Image

ശ്രീധരന്‍ പിള്ളയ്ക്ക് ഗവര്‍ണര്‍ പ്രതിഭാപുരസ്‌കാരം സമ്മാനിച്ചു.

ബഷീര്‍ അഹമ്മദ് Published on 20 August, 2015
ശ്രീധരന്‍ പിള്ളയ്ക്ക് ഗവര്‍ണര്‍ പ്രതിഭാപുരസ്‌കാരം സമ്മാനിച്ചു.
കോഴിക്കോട്: ചില്ല സാഹിത്യ ട്രസ്റ്റിന്റെ അഞ്ചാമത് സാഹിത്യ പ്രതിഭാപുരസ്‌കാരം അഡ്വക്കേറ്റ് പി.എസ്. ശ്രീധരന്‍ പിള്ളയ്ക്ക് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സമ്മാനിച്ചു.  ശ്രീധരന്‍ പിള്ളയുടെ 'വിളക്ക് കാലുകള്‍ എവിടെ' എന്ന ലേഖനപരമ്പരയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ അതിപ്രസരം പ്രിന്റ് മാധ്യമങ്ങള്‍  അതിജീവിക്കുന്നതായി അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ രംഗത്തും സാഹിത്യരംഗത്തും തിളക്കമാര്‍ന്ന വ്യക്തിത്വം കാഴ്ചവെയ്ക്കാന്‍  ശ്രീധരന്‍പിള്ളയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ എം.പി.വീരേന്ദ്രകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജ്ഞാനപീഠം ജേതാവ് എം.ടി.വാസുദേവന്‍ നായര്‍ മൂഖ്യപ്രഭാഷണം നടത്തി.

തമിഴ്‌നാട് മുന്‍ എംഎല്‍എ എച്ച്. രാജ, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ അഡ്വ.സി.കെ.മേനോന്‍, എം.കെ. രാഘവന്‍ എം.പി., ചില്ല മാസിക മാനേജിങ്ങ് എഡിറ്റര്‍ ഇളയേടത്ത് വേണുഗോപാല്‍, കേരള-ലക്ഷദീപ് ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാന്‍ പി.കെ.വിജയകുമാര്‍ ഐആര്‍എസ്, പി.വത്സല, പി.കെ.ഗോപി തുടങ്ങിയവര്‍ സംസാരിച്ചു.

photo:

ഗവര്‍ണറെ എം.ടി വാസുദേവന്‍ നായര്‍ സ്വീകരിക്കുന്നു. തമിഴ്‌നാട് മുന്‍ എംഎല്‍എ എച്ച്.രാജ, അവാര്‍ഡ് ജേതാവ് പി.എസ്. ശ്രീധരന്‍പിള്ള, വീരേന്ദ്രകുമാര്‍ സമീപം
ബൊക്കെ നല്‍കി ഗവര്‍ണറെ സ്വീകരിക്കുന്ന കൊച്ച് പെണ്‍കുട്ടി
ഗവര്‍ണറുമായി സൗഹൃദസംഭാഷണം നടത്തുന്ന എം.കെ.രാഘവന്‍ എംപി
ടൗണ്‍ഹാളിലെ നിറഞ്ഞ സദസ്സ്

ശ്രീധരന്‍ പിള്ളയ്ക്ക് ഗവര്‍ണര്‍ പ്രതിഭാപുരസ്‌കാരം സമ്മാനിച്ചു.ശ്രീധരന്‍ പിള്ളയ്ക്ക് ഗവര്‍ണര്‍ പ്രതിഭാപുരസ്‌കാരം സമ്മാനിച്ചു.ശ്രീധരന്‍ പിള്ളയ്ക്ക് ഗവര്‍ണര്‍ പ്രതിഭാപുരസ്‌കാരം സമ്മാനിച്ചു.ശ്രീധരന്‍ പിള്ളയ്ക്ക് ഗവര്‍ണര്‍ പ്രതിഭാപുരസ്‌കാരം സമ്മാനിച്ചു.ശ്രീധരന്‍ പിള്ളയ്ക്ക് ഗവര്‍ണര്‍ പ്രതിഭാപുരസ്‌കാരം സമ്മാനിച്ചു.ശ്രീധരന്‍ പിള്ളയ്ക്ക് ഗവര്‍ണര്‍ പ്രതിഭാപുരസ്‌കാരം സമ്മാനിച്ചു.ശ്രീധരന്‍ പിള്ളയ്ക്ക് ഗവര്‍ണര്‍ പ്രതിഭാപുരസ്‌കാരം സമ്മാനിച്ചു.ശ്രീധരന്‍ പിള്ളയ്ക്ക് ഗവര്‍ണര്‍ പ്രതിഭാപുരസ്‌കാരം സമ്മാനിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക