Image

ബാലകൃഷ്‌ണ പിള്ളയെ ജയില്‍ ഉദ്യോഗസ്ഥര്‍ ഫോണില്‍ വിളിച്ചതും വിവാദമാകുന്നു

Published on 04 October, 2011
ബാലകൃഷ്‌ണ പിള്ളയെ ജയില്‍ ഉദ്യോഗസ്ഥര്‍ ഫോണില്‍ വിളിച്ചതും വിവാദമാകുന്നു
തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ബാലകൃഷ്‌ണ പിള്ളയെ ജയില്‍ ഉദ്യോഗസ്ഥര്‍ ഫോണില്‍ വിളിച്ചതും വിവാദമാകുന്നു. ചാനല്‍ ലേഖകനെതിരെ കേസെടുത്താല്‍ പിള്ളയുടെ ഫോണിലേക്കു വിളിച്ച ജയില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ക്കെതിരെയും കേസെടുക്കേണ്ടി വരുമെന്നതാണ്‌ ജയില്‍ വകുപ്പിനു തലവേദന ഉണ്ടാക്കുന്നത്‌.

ബാലകൃഷ്‌ണ പിള്ളയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെയും ജയില്‍ വകുപ്പിലെയും ആറ്‌ ഉന്നത ഉദ്യോഗസ്‌ഥരെങ്കിലും ആശുപത്രിയില്‍ വെച്ച്‌ വിളിച്ചതായാണ്‌ സൂചന. ബാലകൃഷ്‌ണപിള്ള ജയിലിനകത്ത്‌ അധികദിവസം കഴിയാത്തതു പരിഗണിച്ചാണ്‌ ഈ നിര്‍ദേശം. ശിക്ഷിക്കപ്പെട്ടവര്‍ ജയലിനകത്തു കഴിയുന്ന ദിവസത്തിനും പെരുമാറ്റത്തിനും ആനുപാതികമായി ശിക്ഷാകാലാവധിയില്‍ ഇളവ്‌ നല്‍കാറുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക