയുന്ന രാഷ്ട്രീയക്കാരോട് ജനങ്ങൾക്ക് എന്ത് പ്രതീക്ഷയാണ് അർപ്പിക്കാനവുക? നേരും നുണയും തിരിച്ചറിയാനാവാത്ത സമൂഹം എന്തൊരു വിപത്തിലേക്കാണ് കാലെടുത്തു വയ്ക്കുന്നത്? തിരഞ്ഞെടുത്ത സെനറ്ററന്മാർക്കും സഭാ പ്രതിനിധികൾക്കും അഭിപ്രായ സ്വാതന്ത്യ്രത്തിനു ഭീഷണി ആകുന്ന സാഹചര്യം ജനാധിപത്യത്തിനു കളങ്കം ഏൽപ്പിച്ചു. ജനപ്രതിനിധികളിലും പോലീസ് സേനയിലും വിദ്വേഷം ഉള്ളിലൊതുക്കി ആളുകൾ നിലയുറപ്പിച്ചു കഴിയുമ്പോൾ എന്ത് സുരക്ഷിതത്വം ആണ് നല്കാനാവുക? എങ്ങനെ ഫലപ്രദമായ ഒരു സംവിധാനം മുന്നോട്ടുകൊണ്ടുപോകാനാവും? 
 
അമേരിക്കയുടെ മുറിവ് ആർക്കാണ് ഉണക്കാനവുക? ഒരു രാജ്യത്തെ ഇത്തരം ഒരു ആശങ്കയുടെ മുൾമുനയിൽ നിറുത്തിയതിനു, അതിന്റെ തീഷ്ണതക്കു ഉതകുന്ന ശിക്ഷയും മറുപടിയും നൽകാതെ തുറന്നുവിട്ടാൽ ഭാവി എന്താകും? സൗമ്യതയും പക്വതയുമുള്ള ഒരു കാരണവരായി ജോ ബൈഡനു അമേരിക്കയെ നയിക്കാനാവും എന്നതാണ് ഒരു പ്രതീക്ഷ. ഒട്ടനവധി നാടകീയ മുഹൂർത്തങ്ങൾ പിന്നിട്ടു , മഹാമാരിയെയും ഉൾക്കൊണ്ട് ലോകത്തിനു ദിശാബോധം നൽകുന്ന ഒരു കാവൽവിളക്കായി അമേരിക്ക ആയിത്തീരട്ടെ എന്ന് പ്രതീക്ഷിക്കുന്നു.  
 
"When day comes, we step out of the shade aflame and unafraid. 
The new dawn blooms as we free it. For there is always light.
If only we’re brave enough to see it. If only we’re brave enough to be it."
 - Amanda Gorman, "The Hill We Climb".
 




Facebook Comments
Share
Comments.
image
നിരീശ്വരൻ
2021-02-23 04:32:53
ട്രംപ് മിന്നി മിന്നി കെട്ടടങ്ങാൻ പോകുന്ന ഒരു തിരിയാണ്. കുറച്ചു നാളുകൂടി ബഹളം കാണും. റിപ്പബ്ലിക്കൻ പാർട്ടി കലങ്ങിയത് തന്നെ . ഇപ്പോൾ തന്നെ അൻപത് ശതമാനം ഇന്ഡിപെന്ഡന്റാണ് . ബൈഡൻ നാന്നായി ഭരിച്ചാൽ അദ്ദേഹത്തിന് കൊള്ളാം. രാജ്യത്തോട് കൂറുള്ള ഒരു നേതാവിനേം കാണാനില്ല . ട്രംപിന്റ് ടാസ്ക് റിട്ടേനിൽ എന്തെങ്കിലും ഒളിപ്പിച്ചു വച്ചിട്ടുണ്ടങ്കിൽ, ന്യുയോർക്ക് ഡിഎയ്ക്ക് അത് പുറത്തു കൊണ്ടുവരാൻ കഴിഞ്ഞാൽ അത് ട്രമ്പിന്റെ അന്ത്യമാണ് . മൈക്കൽ കോവൻ പറയുന്നത് ട്രമ്പ് ജയിലിൽ പോയി ഗോതമ്പ് ഉണ്ട കഴിക്കുമെന്നാണ് . പുതിയ അറ്റോർണി ജനറലിന് ട്രമ്പിന് ജനുവരി ആറ് കലാപവുമായി എന്തെങ്കിലും ബന്ധം ഉണ്ടെന്നു തെളിയിക്കാൻ കഴിഞ്ഞാൽ അത് അയാളുടെ കുറ്റങ്ങളുടെ ആക്കം കൂട്ടും . അങ്ങനെ പല കേസുകളും പലയിടത്തും ട്രമ്പിനെ ചുടാൻ പുകയുന്നുണ്ട് . അമേരിക്ക വെള്ളക്കാരുടെ രാജ്യമല്ല . ഇത് ഒരു കുടിയേറ്റ രാജ്യമാണ് . നേരെമറിച്ചാണ് എന്ന് പറയുന്നവനെ മലയാളി സപ്പോർട്ട് ചെയ്യതാൽ അത് അവൻ വളർന്നു വന്നതിന്റെ ദോഷം ആണ്. അടിമത്ത മനോഭാവം വച്ച് പുലർത്തുന്നവരുടെ ലക്ഷണമാണത് . കൂടാതെ ജോലി ഒന്നുണ്ട് ചെയ്യാതെ ഭാര്യയുടെ കാശുവാങ്ങി ജീവിക്കുന്നവർ, ഭാര്യമാർ എടുത്തിട്ട് കുമ്മുന്നവർ, പള്ളിയിലും സമൂഹത്തിലും ആളുകളിക്കുന്നവർ (ഇവനൊന്നും ഒരു കോപ്പും ചെയ്യാൻ കഴിയില്ല എല്ലാം റ്റെഡ് ക്രൂസിനെപ്പോലെ കാർമേഘം കാണുമ്പോൾ സ്ഥലം വിടും ) സ്വാർത്ഥർ, ജെറി ഫാൽവെൽ ജൂനിയറിനെ പോലെയും രവി സഖാരിയെപ്പോലെയും സ്റ്റോർമി ഡാനിയേലിനെ മടിയിൽ ഇരുത്തി ദൈവരാജ്യം പ്രസംഗിക്കുന്നു കള്ളന്മാർ ഒക്കെയുള്ള ഇവാഞ്ചലിസ്റ്റുകൾ എല്ലാം ട്രംപിന്റെ മൂഡ് താങ്ങികളാണ് . ഫ്രാങ്കിളിൻ ഗ്രഹാമിനെപ്പോലെ മനുഷ്യരെ പറ്റിച്ചു ജീവിക്കുന്നവർ എല്ലാം ട്രംപിനെ താങ്ങും ഇവനെയെല്ലാം പിടിച്ചകത്തിടണം . എബ്രാഹം ഐസക്ക് ജേക്കബിന് മടിയിലിരുത്താൻ ആളെ കൂട്ടികൊടുക്കുന്ന ഉളിപ്പില്ലാത്ത ഒരുത്തൻ ഉണ്ടായിരുന്നു അവനെ ഇപ്പോൾ ചുരുക്കമായിട്ടെ കാണാറുള്ളു . ആളെ കിട്ടാത്തതുകൊണ്ട് പുള്ളി തന്നെ മടിയിൽ കയറി ഇരിക്കാൻ പോയിക്കാണും . ചില മനോരോഗികൾ ഈ മലയാളിയിൽ അഭിപ്രായം എഴുതി വിടുന്നുണ്ട് അവരെ പിടിച്ച് ഭ്രാന്താശുപത്രിയിൽ ഇടണം . ട്രംപിനെ ഇരുമ്പഴിക്കകത്താക്കിയാൽ ഈ രാജ്യത്തെ വർണ്ണ വിവേചനത്തിന് ഒരു ശമനം കിട്ടും.
image
ചൈനാ ജോ
2021-02-21 14:00:12
ഉരുക്കു വനിത, ഇരട്ട ചങ്കൻ എന്നൊക്ക കേട്ടിട്ടുണ്ട്, ഉറക്കുണ്ണി എന്ന വിളിപ്പേര് ആദ്യമായി കേൾക്കുന്നതാ.
image
ആയിരങ്ങൾ ട്രംപിനെ വിട്ടു
2021-02-21 12:13:29
അന്തോണി നീയും അച്ഛനായോ എന്നപോലെ കോരസനും ട്രംപിനെ വിട്ടു ഡെമോക്രാറ്റ് ആയി. ആയിരങ്ങൾ ദിവസേന റിപ്പപ്ലിക്കൻ പാർട്ടി വിടുന്നു. ഉറക്കം എന്നു മാത്രം എഴുതാൻ അറിയാവുന്ന ചിലർ ഇപ്പോഴും കടിച്ചു തൂങ്ങുന്നു. ട്രംപ് ജെയിലിൽ പോകുമ്പോൾ ഇവർ ആല്മ ഹത്യ ചെയ്യുമോ?. ലേഖനം കൊള്ളാം, അന്ദ്രുവിന്റ്റെ കോപ്പിയോ അനുയായിയോ? - ഇനിയും എഴുതണം. മലയാളത്തിൽ വേണം എന്നാലേ കുറുക്കൻ ന്യൂസ് കാണുന്നവർക്കു മനസ്സിലാകൂ.
image
malayali democrat
2021-02-21 00:41:35
മാന്യതയുടെ കപടവേഷധാരികളായ അമേരിക്കൻ മാധ്യമവർഗ്ഗത്തിന്റെ അന്ധമായ ട്രംപ് വിരുദ്ധതയാണ് ജാനാധിപത്യത്തിന്റെ അപകടകരമായ വീഴ്ച. ഇന്നത്തെ ദുരവസ്ഥക്ക് കാരണം സോഷ്യൽ മീഡിയയായിലെ ഗുണ്ടായിസം. ബിഗ് ടെക്ക് കമ്പനികളുടെ ഏകാധിപത്യം.
image
The END
2021-02-20 22:08:07
Trump will be charged and arrested in New York. Trump Will Face Criminal Trial In New York, Manhattan District Attorney has hired an outside prosecutor with expertise in white-collar crime and mob boss trials to help with the criminal case against Donald Trump. later in the day, the office of the District Attorney moved to subpoena a New York City property tax agency as part of its criminal investigation into the Trump organization. The move is a sign that Trump will definitely stand criminal trial in New York, according to former Assistant U.S. Attorney at the SDNY Richard Signorelli.
image
ഉറക്കം വരുന്നു
2021-02-20 20:58:18
ഇന്ത്യയിൽ ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട്, ഒന്നും അന്വേഷിക്കാതെ പോലീസുകാർ FIR രജിസ്റ്റർ ചെയ്യും, കോടതിയിൽ ചെല്ലുമ്പോൾ സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും നോക്കി ജഡ്ജി കേസ് നിരുപാധികം തള്ളും. അതുപോലെ തന്നെ ഭൂരിപക്ഷമുണ്ടെന്നുള്ള അഹങ്കാരത്തിൽ അമേരിക്കയുടെ ഏറ്റവും നല്ല പ്രസിഡൻറ് ട്രംപിനെ impeach ചെയ്യാൻ നോക്കി, ജഡ്ജിയുടെ സ്ഥാനത്തുള്ള സെനറ്റ് ട്രംപിനെ പൂർണ്ണമായും കുറ്റവിമുക്തനാക്കി. ലോകം ഇപ്പോഴും കരുതുന്നത് ട്രംപ് ഭരണത്തിൽ നിന്നിറങ്ങിയിട്ടില്ല എന്നാണ്, കാരണം പുതിയ പ്രസിഡൻറ് ഉറക്കത്തോടുറക്കം.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ആഴക്കടല്‍: ചെന്നിത്തല ജോര്‍ജ്കുട്ടിയായി ഇട്ട ട്വിസ്റ്റ് (സനുബ് ശശിധരൻ)
മണ്ണടിഞ്ഞ് ട്രംപ് പ്ലാസ; മരടിലെ ഫ്‌ളാറ്റ് തകര്‍ക്കലിനു സമാനമായ അന്ത്യം! (ജോര്‍ജ് തുമ്പയില്‍)
വാക്‌സിനേഷന്റെ സ്വീകാര്യതയും നേരിടുന്ന എതിര്‍പ്പും (ജെ.മാത്യുസ്)
കറുത്തവരുടെ ജീവനും വിലയുണ്ട് (സുധീർ പണിക്കവീട്ടിൽ)
ക്യാപിറ്റോളും ചെങ്കോട്ടയും - ഇത് കറുത്ത ചരിത്രമാണ്. (സനൂബ് ശശിധരൻ)
Dad’s daughter; Beauty in writing (A.J. Philip)
ശ്രീധരന്റെ 'ഫാഷിസ്റ്റ്' മെട്രോ  ചൂളം വിളിക്കുമ്പോള്‍ (സനൂബ് ശശിധരൻ)
ദൃശ്യം 2: നെഞ്ചിടിപ്പിക്കുന്ന ത്രില്ലര്‍, കൈയടി നേടുന്ന ജീത്തു ജോസഫ്‌ (സൂരജ് കെ. ആർ)
പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-8: ഡോ. പോള്‍ മണലില്‍)
എന്‍റെ മനസിലെ ഡല്‍ഹിക്ക് നിറം മങ്ങുമ്പോള്‍: ജോണ്‍ ബ്രിട്ടാസ്
സൈബർ ഗുണ്ട, ക്വൊട്ടേഷൻ: വ്യജന്മാർ തകർത്താടുന്ന സോഷ്യൽ മീഡിയ, കേരള രാഷ്ട്രിയവും (ശ്രീകുമാർ ഉണ്ണിത്താൻ)
പെണ്മക്കളെ നാം ഏതു ചിറകിനടിയിൽ ഒളിപ്പിക്കും?; എവിടെ ജസ്ന..? (ഉയരുന്ന ശബ്ദം - 30-ജോളി അടിമത്ര)
മനുഷ്യനെ മയക്കുന്ന മതങ്ങള്‍ (ലേഖനം: പി. ടി. പൗലോസ്)
നാട്യ സംസ്കാരത്തിന്റെ മുഖമുദ്രയായി റുബീന സുധർമൻ
ദൃശ്യം-2 കണ്ടു, മനം നിറഞ്ഞു (ഫിലിപ്പ് ചെറിയാൻ)
അമേരിക്കയിൽ ആശങ്കകളുടെ പെരുമഴക്കാലം (വാൽക്കണ്ണാടി - കോരസൺ)
മലപ്പുറത്ത് ഫുട്‌ബോള്‍ മുഹബത്--ബാഴ്സ പോലൊരു ക്ലബ് വേണമെന്ന് കുരികേശ്, എം.എസ്.പിക്ക് 100
മീശക്ക് അവാർഡ് (എഴുതാപ്പുറങ്ങൾ - 77: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)
വിസ, പാസ്‌പോര്‍ട്ട്: കോള്‍ സെന്ററില്‍ വിളിച്ചാല്‍ 20 മിനിറ്റ് വരെ സൗജന്യം
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ - ചില മണ്ടന്‍ ചിന്തകള്‍

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut