Image

ജയിലില്‍ നിന്ന്‌ സിപിഎം തടവുകാര്‍ കൊടിയേരിയെ വിളിച്ചതായും വെളിപ്പെടുത്തല്‍

Published on 05 October, 2011
ജയിലില്‍ നിന്ന്‌ സിപിഎം തടവുകാര്‍ കൊടിയേരിയെ വിളിച്ചതായും വെളിപ്പെടുത്തല്‍
കണ്ണൂര്‍: കഴിഞ്ഞ ഇടുതപക്ഷ സര്‍ക്കാരിന്റെ ഭരണത്തില്‍ അന്നത്തെ ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്‌ണനെ സിപിഎം തടവുകാര്‍ ഫോണില്‍ ബന്ധപ്പെട്ടതായി വെളിപ്പെടുത്തല്‍. കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍നിന്നുള്‍പ്പെടെയാണ്‌ സി.പി.എം. തടവുകാര്‍ വിളിച്ചതായി തെളിഞ്ഞു. ജയിലില്‍നിന്ന്‌ ആഭ്യന്തരമന്ത്രിയെ വിളിച്ചിരുന്ന തടവുകാര്‍ മന്ത്രി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരു പരിപാടിക്കെത്തിയപ്പോഴും വിളിച്ചതായി പറയുന്നു.മന്ത്രിയെത്തുമ്പോള്‍ അഭിവാദ്യമര്‍പ്പിക്കാന്‍ ഇവര്‍ ആവശ്യമുന്നയിച്ചെങ്കിലും അധികൃതര്‍ അനുവദിച്ചില്ല. അനുമതി നിഷേധിച്ചതിനെതുടര്‍ന്നാണ്‌ ഇവര്‍ മന്ത്രിയുടെ ഫോണില്‍ വിളിച്ചത്‌. പരിപാടിക്കുശേഷം മന്ത്രി മുറിയിലേക്ക്‌ വിളിപ്പിച്ച്‌ ഇവരെ കാണുകയും ചെയ്‌തു. ജയിലില്‍നിന്ന്‌ സി.പി.എം. തടവുകാര്‍ പാര്‍ട്ടി നേതാക്കളെയും പതിവായി വിളിക്കുന്നുണ്ട്‌.

ഫോണ്‍ വിളി ഒഴിവാക്കാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ജാമര്‍ സ്ഥാപിച്ചിരുന്നു. മുന്‍ മന്ത്രി ആര്‍.ബാലകൃഷ്‌ണ പിള്ള മൊബൈല്‍ഫോണില്‍ സംസാരിച്ചത്‌ വിവാദമായതോടെയാണ്‌ ഈ വിവരവും പുറത്തുവന്നത്‌. വരുംദിനങ്ങളില്‍ കൊടിയേരിയെ ഫോണില്‍ വിളിച്ചതും വിവാദമാകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക