അധ്യായം 9
വൈകുന്നേരം നാലു മണിയോടെ പണിയൊക്കെ കഴിഞ്ഞു. ദേഹമാകെ നീരുവന്നു വീര്‍ത്തതുപോലെ സോമനു തോന്നി. വീട്ടിലെടുക്കുന്ന പണിപോലെയല്ല. കറ്റചുമക്കുന്നതെന്നു അവനു മനസിലായി. പാടത്തെ ചെളിയിലൂടെയും വരമ്പിലൂടെയും തോളില്‍ ചുമന്നുകൊണ്ടു പോയ കറ്റകളുടെ എണ്ണം എത്രയെന്നു ഓര്‍മയില്ല. പിടലിയാകെ വലിഞ്ഞു മുറുകുന്നു. ഉച്ചക്കു പണിക്കാര്‍ക്കുള്ള കഞ്ഞിയും പയറും വേണ്ടപോലെ വലിച്ചു കഴിച്ചുതുകൊണ്ട് വിശപ്പിനൊരാശ്വാസമുണ്ട്.