Image

മോക്ഷം (കവിത: കൃഷ്‌ണ)

Published on 23 June, 2013
മോക്ഷം (കവിത: കൃഷ്‌ണ)
കാലം ചവച്ചു ചണ്ടി തുപ്പിയൊരുടലിലേ
പ്രാണനും പറന്നകന്നജ്‌ഞാതതീരം തേടി
കാവലായിരുന്നവരകന്നൂ കൈയും വീശി
കാണികളടുക്കുന്നു ജഡം കണ്ടു മടങ്ങാനായ്‌
ദുഖത്തിന്‍ മുഖപടമഴിച്ചു പരേതന്റെ
നിര്‍ജ്‌ജീവമുഖത്തര്‍പ്പിച്ചു പിന്‍ വാങ്ങുന്നു ബന്ധുക്കള്‍
മുറ്റത്തിന്‍ കോണില്‍ ശോകം മുറ്റിയ ബുധജനം
തര്‍ക്കിക്കുന്നൊരുപക്ഷെ ദുഖം മറക്കാനാകാം
മകനും ധ്രുതിയില്‍ ചുറ്റുമാജ്‌ഞകള്‍ വിതറുന്നു
പരേതനുപരലോകത്തയ്‌ശ്വര്യം വിതയ്‌ക്കുന്നു
കാര്യസ്‌ഥനടുത്തെത്തി കാതില്‍ മന്ത്രിച്ചൂ മെല്ലെ
മാവൊന്നുവെട്ടണ്ടേ, അതേതെന്നു ചൊല്ലൂ വേഗം
മറുപടിയുരചെയ്‌തു മകനും നാട്ടാര്‍ കേള്‍ക്കെ
വലിയൊരു മരം തന്നെയായ്‌ക്കോട്ടെയഛന്നായി

(2)

വീട്ടുമുറ്റത്തേക്കൂട്ടും കണ്ടുരസിച്ചു ചുറ്റു-
മോടിനടക്കുമ്പൊഴാ ബാലിക കണ്ടു ദൂരെ-
യാരോവെട്ടിവീഴ്‌ത്തുന്നു തേന്മാവിന്‍ വന്‍ശാഖകള്‍
ചിതറിത്തെറിപ്പൂ ചുറ്റും പൂക്കളുമിലകളും
എതെന്തിനു വെട്ടുന്നിവരഛനിതറിഞ്ഞില്ലെ?
ഉടനേപൊയ്‌പറയട്ടെ, യവരെത്തടയാന്‍ വേഗം
കണ്മണിക്കുരുന്നിന്റെ നിറയുംനേത്രംതുട-
ച്ചുമ്മവച്ചോതീ താതന്‍ അവരതുമുറിച്ചോട്ടെ
മുത്തശ്ശനേ നമുക്കു സ്വര്‍ഗ്ഗത്തേക്കയക്കേണ്ടെ
തല്‍ക്കാലമതിനാ മാവിന്‍ പതനമതനിവാര്യം
പകരമിനിയൊരു മരം നടാം നമുക്കതുമതി
മകളിനിപ്പോയി മാത്രുസവിധത്തിലിരുന്നോളൂ
മാതാവിന്നോരം ചേര്‍ന്നിരുന്നപ്പൊഴും പിഞ്ചു-
മാനസം മാവിന്‍ ചോട്ടില്‍ ശോകമൂകമായ്‌ നിന്നു
എത്രയോ മധുരങ്ങ, ളെത്രയോ സുഗന്ധങ്ങ-
ളെനിക്കായ്‌ പകര്‍ന്നതീമാകന്ദമണിമുത്തശ്ശന്‍
അവിടെയിലപ്പായില്‍ ശയിക്കും മുത്തശ്ശനേ-
യറിയുകപോലുമില്ല,യില്ലല്ലൊ ഞാനൊട്ടുമേ
മരിച്ച മുത്തശ്ശനു നാകം പൂകാനെന്തിനീ
തുടിക്കും ചൈതന്യത്തെ വെട്ടിവീഴ്‌ത്തുന്നൂ ഇവര്‍?
കുരുവിക്കുഞ്ഞുങ്ങള്‍ക്കിനി എവിടെയാണഭയമാ-
ചെറുകിളികളും സ്വര്‍ഗ്ഗം പൂകുമോ ഇതോടൊപ്പം?
സ്വര്‍ഗ്ഗം മുകളിലാണെന്നമ്മപറഞ്ഞല്ലോ
സ്വര്‍ഗ്ഗത്തിലേറാന്‍ മാവിലേറുകയല്ലേ വേണ്ടൂ?
ഒരുപക്ഷെയിതവിടെ പുനര്‍ജനിേേച്ചക്കാം, പക്ഷെ-
യതിന്‍ഫലംനുകരാനായ്‌ സ്വര്‍ഗ്ഗത്തു പോകാനാമോ?

(3)

ദൂരെയപ്പോള്‍ മുഴങ്ങി, ഭീകരസ്വനം മാവിന്‍
പ്രാണന്‍പറിഞ്ഞുടലൊടിഞ്ഞുപതിച്ചൊരുഭീമാരവം
ഉള്ളം നടുക്കുമാ, നാദമവളെ തളര്‍ത്തി, എന്തോ
തന്നുടലിങ്കല്‍നിന്നു പാഞ്ഞകന്നതുപോലെ
ഞെട്ടിത്തെറിച്ചവളെഴുന്നേറ്റു; മുത്തശ്ശന്റെ
നിശ്‌ചലദേഹം കണ്ണില്‍ തടഞ്ഞൊരു നിമിഷാര്‍ദ്‌ധം
അകലെ നീലകാശം വിങ്ങിപ്പുകയുമ്പോലെ
യമല, മരതകപൂരമറ്റുവീണതിനാലോ
തറയില്‍ തകര്‍ന്ന പൂച്ചെണ്ടുകളിലകളും
ഇടയിലമര്‍ന്നരഞ്ഞയുണ്ണിക്കായ്‌ കണങ്ങളും
അതിനിടയിലവള്‍ക്കായ്‌ കാത്തുവെച്ചതുപോലെ
ഒരു മാമ്പഴം, ഓമലിന,ന്ത്യോപഹാരമാകാം
ഒരു സാന്ത്വനം തേടിയാപൈതല്‍ ചുറ്റും നോക്കി
യിതെന്തല്‍ഭുതമാരു,മീക്കൊലയറിഞ്ഞില്ലേ??
വീണ്ടും പോയ്‌, തന്മാതാവിന്‍ സവിധത്തിലിരുന്നവ-
ളുയരുമേങ്ങലടക്കാന്‍ കഴിയാതെ, കണ്ണീരോടെ
മാതാവുടലോടുചേര്‍ത്തുതടവീ പൂമ്പൈതലെ
`മോളെ നീ കരയാതെ, മുത്തശ്ശനായ്‌ പ്രാര്‍ഥിക്കൂ'
ഏതു മുത്തശ്ശനായവള്‍ പ്രാര്‍ഥിക്കണമമ്മേ
ആയതുകൂടിചൊല്ലൂ അവള്‍ക്കതറിയില്ലല്ലൊ

കൃഷ്‌ണ
മോക്ഷം (കവിത: കൃഷ്‌ണ)
Join WhatsApp News
വിദ്യാധരൻ 2013-06-23 08:23:29
നിഷ്കളങ്കയാ ഒരു കുഞ്ഞിനെകൊണ്ട്  കവി ജീവിതത്തിലെ ചില വൈരുദ്ധ്യങ്ങളിലേക്കും ജീവിതത്തിന്റെ ദാർശനിക വശങ്ങളിലേക്കും   നമ്മളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.  അച്ഛനെ സ്വർഗ്ഗത്തിലെക്കയക്കാൻ പറമ്പിൽ നില്ക്കുന്ന തേന്മാവു വെട്ടി വീഴ്ത്തുമ്പോൾ, അതിന്റെ ആവശ്യകത എന്തെന്ന്  പൈതൽ വിങ്ങിപൊട്ടി ചോതിക്കുമ്പോൾ, വായനക്കാരും അറിയാതെ ചോതിച്ചുപോകുന്നു, "അലെങ്കിലും അതെന്തിനാണ്  പൂത്തുലഞ്ഞു നില്ക്കുന്ന ആ തേന്മാവു വെട്ടി മുത്തച്ചനായി ചിതയോരുക്കുന്നത്  എന്ന് " . ജീവിച്ചിരുന്നപ്പോൾ ഒരു പക്ഷേ ആ വൃദ്ധന് വേണ്ട വിധത്തിലുള്ള പരിചരണങ്ങൾ കിട്ടിയിരുന്നിരിക്കില്ല (ഈ കാലത്ത്  വൃദ്ധസദനങ്ങൾ ധാരാളം ഉള്ളത് കൊണ്ടും മരിച്ചാൽ  വൈദ്ദ്യുതി കൊണ്ട് കത്തിച്ചു ചാമ്പലാക്കി ഭരണിയിലാക്കി ഗംഗാനദിയിലോഴുക്കാൻ ഫെഡറൽ എക്സ്പ്രെസ്സും ഡീ എസൽ ഒക്കെ ഉള്ളത് ഭാഗ്യം) പക്ഷെ മരിച്ച അച്ഛന് സ്വർഗ്ഗം ഉറപ്പു വരുത്താൻ പെടാ പാടുപെടുന്ന ഒരു സമൂഹം നമ്മള്ക്ക് ചുറ്റും ഒരു വട വൃക്ഷം പോലെ വളർന്നു വലുതാകുന്നു. ആ വട വൃക്ഷത്തിന്റെ കടക്കു കോടാലി വയ്ക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്നിട്ട് അർത്ഥ ശൂന്യമായ ആചാരങ്ങൾക്ക്  ചിതയോരുക്കുക.  കവിത വായിച്ചപ്പോൾ, "നിങ്ങൾ ശിശുക്കളെ പോലെ ആകുന്നില്ല എങ്കിൽ സ്വർഗ്ഗ രാജ്യം അവകാശം ആക്കുകയില്ല" എന്ന് പറഞ്ഞ ക്രിസ്തു ദേവനേയും, "ഈ വല്ലിയിൽ നിന്ന് പൂക്കൾ പോകുന്നിതാ പറന്നമ്മേ" എന്ന്  പാടിപ്പിച്ച ദാർശനിക കവിയായ  ആശാനെയും ഓർമവരുന്നു. ഇന്നത്തെ ഈ പ്രഭാതം ധാന്യം ആക്കിയതിന്  കവിക്ക്‌ നന്ദി.


Raju Thomas 2013-06-24 05:34:18
I find Vidyadharan's remarks digressional, and foriegn to the poem. This is a beautiful poem. Except that the starting, and predominant, vrttham is not maintained--why?(This I cannot condone.)
G. Puthenkurish 2013-06-24 10:36:04
Very thought provoking poem.
വിദ്യാധരൻ 2013-06-24 11:04:40
പോകട്ടെ ഞാൻ ചോന്ന കാര്യം ഒക്കെ ആകട്ടെ നിങ്ങളുടെ അഭിപ്രായം എന്നാൽ സുന്ദരം കവിത എന്ന് ചോന്ന നിങ്ങൾ എന്താണതിൻ ന്യായം എന്ന് ചൊല്ല് വൃത്തം വരച്ചതിൽ ചുറ്റി തിരിയുമ്പോൾ 'അര്ഥം' നശിക്കാം വൃദ്ധനാകാം ഒടുവിൽ പ്രാണനെ വെടിഞ്ഞു ചുടുകാട്ടിൽ ചെന്ന് ചാമ്പലാകാം കരയാതെ മക്കൾ മരം വെട്ടിടുമ്പോൾ കരയും ഉരു പക്ഷേ പെരകിടാവ് മാത്രം എല്ലാം ഭാഗ്യം പോലെ വന്നു ചേരും വല്ലാത്ത കാലമാണിത് നിനച്ചു കൊൽക അര്ഥം ഗ്രഹിച്ചിട്ടും ഗ്രഹിയാതെവണ്ണം വൃത്തം ചവുട്ടി കളിക്കല്ലെ രാജു ശ്രേഷ്ട്ടാ കണ്ണുണ്ടായിട്ടു കാര്യം എന്ത് ഉൽ- ക്കണ്ണു തുറന്നു കാര്യം കാണില്ലയെങ്കിൽ എന്താകിലും കവിതയെ കുറിച്ചുള്ള എന്റെ ചിന്ത ഉന്തീടുകില്ല ഞാൻ ഉറച്ചു നില്ക്കും
വിദ്യാധരൻ 2013-06-24 17:09:35
വൃത്തത്തിൽ കവിത എഴുതിയെന്കിലെ ശരിയാകുകയുള്ളൂ എന്ന്  ദുർവാശി പിടിക്കുന്ന ശ്രി രാജു തോമസിന് വേണ്ടി എഴുതിയ മറുപടിയാണ്  നേരത്തെ എഴുതിയത്. ദ്വിദീയക്ഷര പ്രാസത്തിൽ കാവ്യാ രൂപേണ എഴുതിയ മറുപടി ആ രൂപത്തിൽ അവതരിപ്പിക്കുന്നില്ലാ എങ്കിൽ അതിന്റെ സൗന്ദര്യം നഷ്ടമാകുകയും. ആയതുകൊണ്ട് പത്രാതിപർ പഴയതിനെ നീക്കി താഴെ തന്നിരിക്കുന്ന വിതത്തിൽ പ്രസദ്ധീകരിക്കണം എന്ന് അപേക്ഷിക്കുന്നു 

പോകട്ടെ ഞാൻ ചോന്ന കാര്യം ഒക്കെ 
ആകട്ടെ നിങ്ങളുടെ അഭിപ്രായം ഒന്ന് ചൊല്ല്
സുന്ദരം കവിത എന്ന് ചോന്ന നിങ്ങൾ 
എന്താണതിൻ ന്യായം എന്ന് ചൊല്ല്
 വൃത്തം വരച്ചതിൽ ചുറ്റി തിരിയുമ്പോൾ
 'അര്ഥം' നശിക്കാം വൃദ്ധനാകാം
 ഒടുവിൽ പ്രാണനെ വെടിഞ്ഞു 
ചുടുകാട്ടിൽ ചെന്ന് ചാമ്പലാകാം
 കരയാതെ മക്കൾ മരം വെട്ടിടുമ്പോൾ
 കരയും ഒരു  പക്ഷേ പേരക്കിടാവ്  മാത്രം
 എല്ലാം ഭാഗ്യം പോലെ വന്നുചേരും
 വല്ലാത്ത കാലമാണിത് നിനച്ചു കൊ
 അര്ഥം ഗ്രഹിച്ചിട്ടും ഗ്രഹിയാതെവണ്ണം
 വൃത്തം ചവുട്ടി കളിക്കല്ലെ രാജു ശ്രേഷ്ട്ടാ 
കണ്ണുണ്ടായിട്ടു കാര്യം എന്ത് ഉൾ - 
ക്കണ്ണു തുറന്നു കാര്യം കാണില്ലയെങ്കിൽ 
എന്താകിലും കവിതയെ കുറിച്ചുള്ള എന്റെ ചിന്ത
 ഉന്തീടുകില്ല ഞാൻ ഉറച്ചു നില്ക്കും
Anthappan 2013-06-24 18:39:06
Though Mr. Raju Thomas doesn't agree with Vidhyadharan's remark, he is  at least  obliged to explain why he thinks the poem is beautiful.  Vidhyadharan has some valid argument in his comment.
Raju Thomas 2013-06-25 05:15:27
അയ്യോ, ഞാന് പറഞ്ഞത് അതല്ല. വിദ്യാധരൻ കാടുകയറുന്നെന്നെന്ന് , കവിതയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ പറയുന്നെന്ന്. പിന്നെ, വ്ര്ത്തത്തിന്റെ കാര്യം. അതായത്, വ്ർത്തത്തിൽ തുടങ്ങിയാൽ അതെന്തിനാണ് കൊണ്ടുകളയുന്നതെന്ന്. അത്രെയല്ലേ ഞാൻ എഴുതിയുള്ളു! ആരൊക്കെയോ ഏതോ വെമ്പലിൽ എഴുതാപ്പുറം വായിക്കുന്നു. പക്ഷേ, എനിക്ക് കൃഷ്ണന്റെ കവിത നന്നേ ബോധിച്ചു.
Raju Thomas 2013-06-25 06:00:06
പ്രിയ അന്തപ്പനും വിധാധാരനും അറിവാൻ, ഞാൻ ഇതൊക്കെ ഇപ്പോൾ കണ്ടേയുള്ളു. അതല്ല ഞാനെഴുതിയത്. വിദ്യാധരൻ കാടുകയറുന്നു, കൃഷ്ണന്റെ കവിതയുമായി ബന്ധമില്ലാത്ത കാര്യം പറയുന്നു. വ്ർത്തത്തിൽ ൽ തുടങ്ങാൻ കഴിഞ്ഞാൽ എന്തിനാണ്‍~ ആ വ്ര്ത്തം കൊണ്ടുകളയുന്നതെന്ന്. ഇത്രയേ ഞാൻ ഉദ്ദേശിച്ചുമുള്ളു. ഏതോ വെമ്പലിൽ നിങ്ങൾ എഴുതാപ്പുറം വായിക്കുന്നു. കവിത എന്താണെന്നു ശരിക്കുമറിയുന്നവര എന്തിനു നല്ലൊരു കവിതയെ 'കമന്റടിക്കുന്നു'?
Narayanan Nair 2013-06-25 07:40:32
I am neither a poet and nor a critical thinker. But the analysis done by Mr. vidhyadharan drew my attention to it. I read the poem few times and liked it. The poem throws light into the rituals we practice, different motivations of mind, and the way an innocent child thinks. The poem is philosophical too. I see a conflict in the opinion made by Mr. Raju Thomas and an interesting response to it. Looking forward to hear from Mr. Raju Thomas on what he perceives out of this beautiful poem . He probably knows where to strike to get the best. Above and all, the poet deserves appreciation for writing such a thoughtful poem
വിദ്യാധരൻ 2013-06-25 08:14:35
ഒരു തേന്മാവു വെട്ടി മുറിച്ചു ചിതയോരുക്കുന്നതിലും എത്രയോ നല്ലതാണ് ശവവുമായി ചുടുകാട് കയറുന്നത്. വാസവദത്തയെ കയ്യും കാലും വെട്ടി ജീവനോടെ ചുടുകാട്ടിൽ എറിഞ്ഞ ഒരു സംസ്കാരത്തിന്റെ പിൻഗാമികലാണ് നമ്മൾ പിന്നെയാണ് ഒരു തേന്മാവു വെട്ടി ചിതയോരുക്കുന്നത്. കച്ചവട മന്സിതിയുള്ള ബന്ധനങ്ങൾ. കവി എന്നെ കാട് കയറ്റിയതാണ്. അവിടെ വച്ച് ഞാൻ നിങ്ങളെ കണ്ടു മുട്ടി എന്നെയുള്ളൂ
Raju Thomas 2013-06-25 11:36:52
കൃഷ്ണയുടെ കവിതയുടെ അവസാനം സംഭവിക്കുന്ന ഗുംഭനം എത്ര സര്ഗാത്മകം! അതിനു കൊടുക്കൂ കാശ്. ഏതു മുത്തശ്ശനുവേണ്ടിയാണു പ്രാർത്ഥിക്കേണ്ടതെന്നുകൂടി ആ കുഞ്ഞിനു പറഞ്ഞുകൊടുക്കാൻ ആ അമ്മയോടു പറയുന്നത് കവിയാൻ~.
വിദ്യാധരാൻ 2013-06-25 13:03:35
രാജു തോമസും ഞാനും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും, ശ്രി. കൃഷ്ണയുടെ കവിത നല്ലത് തന്നെ. ഒരു നല്ല കവിതക്കെ വായനക്കാരെ വ്യത്യസ്തമായ രീതിയിൽ ചിന്തിപ്പിക്കാൻ കഴിയു. ഒരു കവിതയ്ക്ക് അഭിപായം പറഞ്ഞുകൂടാ എന്ന് പറയുന്നതിന്റെ പിന്നിലെ യുക്തി എനിക്ക് മനസിലാകുന്നില്ല. ചീത്ത ചീത്ത എന്നും നല്ലത് നല്ലത് എന്നും എഴുതി വിടുന്നതിനു ആര് കയ്യേൽ കേറി പിടിച്ചാലും തടയാൻ പറ്റില്ല. വയലാര് കവിത എഴുതിയപ്പോൾ അവിടെ വിപ്ലവം ഉണ്ടാകണം എന്ന് ചിന്തിച്ചു കാണില്ല. പക്ഷേ അനേകം പേര്ക്ക് അതിൽ അന്തർലീനമായി കിടന്നിരുന്ന വിസ്പോടക ചിന്തകളെ മനസിലാക്കാനും അത് ഒടുവില വിപ്ലവത്തിൽ കലാശിക്കുകയും ചെയ്യുത്. എന്നെ സംമ്പന്തിച്ചടത്തോളം കൃഷ്ണയുടെ കവിത ഇന്ന് സമൂഹത്തിൽ മതത്തിന്റെയും ദൈവത്തിന്റെയും മോക്ഷത്തിന്റെയും പേരിൽ നടമാടികൊണ്ടിരിക്കുന്ന കാപട്യത്തിലേക്ക് വലിച്ചിഴക്കുന്നു. ശ്രി കൃഷ്‌ണയുടെ പൈത്തൽ മത കാപട്യത്തിന്റെ അടിമകളായി ചിന്താശക്തിയെ ഉദ്ധീപിപ്പിക്കാതെ ഇറാൻ മൂളികളായി നടക്കുന്നവരുട്ദ് മുഖംമൂടി വലിച്ചു കീറുമ്പോൾ അതിനെക്കുറിച്ച്‌ മിണ്ടാതിരിക്കാൻ എനിക്ക് കഴിയില്ല ശ്രീ. രാജു തോമസ്‌. "സ്നേഹിക്കയില്ല ഞാൻ നോവും എൻ ആത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്ത്വ ശാസ്ത്രത്തെയും"
Jack Daniel 2013-06-25 13:39:22
രസമുള്ള ഗുസ്തി! നടക്കട്ടെ നടക്കട്ടെ. എവിടം വരെ പോകുമെന്നറിയാം!
John Varghese 2013-06-25 16:46:58
vidhyaadharan, whoever you are, you take the readers to different level of thinking with your comment. I am glad there is someone like you there in this page.
Anthappan 2013-06-25 17:00:26
jRaju Thomas is also good in engaging people to discussion.
Emalayalee Editor 2013-06-25 17:26:37
Folks,
Why cant you use your real name when discussing about a poem?
vayanakkaran 2013-06-25 17:31:15
രാജു തോമസിന്റെ കമന്റ് മനസ്സിലാകുന്നുണ്ട്. അത് ആശയത്തെക്കുറിച്ചല്ല; ആകാരത്തെക്കുറിച്ചാണ്. ആശയം നല്ലതു തന്നെ.
ഒറ്റ നോട്ടത്തിൽ പദ്യം. വായിച്ചു തുടങ്ങുമ്പോഴും പദ്യം. പദ്യത്തിനുപയോഗിക്കുന്ന പ്രയോഗങ്ങളും. പക്ഷേ പദ്യത്തിനു വേണ്ട വൃത്തമോ താളമോ ഇല്ല. ഗദ്യമാണോ? പദ്യമാണോ? ആകെ ഒരു കൺഫൂഷ്യൻ.
ഇക്കാലത്ത് ഇത്തരം ധാരാളം ക്രിയേഷൻസ് കാണാറുണ്ട്.

Narayanan Nair 2013-06-25 17:50:17
If the people those who write under the nickname is comfortable with it why should we insist that they disclose there real name.  The publisher has the prerogative to publish what they write or not.  Some people may not be seeking fame. The famous writer of Malayalam K.P. KuttyKrishnan was writing under the pen name  Uroob for a long time before people found out who he was. But in any case the publisher has the responsibility of maintaining the confidentiality of the writer.
വിദ്യാധരൻ 2013-06-25 18:31:52
കവിതയാണോ ആദ്യം ഉണ്ടായത് വൃത്തമാണോ ആദ്യം ഉണ്ടായത്? കവിത തന്നെ. വൃത്തവും അലങ്കാരവും വായനക്കാരൻ പറഞ്ഞിരിക്കുന്നത് പോലെ ആകാര സൗഷ്ടവം വർദ്ധിപ്പിക്കാൻ നല്ലത് തന്നെ. മന്ദബുദ്ധിയായ ഒരു സുന്ദരിയെ കുറച്ചു നാൾ കൊണ്ട് നടക്കാം പിന്നെ തലക്കകത്ത് ഒന്നും ഇല്ലന്നു മനസിലാകുമ്പോൾ സൗന്ദര്യത്തിന്റെ മാറ്റ് കുറഞ്ഞുപോകും. സുന്ദരന്മാരായ പുരുഷന്മാരും ഇങ്ങനെ തന്നെ. ചില കവികൾ  ആശയത്തെ ബലികഴിച്ചാണ് ആകാരവ സൗഷ്ടവം വര്ദ്ധിപ്പിക്കുന്നത്. കൃഷ്ണയുടെ കവിതയ്ക്ക് സൗന്ദര്യം കുറവാണെങ്കിലും ആശയപുഷ്ക്കലമാണ്. ഹിമാലയം പോലെ കീഴടക്കാൻ പ്രയാസമുള്ളതോ മുങ്ങാംകുഴിയിടതിരിക്കാൻ തക്കവണ്ണം ആഴം ഉള്ളതോ അല്ല. കൃഷ്ണയുടെ  കവിത സഹൃദയരെ തേടി എത്തുന്ന കവിതയാണ്. അഭിനന്ദനം 
കൃഷ്ണന്‍ കുട്ടി നായര്‍ 2013-06-25 19:21:07
   ഉറൂബ്‌ K.P. KuttyKrishnan അല്ല, P.C. KuttyKrishnan ആണ്. 
Jack Daniel 2013-06-25 19:40:19
ആകെ കണ്‍ഫ്യൂഷൻ ആയല്ലോ! പീ. സി. കുട്ടികൃഷ്ണൻ -കുട്ടികൃഷ്ണൻ നായർ -നാരായണൻ നയാർ -മക്കൾ ആയിരിക്കും! ഹാ ആരായാൽ നമ്മൾക്കെന്താ ?
Narayanan Nair 2013-06-25 19:45:30
Thank you for the correction.
vayanakkaran 2013-06-25 19:46:30
വിദ്യാധരൻ പറഞ്ഞതുപോലെമന്ദബുദ്ധിയായ ഒരു സുന്ദരിയെ കുറച്ചു നാൾ കൊണ്ട് നടക്കാം‘, പക്ഷേ പെൺ‌വേഷം കെട്ടിയ ഒരു ബുദ്ധിമാനെ എത്രനാൾ കൊണ്ടുനടക്കും?
വിദ്യാധരൻ 2013-06-25 19:54:06
പെണ്‍ വേഷം കെട്ടിയ ബുദ്ധിമാനെ നമ്മൾക്ക് കുബുദ്ധിയെന്നു വിളിക്കാം. ആരെങ്കിലും തുണി വലിച്ചു പറിക്കുമ്പോൾ വിവരം അറിയും 
John Varghese 2013-06-25 20:09:59
This discussion is getting hilarious! Good responses from Vayanakkaran and  Vidhyadharan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക