Image

ജാക് മാക്ക് ചൈനയില്‍ ഏറ്റവും വലിയ സമ്ബന്നനെന്ന പദവി നഷ്ടമായി

Published on 02 March, 2021
ജാക് മാക്ക് ചൈനയില്‍ ഏറ്റവും വലിയ സമ്ബന്നനെന്ന പദവി നഷ്ടമായി
ബെയ്ജിങ്: ആലിബാബ, ആന്‍റ് ഗ്രൂപ് സ്ഥാപനങ്ങളുടെ മേധാവി ജാക് മാക്ക് ചൈനയില്‍ ഏറ്റവും വലിയ സമ്ബന്നനെന്ന പദവി നഷ്ടമായി. 2020ലും 2019ലും ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ജാക് മാ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ നാലാംസ്ഥാനത്തേക്കു വീണു.

കുടിവെള്ള കമ്ബനി നോങ്ഫു സ്പ്രിങ് ഉടമ ഷോങ് ഷാന്‍ഷാന്‍, ടെന്‍സെന്‍റ് ഹോള്‍ഡിങ്ങിന്‍റെ പോണി മാ, ഇ- കൊമേഴ്സ് രംഗത്തെ പുതിയ സാന്നിധ്യമായ പിന്‍ഡുവോഡോയുടെ മുതലാളി കോളിന്‍ ഹുവാങ് എന്നിവരാണ് ആദ്യ മൂന്നു പദവികളിലുള്ളവര്‍.

സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളുടെ പേരില്‍ ഭരണകൂടത്തിന്‍റെ വെറുപ്പ് ഏറ്റുവാങ്ങേണ്ടി വന്ന
ജാക് മായുടെ ആന്‍റ് ഗ്രൂപിനും ആലിബാബക്കും മേല്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ചുമത്തിയതോടെ ഇരു കമ്ബനികളുടെയും വിപണി നിയന്ത്രണം പിന്നിലായി .
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ രാജ്യത്ത് ഭരണകൂടം നയിക്കുന്ന നിയന്ത്രണ സംവിധാനത്തിനെതിരെ മാ ആഞ്ഞടിച്ചിരുന്നു.

 3700 കോടി ഡോളര്‍ വിപണി മൂല്യമുള്ള ആന്‍റ് ഗ്രൂപ് പ്രഖ്യാപിച്ച ഐ.പി.ഒക്ക് വിലക്കേര്‍പ്പെടുത്തിയായിരുന്നു ഭരണകൂടത്തിന്‍റെ ആദ്യ പ്രതികാരം. ആലിബാബക്കെതിരെ ഡിസംബറില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ആന്‍റ് ഗ്രൂപിന്‍റെ ചില വ്യവസായങ്ങള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു .നടപടികള്‍ ശക്തമായതോടെ പൊതുരംഗത്തുനിന്ന് പൂര്‍ണമായി ജാക് മാ വിട്ടുനിന്നത് അറസ്റ്റ് അഭ്യൂഹങ്ങളും ശക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക