Image

കോവിഡ് വാക്സിനേഷന്‍: - ആശങ്കകള്‍ ദൂരീകരിച്ച് മാഗ് - ഐനാഗ് ബോധവല്‍ക്ക രണ സെമിനാര്‍.

ജീമോന്‍ റാന്നി Published on 01 March, 2021
കോവിഡ് വാക്സിനേഷന്‍: - ആശങ്കകള്‍ ദൂരീകരിച്ച് മാഗ് - ഐനാഗ് ബോധവല്‍ക്ക രണ സെമിനാര്‍.
ഹൂസ്റ്റണ്‍ :  അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണും (മാഗ് ) ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണും (ഐനാഗ്)  സംയുക്തമായി   സംഘടിപ്പിച്ച  കോവിഡ് 19 വാക്സിനേഷന്‍ ബോധവല്‍ക്കരണ സെമിനാര്‍
കാലികപ്രസക്തവും മികവുറ്റതും ശ്രദ്ധേയവുമായി മാറി.  

ഫെബ്രുവരി 27 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് മാഗിന്റെ ആസ്ഥാനകേന്ദ്രമായ കേരളാ ഹൗസില്‍ വച്ച് കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടു  സംഘടിപ്പിച്ച  സെമിനാറില്‍ നിരവധി വ്യക്തികള്‍ നേരിട്ട് സംബന്ധിക്കുകയും തത്സമയ സംപ്രേക്ഷണമായി നടത്തിയ ഫേസ്ബുക് ലൈവ്  വഴി നിരവധി ആളുകള്‍ പങ്കെടുക്കുകയും ചെയ്തു.


കോവിഡിന്റെ തുടക്കം മുതല്‍ ഇപ്പോള്‍ വാക്സിനേഷന്‍ സ്വീകരിക്കുന്ന വേളയിലും നിരവധി സംശയങ്ങളും ചോദ്യങ്ങളും ആശങ്കകളും ഇവിടെയും ഇന്ത്യയിലും ലോകത്തെല്ലായിടവും തന്നെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ സെമിനാറിന്റെ പ്രസക്തിയെ വ്യക്തമാക്കുന്നതായിരുന്നു പങ്കെടുത്തവരില്‍നിന്നുള്ള ചോദ്യങ്ങളും അവയ്ക്കു ലഭിച്ച മറുപടികളും.    നിലവില്‍ കോവിഡ് വാക്സിനേഷന്‍ സംബന്ധിച്ചുള്ള  പല സംശയങ്ങളും നിവാരണം ചെയ്യുന്നതിനും  വാക്സിന്‍ സ്വീകരിച്ചവര്‍ ഇനി എന്തൊക്കെ ചെയ്യാം തുടങ്ങിയ ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി ലഭിച്ചു.

മെഡിക്കല്‍ സേവന മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ.സുജിത് ചെറിയാന്‍ (pulminologist, എല്‍ബിജെ ഹോസ്പിറ്റല്‍, അസിസ്റ്റന്റ് പ്രൊഫസര്‍ UT മെഡിക്കല്‍ സ്‌കൂള്‍)   ഐനാഗ് പ്രസിഡണ്ട് ഡോ. അനു ബാബു തോമസ് (മോഡറേറ്റര്‍ ) ഐനാഗിന്റെ  നേതൃനിരയിലുള്ള അക്കാമ്മ കല്ലേല്‍, പ്രിന്‍സി തോമസ് എന്നിവര്‍  സെമിനാറിന്  നേതൃത്വം നല്‍കി .

മുഖ്യ പ്രഭാഷണം നടത്തിയ ഡോ.സുജിത് ചെറിയാന്‍  കോവിഡ്  വാക്സിനേഷന്‍ സംബന്ധിച്ച്   ജനങ്ങള്‍ക്കിടയിലുള്ള ആശങ്കകള്‍ ദൂരീകരിച്ചുകൊണ്ട് മെഡിക്കല്‍  സംബന്ധമായ വിശദ വിവരങ്ങള്‍  നല്‍കി. ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന വാക്സിന്‍ ന്റെ  രണ്ടാമത്തെ ഡോസ് ഉം നിര്ബന്ധമായി സ്വികരിക്കണം തുടങ്ങിയ വളരെ  വിജ്ഞാന പ്രദമായ കാര്യങ്ങള്‍  സെമിനാറില്‍ കൂടി പങ്കു വച്ചു. വാക്സിനേഷന്‍ നെ പറ്റിയുള്ള ജനങ്ങള്‍ക്കിടയിലുള്ള തെറ്റിധാരണകള്‍ ഒഴിവാക്കുക എന്നതായിരുന്നു സെമിനാറിന്റെ മറ്റൊരു ഉദ്ദേശം.

കോവിഡ്   വാക്സിന്‍ മാത്രം  കാരണമായി  ഒരു മരണവും ഇതു വരെ റിപ്പോര്‍ട്ട്   ചെയ്യപെട്ടില്ലെന്നും കോവിഡ്  വാക്സിന്‍ ഹൃദ്രോഗികള്‍ക്കും രോഗപ്രതിരോധ  ശേഷി കുറഞ്ഞവര്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും സ്വീകരിക്കാവുന്നതാണെന്നും  വിദഗ്ധര്‍ അറിയിച്ചു. വാക്സിന്‍  കിട്ടിയതിന് ശേഷം രണ്ട്  2 ആഴ്ചകള്‍ക്ക് ശേഷമാണ് രോഗപ്രതിരോധശേഷി കൈ വരുന്നത്. നമുക്ക് ചുറ്റുമുള്ളവര്‍ക്കും കൂടി വാക്സിന്‍ ലഭിക്കുന്നതു വരെ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാല്ക്കുന്നതും തുടരണം. സെമിനാര്‍ വളരെ വിജ്ഞാനപ്രദമായിരുന്നുവെന്നു പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.    

മാഗ് പ്രസിഡണ്ട് വിനോദ് വാസുദേവന്‍ സെമിനാറില്‍ അദ്ധ്യക്ഷത വഹിച്ചു.  
റെനി കവലയില്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയിരുന്നു.  മാഗ് ബോര്‍ഡ്  മെമ്പര്‍ റജി ജോണ്‍ സ്വാഗതവും മാഗ് വൈസ് പ്രസിഡണ്ട് സൈമണ്‍ വാളാച്ചേരില്‍ നന്ദിയും  പറഞ്ഞു 

മാഗ് പിആര്‍ഓ ഡോ . ബിജു പിള്ള അറിയിച്ചതാണിത്.




കോവിഡ് വാക്സിനേഷന്‍: - ആശങ്കകള്‍ ദൂരീകരിച്ച് മാഗ് - ഐനാഗ് ബോധവല്‍ക്ക രണ സെമിനാര്‍.     കോവിഡ് വാക്സിനേഷന്‍: - ആശങ്കകള്‍ ദൂരീകരിച്ച് മാഗ് - ഐനാഗ് ബോധവല്‍ക്ക രണ സെമിനാര്‍.     കോവിഡ് വാക്സിനേഷന്‍: - ആശങ്കകള്‍ ദൂരീകരിച്ച് മാഗ് - ഐനാഗ് ബോധവല്‍ക്ക രണ സെമിനാര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക