Image

കോണ്‍വെന്റിലെ വാട്ടര്‍ ടാങ്കില്‍ കന്യാസ്ത്രിയുടെ മൃതദേഹം കണ്ടെത്തി

Published on 17 August, 2011
കോണ്‍വെന്റിലെ വാട്ടര്‍ ടാങ്കില്‍ കന്യാസ്ത്രിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: കോവളത്തിന് സമീപം പൂങ്കുളത്ത് കോണ്‍വെന്റിലെ വാട്ടര്‍ ടാങ്കില്‍ കന്യാസ്ത്രിയുടെ മൃതദേഹം കണ്ടെത്തി. ഹോളി സ്പിരിറ്റ് കോണ്‍വെന്റിലെ അന്തേവാസിയും കോട്ടയം കല്ലറ മാന്‍വെട്ടം സ്വദേശിനിയുമായ സിസ്റ്റര്‍ മേരി ആന്‍സി (48)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോളി സ്പിരിറ്റ് സ്‌കൂളിലെ അധ്യാപികയാണ്. 20 വര്‍ഷമായി ഈ കോണ്‍വെന്റിലെ അന്തേവാസിയാണ്.

കോണ്‍വെന്റിനോട് ചേര്‍ന്നുള്ള വാട്ടര്‍ടാങ്കില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം
കണ്ടെത്തിയത്. വാട്ടര്‍ ടാങ്കിന്റെ സ്ലാബുകള്‍ ഇളക്കി മാറ്റിയ നിലയിലാണ്. കോണ്‍വെന്റിലെ അന്തേവാസികളാണ് ഇന്നു രാവിലെ മൃതദേഹം കണ്ടത്‌. ഫോര്‍ട്ട് എ.സി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മൃതദേഹം പരിശോധിക്കുകയാണ്. ഉച്ചയ്ക്കു 12 മണിയോടെ മൃതദേഹം പുറത്തെടുത്തു .

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് നല്‍കുന്ന പ്രാഥമിക വിശദീകരണം ഇങ്ങനെയാണ്. അലര്‍ജി സംബന്ധമായ രോഗങ്ങള്‍ അലട്ടിയിരുന്നതിനാല്‍ സിസ്റ്റര്‍ ആന്‍സി രണ്ടു ദിവസമായി ആരോടും അധികം സംസാരിക്കാറില്ലായിരുന്നു. രോഗത്തില്‍ ദു:ഖിതയായിരുന്നു. മരണകാരണത്തെക്കുറിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ടും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ചതിന് ശേഷം മാത്രമെ കൂടുതല്‍ പറയാന്‍ കഴിയുകയുള്ളുവെന്ന് ഫോര്‍ട്ട് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക