Image

മാതാപിതാക്കളുടെ വിശ്വാസജീവിതമായിരിക്കണം മക്കള്‍ക്ക് പ്രചോദനമാകേണ്ടത്: മാര്‍ ബോസ്‌കോ പുത്തൂര്‍

Published on 11 July, 2016
മാതാപിതാക്കളുടെ വിശ്വാസജീവിതമായിരിക്കണം മക്കള്‍ക്ക് പ്രചോദനമാകേണ്ടത്: മാര്‍ ബോസ്‌കോ പുത്തൂര്‍

  മെല്‍ബണ്‍: മാതാപിതാക്കള്‍ക്ക് ബോധ്യമില്ലാത്തതും വിശ്വാസമില്ലാത്തതുമായ കാര്യങ്ങളില്‍ മക്കള്‍ക്കു വിശ്വാസവും ബോധ്യവും ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കരുതെന്നു മാര്‍ ബോസ്‌കോ പുത്തൂര്‍. സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ദേവാലയത്തില്‍ മുഖ്യകാര്‍മികത്വം വഹിച്ച് 22 കുട്ടികള്‍ക്കു പ്രഥമദിവ്യകാരുണ്യവും സ്ഥൈര്യലേപനവും നല്കി ദിവ്യബലി മധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

വിശുദ്ധ കൊച്ചുത്രേസ്യാ വിശുദ്ധയായിത്തീര്‍ന്നത് നല്ല മാതൃക നല്കിയ മാതാപിതാക്കള്‍ കാരണമാണ്. ദൈവം സ്‌നേഹമാണെന്ന് അനുഭവിച്ചറിയുന്ന ഏറ്റവും മനോഹരമായ നിമിഷമാണ് വിശുദ്ധ കുര്‍ബാനയില്‍ ഈശോയെ സ്വീകരിക്കുമ്പോള്‍ നമുക്കു ലഭിക്കുന്നത്. വിശുദ്ധ കുര്‍ബാനയില്‍ സജീവമായി പങ്കെടുത്തുകൊണ്ട് ഈശോയുടെ സാന്നിധ്യത്തെ ബോധപൂര്‍വം അംഗീകരിച്ചുകൊണ്ട് ഫലദായകമാകുവാന്‍ നാം ശ്രമിക്കണമെന്നും മാര്‍ പുത്തൂര്‍ ഓര്‍മിപ്പിച്ചു. 

ദിവ്യബലിയില്‍ രൂപത ചാന്‍സലറും കത്തീഡ്രല്‍ വികാരിയുമായ റവ.ഡോ. മാത്യു കൊച്ചുപുരയ്ക്കല്‍, ഫാ. തോമസ് കുറുന്താനം എന്നിവര്‍ സഹകാര്‍മികരായിരുന്നു. മൂന്നു മാസത്തോളം കുട്ടികളെ പരിശീലിപ്പിച്ചൊരുക്കിയ ജോബി ഫിലിപ്പ്, ഗ്ലാഡിസ് സെബാസ്റ്റ്യന്‍, ജോയ്‌സി ആന്റണി എന്നിവര്‍ക്കും മതബോധന കുട്ടികളുടെ നേതൃത്വത്തിലുള്ള കത്തീഡ്രല്‍ ജൂണിയര്‍ ഗായകസംഘത്തിനും ഗ്രാന്‍ഡ് പേരന്റ്‌സിന്റെ പ്രതിനിധികളായി കുട്ടികളെ കൂദാശ വേദിയിലേക്ക് ആനയിച്ച ആന്റണി മുണേ്ടംപിള്ളി, റോസമ്മ ആന്റണി എന്നിവര്‍ക്കും അള്‍ത്താര മനോഹരമായി അലങ്കരിച്ച ബേബി മാത്യു, ഷാജി വര്‍ഗീസ് എന്നിവര്‍ക്കും വികാരി റവ. ഡോ. മാത്യു കൊച്ചുപുരയ്ക്കല്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക