Image

വാളകം ആക്രമണം: ജ്യോത്സ്യനെ വീണ്ടും ചോദ്യം ചെയ്തു

Published on 05 October, 2011
വാളകം ആക്രമണം: ജ്യോത്സ്യനെ വീണ്ടും ചോദ്യം ചെയ്തു
കടയ്ക്കല്‍: വാളകത്ത് അധ്യാപകന്‍ ആര്‍.കൃഷ്ണകുമാര്‍ ആക്രമിക്കാനിടയായ സംഭവത്തില്‍ കടയ്ക്കലെ ജ്യോത്സ്യന്‍ ശ്രീകുമാറിനെ അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്തു. ചൊവ്വാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത ശ്രീകുമാറിനെ ബുധനാഴ്ച വെളുപ്പിനാണ് ചോദ്യംചെയ്തത്. തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിയുന്ന കൃഷ്ണകുമാറിന്റെ സാന്നിധ്യത്തില്‍ വീണ്ടും ചോദ്യംചെയ്യാന്‍ ശ്രീകുമാറിനെ ബുധനാഴ്ച തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോകുമെന്നാണ് അറിയുന്നത്.

ഇരുവരുടെയും മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്തത്. ആക്രമണം നടന്ന ദിവസം തന്റെ വീട്ടിലെത്തിയ കൃഷ്ണകുമാറിനെ മകനാണ് കാറില്‍ നിലമേലില്‍ കൊണ്ടുവിട്ടത് എന്നായിരുന്നു ജ്യോത്സ്യന്‍ ആദ്യം നല്‍കിയ മൊഴി. എന്നാല്‍, താന്‍ കടയ്ക്കലില്‍ പോയിട്ടില്ല എന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞത്.

ഇതിന് പുറമെ ജ്യോത്സ്യന്റെയും കൃഷ്ണകുമാര്‍, ഭാര്യ ഗീത എന്നിവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് കഴിഞ്ഞ ദിവസം പരിശോധിച്ചു. ആക്രമണം നടന്നതിന്റെ അടുത്ത ദിവസങ്ങളില്‍ ഈ അക്കൗണ്ടുകളില്‍ വന്‍തോതില്‍ ഇടപാടുകള്‍ നടന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനെ കുറിച്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക