ഇപ്പോൾ കോവിഡ് മരണങ്ങൾ ഒരു വിഷയമേയല്ല
ജോ ബൈഡൻ ജനുവരി 20 പ്രസിഡൻറ്റ് സ്ഥാനം ഏറ്റെടുക്കുമ്പോൾ അമേരിക്കയിൽ കോവിഡ് രോഗത്തിൽനിന്നും 400000 ത്തോളം നിർഭാഗ്യ മരണങ്ങൾ നടന്നു. ഇന്നിതാ ഒരു മാസം പിന്നിട്ടിരിക്കുന്നു രോഗത്തിൽ നിന്നുമുള്ള മരണം 500000 കടന്നിരിക്കുന്നു. ഒരു മാസത്തിനുള്ളിൽ 100000ത്തിലേറെ .
കോവിഡ് സംക്രമണം അതിൻറ്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയ സമയത്തുപോലും, ന്യൂയോർക് സംസ്ഥാനം മാറ്റി നിറുത്തിയാൽ, ഒരുമാസം ഇത്ര അധികംപേർ മരണപ്പെട്ടിട്ടില്ല.
ഈ ലേഖകൻ ഇവിടെ രാജ്യം നേരിടുന്ന ഒരു ദാരുണ യാത്ര ഒരു ഭരണത്തലവൻറ്റെ തലയിൽ കെട്ടിവയ്ക്കുന്നതിനല്ല ശ്രമിക്കുന്നത് എന്നാൽ അതിലെ രാഷ്ട്രീയം, മാധ്യമങ്ങൾ നടത്തിയ വാസ്തവരഹിത പ്രചാരണങ്ങൾ ഇവയെല്ലാം ഒന്നു ചൂണ്ടിക്കാട്ടുക അതുമാത്രം.
ഡൊണാൾഡ് ട്രംപിൻറ്റെ ഭരണസമയത്താണല്ലോ കോവിഡ് രോഗ സംക്രമണം ആരംഭിക്കുന്നത്. ചൈനയിൽ നിന്നും, യൂറോപ്പിൽ നിന്നും ഈരോഗം അമേരിക്കയിൽ എത്തി എങ്കിലും അന്നത്തെ ഇതിലെ വില്ലൻ ട്രംപ് മാത്രം. മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഈ രോഗം ട്രംപിനെ തോൽപ്പിക്കുന്നതിനായുള്ള ഒരു ആയുധമാക്കിമാറ്റി.
ആ സമയം സി ൻ ൻ എല്ലാ ദിനവും മണിക്കൂറുകൾ തോറും ഒരു ചെറുനാട പ്രദര്ശി പ്പിച്ചിരുന്നു എത്രപേർ ഓരോ ദിനവും കോവിടിൽ നിന്നും മരിക്കുന്നു. ഇന്നിതാ ആ കണക്കുകൾ നിങ്ങളാരും ഈ ടെലിവിഷന്‍ ചാനലിൽ കാണുകയില്ല.
മാധ്യമങ്ങൾക്ക് ഇന്നിതാ, കോവിഡ് രോഗം ഒരു പ്രധാന വാർത്ത അല്ലാതായി മാറിയിരിക്കുന്നു. ട്രംപിൻറ്റെ വമ്പിച്ച ശ്രമത്തിൽ പുറത്തു കൊണ്ടുവന്ന വാക്‌സിൻ വരെ ഇന്നിതാ ബൈഡൻ വിജയം ആക്കുവാൻ പരിശ്രമിക്കുന്നു.
ന്യൂയോർക്കിൽ ഗവർണ്ണർ ആൻഡ്രൂ കുമോയുടെ ഈയൊരു രോഗസംക്രമണം തെറ്റായി കൈകാര്യം ചെയ്തതിൻറ്റെ വെളിച്ചത്തിൽ വൃദ്ധ ശുശ്രൂഷ മന്ദിരങ്ങളിൽ നടന്ന മരണങ്ങൾ ഇന്നിതാ സംസ്ഥാനത്തെ ഡെമോക്രാറ്റ് നേതാക്കൾ വരെ ചോദ്യം നടത്തുന്നു.
ആ സമയം കൂമോ എല്ലാദിനവും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു തൻറ്റെ ഭരണ നിപുണത കാട്ടുന്നതിന് . ഇപ്പോൾ അറിയുന്നു ഇയാൾ പറഞ്ഞിരുന്നത് പലതും നുണകൾ ആയിരുന്നു എന്ന് . സി ഡി സി കൂടാതെ മറ്റു പലേ കേന്ദ്രഭരണ സ്ഥാപനങ്ങളിൽനിന്നും ഇയാൾ ശെരിയായ കണക്കുകൾ ഒളിച്ചുവയ്ച്ചു.
ആൻഡ്രൂ കൂമോ എന്തു കാരണത്താൽ കോവിഡ് രോഗം ബാധിച്ച വൃദ്ധരെ ആശുപത്രികളിൽ നിന്നും വൃദ്ധ മന്ദിരങ്ങളിലേയ്ക്ക് മാറ്റുന്നതിന് ഉത്തരവിട്ടു? ഇതിൽ നിന്നുമാണ് ആയിരക്കണക്കിന് വൃദ്ധർ അനാവശ്യമായി മരണപ്പെട്ടത്. ഇവർക്ക് രോഗം വേഗം പടരും എന്ന അറിവ് നിലനിന്നിരുന്നു.
അപ്രധീക്ഷിതമായി ഭരണ തലവന്മാർ പലപ്പോഴും ഓരോ പ്രതിസന്ധിഘട്ടങ്ങൾ നേരിടും അവയെല്ലാം ഇവർ പരിപൂർണ്ണ അനുഭവജ്ഞാനികൾ എന്ന രീതിയിൽ കൈകാര്യം ചെയ്തു എന്നുവരില്ല പലപ്പോഴും അതെല്ലാം അവരുടെമാത്രം കുറ്റം എന്നു സ്ഥാപിക്കുവാൻ എതുർ കക്ഷി ശ്രമിച്ചു എന്നുവരും എന്നാൽ ഇവിടെ നാം കാണുന്നത് മാധ്യമങ്ങൾ കുറ്റം ചുമത്തുന്നത് ഏത് പാർട്ടി ഭരിക്കുന്നു എന്നു നോക്കി.
അതിനൊരു ഉദാഹരണം. ടെക്സസിൽ കഴിഞ്ഞ ആഴ്ച ആരും പ്രധീക്ഷിക്കാതെ ഒരു കൊടുംതണുപ്പ് സംസ്ഥാനം മുഴുവൻ കീഴടക്കി അതിൽ നിന്നും ഈ ലേഖകൻ അടക്കം മില്യൺ കണക്കിന് ആളുകൾ പലേ രീതികളിൽ കഷ്ടതകൾ അനുഭവിച്ചു. ആളപായം വളരെ കുറച്ചു മാത്രമേ കാണുന്നുള്ളൂ.
എന്നാൽ ഈ സംസ്ഥാനം റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്നതിനാൽ ഭരണ നേതാക്കളുടെ പിടിപ്പു കുറവ് എന്നത് സ്ഥാപിക്കുന്നതിനാണ് നിരവധി മാധ്യമങ്ങൾ ശ്രമിക്കുന്നത്. ഈ സമയം സെനറ്റർ റ്റെഡ് ക്രൂസ് മടയത്തരത്തിന് ഹ്യൂസ്റ്റനിൽ നിന്നും മാറിനിൽക്കുന്നതിനു ശ്രമിച്ചു. ഇത് മറ്റെല്ലാ വാർത്തകളെയും മാറ്റിനിറുത്തി . കേട്ടപ്പോൾ തോന്നി റ്റെഡ് ക്രൂസ് എന്തുകൊണ്ട്, മെക്സിക്കോക്ക് പോകുന്നതിനു പകരം വിദ്യൂതി പോസ്റ്റുകൾ കയറി ഫീസു കെട്ടിയില്ല?
നിർഭാഗ്യമല്ലാതെന്താ നമ്മുടെ നിരവധി മാധ്യമങ്ങൾ വെറും രാഷ്ട്രീയക്കാരുടെ വിഴുപ്പു പ്രചരിപ്പിക്കുന്ന സ്ഥാപനങ്ങൾ ആയിമാറിയിരിക്കുന്നു. ഒരു ഭരണാധികാരിയും പലതിലും സമർദ്ധരല്ല അവരുടെ ചെയ്തികളിൽ തെറ്റുകൾ വന്നെന്നു വരും അതിനെയെല്ലാം മുതലെടുത്തു പകപോക്കുന്ന സ്വഭാവം മാധ്യമങ്ങൾ എങ്കിലും ഉപേക്ഷിക്കുവാൻ ശ്രമിക്കുക.