ടൊറോന്റോ: ജൂലൈ 1 മുതല്‍ 4വരെ കാനഡയിലെ ടൊറോന്റോയില്‍ വച്ച് നടത്തിയ ഫൊക്കാന കണ്‍വന്‍ഷനിന്റെ ക്ലോസിംഗ് സെറിമണിയോടു കൂടി നടത്തിയ മിസ് ഫൊക്കാന മത്സരത്തില്‍ പ്രിയങ്ക നാരായണന് സൗന്ദര്യ പട്ടം ലഭിച്ചു. ഇതോടെ കനേഡിയന്‍ മലയാളിയായ പ്രിയങ്ക നാരായണന് മിസ് കേരള മത്സരത്തില്‍ ക്യാനഡയെ പ്രതിനിധീകരിയ്ക്കാനാവും. ഇതാദ്യമായിട്ടാണ് മിസ് ഫൊക്കാനയ്ക്ക് ഇന്ത്യയിലേക്ക് ഇങ്ങനെ ഒരവസരം ലഭിക്കുന്നത്.
എട്ടുപേര്‍ പങ്കെടുത്ത മത്സരത്തില്‍, എലിമിനേഷന്‍ റൗണ്ടില്‍ 5 മത്സരാത്ഥികള്‍ പുറത്തായി. മത്സരത്തില്‍ പങ്കെടുത്തവര്‍. റേഷ് മ നമ്പ്യാര്‍, ഐശ്വര്യ ജോര്‍ജ്, അലിസ മാത്യൂസ്, ടറോണ്‍ ജോണ്‍, സ്‌റ്റെഫ്‌നി ഓലിയ്ക്കല്‍, പ്രിയങ്ക നാരായണന്‍, റിയാ ജോണ്‍സണ്‍, അഞ്ജലീ വെട്ടം എന്നിവരാണ്. മിഷേല്‍ ആന്‍ തുടക്കത്തില്‍ പങ്കെടുത്തെങ്കിലും പിന്നീട് പിന്‍മാറുകയാണുണ്ടായത്.
ഫസ്റ് റണ്ണർ അപ്റ ണ്ണര്‍ അപ് ആയി റേഷ്മ നമ്പിയാര്‍, സെക്കൻഡ് റണ്ണർ അപ്പ് അഞ്ചലി വെട്ടം എന്നിവരെ തെരഞ്ഞെടുത്തു. ടൈം ലസ് ബ്യൂട്ടിപട്ടം, റെഷ്മകും, നല്ല പ്രകടത്തിനുള്ള സമ്മാനം പ്രിയങ്ക നാരായണനും കിട്ടി. പിന്നീട് മിസ് ടാലന്റ് എക്‌സ്ട്രാ ഓര്‍ഡിനറിക്ക് പ്രിയങ്ക, പീപ്പിള്‍ ചോയ്‌സ് അവാര്‍ഡ് അലിസാ മാത്യുവിനും കിട്ടി, മിസ്. mesmerizing personality award റേഷ്മകും കിട്ടി. മലയാള പത്മ അവാര്‍ഡ് പ്രിയങ്ക നാരായണന് കിട്ടി.
അവസാനത്തെ ചോദ്യം Is networking taking us away from real people എന്നതായിരുന്നു. എല്ലാ മത്സരാര്‍ത്ഥികളും സാമാന്യം നല്ല പ്രകടനമാണ് കാഴ്ച വച്ചത്.
ഇടയ്ക്കിടെ വന്ന സാങ്കേതിക പ്രശ്‍നം മത്സരാര്‍ത്ഥികളുടെ താളം തെറ്റിക്കുന്നത് കണ്ടു.
ആര്യ, ഹരീഷ്, വിനീത് കുമാര്‍ എന്നിവര്‍ ജഡ്ജിമാരായിരുന്നു കേട്ടിരുന്നവര്‍ക്ക് പോലും മനസ്സിലാവാന്‍ കഴിയാത്ത ചോദ്യം കേട്ട് മത്സരാര്‍ത്ഥി നന്നേ ബുദ്ധിമുട്ടുന്നത് കണ്ടു. പിന്നീട് വേറെ ചോദ്യമാണ് ചോദിച്ചത്.
ഐശ്വര്യ ജോര്‍ജ് കേരളത്തിനോടും ദൈവത്തിനോടും ബന്ധപ്പെടുത്തി പറഞ്ഞ ഉത്തരം അവസരോചിതമായിരുന്നു. എല്ലാ സ്ത്രീകളും സുന്ദരികളാണെന്ന് പ്രശസ്ത സിനിമാ ഡയറക്ടര്‍ ലാല്‍ ജോസ് അഭിപ്രായപ്പെട്ടു.
ഒരാള്‍ക്ക് തന്നെ വിവിധ കാറ്റഗറി സമ്മാനങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്ന് കാഴ്ചക്കാരില്‍ പലരും അഭിപ്രായപ്പെട്ടു. നന്നേ ബുദ്ധിമുട്ടി നമ്മുടെ കുട്ടികള്‍ പങ്കെടുക്കുമ്പോള്‍ അവരെകടി സമ്മാനത്തില്‍ അര്‍ഹരാക്കേണ്ടതായിരുന്നു--പലരും അഭിപ്രായപ്പെട്ടു.