Image

സുല്‍ഫത്തിനെ വേദിയിലേക്ക് ക്ഷണിച്ചു; ദേഷ്യപ്പെട്ട് മമ്മൂട്ടി

Published on 25 July, 2016
സുല്‍ഫത്തിനെ വേദിയിലേക്ക് ക്ഷണിച്ചു; ദേഷ്യപ്പെട്ട് മമ്മൂട്ടി


മമ്മൂട്ടിയുടെ ഇത്രയും നാളത്തെ അഭിനയ ജീവിതത്തിനിടയില്‍ ഭാര്യ സുല്‍ഫത്തിനെ ഒരു വേദികളിലും ഇതുവരെ കണ്ടിട്ടില്ല. എന്നാല്‍ അത്തരമൊരു രംഗത്തിനാണ് കഴിഞ്ഞ ഇടെ നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങ് സാക്ഷ്യം വഹിച്ചത്. ആനന്ദ് ടിവി പുരസ്‌കാര രാവിലായിരുന്നു സംഭവം അരങ്ങേറിയത്. ഒരു സ്‌പെഷ്യല്‍ പുരസ്‌കാരം സമ്മാനിക്കുന്നതിനായി സുല്‍ഫത്തിനെ വേദിയിലേക്ക് ക്ഷണിച്ചത് അവതാരിക ജുവല്‍ മേരിയായിരുന്നു. പുരസ്‌കാരം നല്‍കുന്നതിനായി വേദിയിലേക്കു വരണമെന്ന് പറഞ്ഞപ്പോള്‍ തന്നെ സുല്‍ഫത്ത് “നോ” പറഞ്ഞിരുന്നു.

എന്നാല്‍ ഒരു സ്‌പെഷ്യല്‍ പുരസ്‌കാരം സമ്മാനിക്കാന്‍ അവതാരക ജുവല്‍ മേരി സുല്‍ഫത്തിനെ വേദിയിലേക്ക് ക്ഷണിച്ചു. ഇതോടെ പെട്ടെന്നു തന്നെ മമ്മൂട്ടിയുടെ മുഖം മാറി. സുല്‍ത്താഫിനെ നോക്കി വേണ്ട എന്ന് പറയുകയും ചെയ്തു. തൊട്ടടുത്തിരുന്ന ഏഷ്യാനെറ്റിന്റെ എം.ഡി കെ.മാധവന്‍ പറയുമ്പോള്‍ കൈ കൊണ്ട് ഇല്ലെന്ന ആംഗ്യവും മമ്മൂട്ടി കാണിക്കുകയും ചെയ്തു. ഒടുവില്‍ ദുല്‍ഖറിന്റെ ഭാര്യ അമാല്‍ സൂഫിയയും സുല്‍ഫത്തിനെ നിര്‍ബന്ധിച്ചു. ദുല്‍ഖറും ആവശ്യപ്പെട്ടതോടെ സുല്‍ഫത്ത് വേദിയിലേക്കു വരികയായിരുന്നു.

ദുല്‍ഖര്‍ സല്‍മാന് മികച്ച ജനപ്രിയ നായകനുള്ള പുരസ്‌കാരം നല്‍കാനാണ് സുല്‍ഫത്തിനെ ക്ഷണിച്ചത്. സ്‌റ്റേജില്‍ ആദ്യമായാണ് ഉമ്മച്ചിയെന്നും അതിന്റെ വിറയല്‍ ഉണ്ടെന്നുമാണ് ഉമ്മയൂടെ വിറയല്‍ കണ്ട ദുല്‍ഖര്‍ വിശദീകരിച്ചത്. ദുല്‍ഖറിന്റെ ഈ വാക്കുകള്‍ കേട്ട് മമ്മൂട്ടിയുടെ മുഖത്ത് ചിരിവിരിയുകയും ചെയ്തു. ഇതെന്റെ ഏറ്റവും സ്‌പെഷ്യല്‍ പുരസ്‌കാരമാണെന്നും തന്റെ ഏറ്റവും വലിയ വിമര്‍ശകയും ആരാധികയുമായ ഉമ്മച്ചിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു.

മെയ് 28 ന് മാഞ്ചസ്റ്ററില്‍ വെച്ചായിരുന്നു ആനന്ദ് ടിവി ഫിലിം അവാര്‍ഡ് നടന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം ഭാര്യ സുല്‍ഫത്ത്, ദുല്‍ഖര്‍ സല്‍മാന്‍, ദുല്‍ഖറിന്റെ ഭാര്യ അമാല്‍ സൂഫിയ, പാര്‍വ്വതി, മംമ്ത മോഹന്‍ദാസ്, വിജയ് യേശുദാസ്, ഗോപി സുന്ദര്‍, മനോജ് കെ.ജയന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ പുരസ്‌കാര രാവില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക