Image

ഒരു മന്ത്രിയുടെ പങ്കപ്പാട് -കൃഷ്ണ

കൃഷ്ണ Published on 13 February, 2013
ഒരു മന്ത്രിയുടെ പങ്കപ്പാട് -കൃഷ്ണ
എനിക്ക് മനസ്സിലായിടത്തോളം കഴിവുള്ളവനും എന്തെങ്കിലുമൊക്കെ നന്മ നാടിനു ചെയ്യണമെന്നു ആഗ്രഹിക്കുന്നവനുമാണ് മന്ത്രി ഗണേഷ്‌കുമാര്‍. അദ്ദേഹം മുന്‍പ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ആയിരുന്നപ്പോഴും അങ്ങനെ തോന്നിയിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ അദ്ദേഹത്തെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി– പാര്‍ട്ടി്യെന്നാല്‍ ശ്രീ. ആര്‍. ബാലകൃഷ്ണപിള്ള. മന്ത്രിയുടെ അച്ഛന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു. മന്ത്രിയുടെ കുറ്റം സംസ്ഥാനഭരണത്തില്‍ പാര്ട്ടി യെ ഇടപെടുത്തുന്നില്ല എന്നതാണ്. മുഖ്യമന്ത്രിയല്ല, തങ്ങളാണ് ഗണേഷ്‌കുമാറിനെ മന്ത്രിയാക്കിയതെന്നാണ് പാര്‍ട്ടി്യുടെ വാദം. മുഖ്യമന്ത്രി വെറും സാക്ഷി മാത്രം.

കേരളം ഭരിക്കുന്ന മന്ത്രിയാണ് ശ്രീ. ഗണേഷ്‌കുമാര്‍. അതുകൊണ്ടുതന്നെ കേരളത്തിലെ ജനങ്ങളുടെ – അത് ഏതു പാര്ട്ടിക്കാരും ആയിക്കൊള്ളട്ടെ – പൊതുവായ നന്മയ്ക്കുവേണ്ടിയാണ് ഭരിക്കേണ്ടത്. അല്ലാതെ ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാ
ര്‍ട്ടി്ക്ക് – അത് തന്നെ തെരഞ്ഞെടുപ്പിന് നിര്ത്തി്യ പാര്‍ട്ടി്യായാല്‌പ്പോലും – വേണ്ടിയല്ല. അത് ഒരു കുറ്റമാണ് എങ്കില്‍ ആ കുറ്റം ചെയ്യുന്നവനാണ് യോഗ്യനായ മന്ത്രി എന്ന് ഞാന്‍ കരുതുന്നു. മന്ത്രി ഗണേഷ്‌കുമാര്‍ ചെയ്തുകൊണ്ടിരിക്കുന്ന കുറ്റവും അത് തന്നെ. നാട്ടുകാര്‍ക്ക് - പാര്‍ട്ടി്ക്കാര്ക്കല്ല – എന്തെങ്കിലും നന്മ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. ചെയ്യാന്‍ കഴിയുന്നുണ്ടോ എന്നത് മറ്റൊരു കാര്യം.

മന്ത്രി ഗണേഷ്‌കുമാറിനെ ആ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് പറയുന്ന പാ
ര്‍ട്ടി്യുടെ വാദഗതി കാണുമ്പോള്‍ ഒരു സംശയം തോന്നുകയാണ്.

മന്ത്രിമാരെ മാത്രമല്ല, എല്ലാവരെയും ആരെങ്കിലുമൊക്കെ നിയമിക്കുകയാണ്. ജഡ്ജിമാരുടെയും കലക്ട
ര്‍മാരുടെയും ചീഫ് സെക്രട്ടറിയുടെയും പേരുകളെല്ലാം ആരാലെങ്കിലുമൊക്കെ നിര്‍ദ്ദേശിക്കപ്പെട്ടതാണ്. പത്തനാപുരത്തെ സ്ഥാനാര്ഥിയായി ഗണേഷ്‌കുമാറിന്റെ പേര് അദ്ദേഹത്തിന്റെ പാര്‍ട്ടി് നിര്‍ദ്ദേശിച്ചതുപോലെ. ആര്‍. ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടി്യുടെ വാദം ന്യായമാണ് എങ്കില്‍ ആ ജഡ്ജിമാരും കലക്ടര്‍മാരുമെല്ലാം അവരുടെ പേര് നിര്‍ദ്ദേശിച്ചവര്‍ പറയുന്നത് അനുസരിക്കണം. അങ്ങനെയാണ് ചെയ്യുന്നതെന്ന് വേണ്ടിവന്നാല്‍ തുറന്നു സമ്മതിക്കാനും തയാറാകണം. നീതിയും ന്യായവും വാദിയും പ്രതിയും കളക്ടറേറ്റും കോടതിയും ഒന്നും പ്രശ്‌നമല്ലാതാകണം. ജനാധിപത്യമോ? അങ്ങനെ ഒരു വാക്കുണ്ടോ? പാര്‍ട്ട്യാധിപത്യം എന്നു പറയുന്നതല്ലേ ശരി? എന്നു ചോദിക്കാനുള്ള ധൈര്യം കാണിക്കണം.

എന്നാലേ അടുത്ത തെരഞ്ഞെടുപ്പിന് ടിക്കറ്റ് കിട്ടൂ. അല്ലെങ്കില്പ്പി്‌ന്നെ പാ
ര്‍ട്ടി്മാറുക, സ്വന്തം പാര്ട്ടി ഉണ്ടാക്കുക, സ്വതന്ത്രനായി മത്സരിക്കുക ഇവയിലേതെങ്കിലും സാഹസത്തിനു മുതിരേണ്ടിവരും. ആ പൊല്ലാപ്പ് വേണോ എന്നാകാം പാര്‍ട്ടി്ക്കാര്‍ മന്ത്രിയോട് ഇപ്പോള്‍ രഹസ്യമായി ചോദിക്കുന്നത്.

ഇതില്‌നിന്നും യുവതലമുറ ഊഹിച്ചെടുക്കുന്നത് എന്താകാം? കേരളാകോണ്ഗ്രസ്സുകള്‍ എല്ലാം ഉണ്ടായത് ഇത്തരം സംഭവങ്ങളില്‍ നിന്നാണെന്നാണോ? അതോ അധികാരത്തിനു വേണ്ടിയുള്ള, സ്വാ
ര്‍ത്ഥകതാപൂര്‍ത്തീ കരണത്തിന് വേണ്ടിയുള്ള മല്പ്പി്ടിത്തത്തില്‍ നിന്നാണെന്നാണോ?

കൃഷ്ണ

&&&&&&&&
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക