Image

'ഞങ്ങള്‍ യഹോവയുടെ ഗീതം അന്യദേശത്ത് പാടുന്നതെങ്ങനെ?' (പുസ്തകനിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)

Published on 05 September, 2016
'ഞങ്ങള്‍ യഹോവയുടെ ഗീതം അന്യദേശത്ത് പാടുന്നതെങ്ങനെ?' (പുസ്തകനിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)
ജൂതന്മാരെ അടിമകളാക്കി അന്യദേശത്ത് കൊണ്ടുപോയപ്പോള്‍ അവര്‍ സീയോനെ ഓര്‍ത്ത് ബാബേല്‍ നദികളുടെ തീരത്ത് ഇരുന്നു കരഞ്ഞുവെന്നു സങ്കീര്‍ത്തനം 137:1ല്‍ നിന്നും നമ്മള്‍ മനസ്സിലാക്കുന്നു. അവരെ പീഡിപ്പിച്ചവര്‍ അവരോട്് സീയോന്‍ ഗീതങ്ങളില്‍ ഒന്നു ചൊല്ലുവാന്‍ പറഞ്ഞു.ഞങ്ങള്‍ യഹോവയുടെ ഗീതം അന്യദേശത്ത് പാടുന്നതെങ്ങനെയെന്നവര്‍ ചോദിച്ചു. ഇന്നു പ്രവാസികളായി എത്തുന്നവര്‍ക്ക് അവര്‍ എത്തിച്ചേരുന്ന സ്ഥലങ്ങളില്‍ അവരുടേതായ ആരാധാനാലയങ്ങള്‍ കെട്ടിപൊക്കാനുള്ള സൗകര്യവും ഒരു പരിധി വരെ സ്വാതന്ത്ര്യവുമുണ്ട്.പരദേശത്ത് എത്തിപ്പെടുന്ന ഏതൊരു വ്യക്തിയുടേയും ആദ്യ ചിന്ത അവന്റെ ആത്മീയമായ ആവിഷ്ക്കാരത്തിനുള്ള മാര്‍ഗ്ഗം എന്തെന്നാണ്.

അമേരിക്കയിലേക്ക് കുടിയേറുന്ന ആരും തന്നെ പെട്ടെന്ന് ഇവിടത്തെ മെല്‍ട്ടിങ്ങ് പോട്ടില്‍ അലിഞ്ഞ് ചേരുന്നില്ല. മതവിശ്വാസികളായ അവരില്‍ പലരേയും ആദ്യം അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണു അവരുടെ പ്രാര്‍ത്ഥനകളും ആരാധനകളും എങ്ങനെ നിര്‍വ്വഹിക്കുമെന്നുള്ളത്. അത്‌കൊണ്ട് ഓരോരുത്തരും അവരവരുടെ ദേവാലയങ്ങള്‍ പടുത്തുയര്‍ത്തുന്നു.അത് സാധിക്ലെടുക്കാന്‍ അവര്‍ അശ്രാന്തപരിശ്രമം നടത്തുന്നു.അവരില്‍ സ്റ്റാറ്റന്‍ഐലന്റിലെ മലയാളികള്‍ പടുത്തുയര്‍ത്തിയ ഒരു ദേവാലയത്തിന്റെ മുഴുനീള ചരിത്രം അതില്‍ ആദ്യം മുതല്‍ പങ്കാളിയായ അക്ലെങ്കില്‍ അതിന്റെ സ്ഥാപനത്തിനു മുന്‍കൈ എടുത്ത പരിശ്രമിച്ച ഒരാളുടെ അനുഭവങ്ങളില്‍ നിന്നും പറയുന്നപോലെ ശീ വേറ്റം രചിച്ച പുസ്തകമാണ് "അനുഭവതീരങ്ങളില്‍'.

ദേവാലയകാര്യങ്ങളിലെ തീരുമാനങ്ങള്‍, അഭിപ്രായ വ്യത്യാസങ്ങള്‍, വേര്‍പിരിയലുകള്‍ എല്ലാം തന്നെ ദേവാലയത്തിനെ തന്നെ ബാധിക്കുന്നു. പരീക്ഷണങ്ങളിലൂടെ, പ്രതിസന്ധികളിലൂടെ, നിയമപോരാട്ടങ്ങളിലൂടെ, അനവധി കടമ്പകളിലൂടെ ഓരൊ മതവിശ്വാസികളും അവരുടെ ആരാധാനാലയങ്ങള്‍ പടുത്തുയര്‍ത്തുന്നു,. ഇന്നു അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ കേരളീയരായവരുടെ ക്രുസ്ത്യന്‍ പള്ളികള്‍, ഹിന്ദുക്കളുടെ അമ്പലങ്ങള്‍, മുസ്ലീമുകളുടെ മോസ്ക്കുകള്‍ എല്ലാമുണ്ട്. അവയുടെ സ്ഥാപനവും, ഭരണവും, തുടര്‍ച്ചയുമെല്ലാം എങ്ങനെയായിരുന്നു എന്നു പലര്‍ക്കും അറിയില്ല. എത്രയോ സാഹസികമായ അനുഭവങ്ങളിലൂടെയായിരിക്കും ഇന്നു ഉയര്‍ന്നു നില്‍ക്കുന്ന ആരാധാനാലയങ്ങള്‍ ഉണ്ടായത് എന്നു ശ്രീ ജോണ്‍ വേറ്റത്തിന്റെ പുസ്തകം നമ്മെ അറിയിക്കുന്നു.

പുസ്തകത്തെ അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത് പെര്‍സെപ്ഷന്‍ (Perception) എന്നാണു.ഇത് സാഹിത്യത്തിലെ ഒരു ആവിഷ്ക്കരണ രീതിയാണു.ഈ രീതിയിലൂടെ ഗ്രന്ഥകാരന്‍ നടത്തുന്നത് സ്വയമറിവിലൂടെ ഉണ്ടാകുന്ന ഒരു അന്തര്‍ദര്‍ശനത്തെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ കാണുകയാണു. ഇതിലെ വ്യക്തികളും,സംഭവങ്ങളും ജീവിച്ചിരിക്കുന്നവരാണെങ്കിലും ഇതിനെ ചരിത്രം എന്നു പറയാന്‍ ഗ്രന്ഥകര്‍ത്താവ് ഇഷ്ടപ്പെടുന്നില്ല.. ചരിത്രം മിക്കപ്പോഴും പറഞ്ഞ് കേട്ടതും വസ്ത്തുതകള്‍ പരിശോധിച്ച് തയ്യാറാക്കുന്നതുമാണ്.. അതില്‍ ഊഹാപോഹങ്ങളും, കൂട്ടിച്ചേര്‍ക്കലുകളും, ചരിത്രകാരന്റെ മുന്‍ വിധികളുമൊക്കെയുണ്ടാകും ചരിത്രപരമായ ഒരു വിവരണമാണെങ്കിലും ഇത് ചരിത്രത്തിന്റെ ചരിത്രമാണു. ഏതുകാലത്തും ആര്‍ക്കും സംശയദൂരീകരണത്തിനുപയോഗപ്രദമായ ഒരു ഗ്രന്ഥമാണു.ഇതിലെ സംഭവവികാസങ്ങളില്‍ ഗ്രന്ഥകാരന്‍ ഒരു പങ്കാളിയാണു. അപ്പോള്‍ ഇത് ഒരു ദ്രുക്‌സാക്ഷി വിവരണം കൂടിയാണു.

പുസ്തകത്തില്‍ എവിടേയോ അദ്ദേഹം "ഒരു വിശ്വാസിയുടെ വ്യാകുല സ്മരണകള്‍' എന്നും പ്രസ്താവിക്കുന്നുണ്ട്.ഗ്രന്ഥകാരന്റെ മുന്നില്‍ അരങ്ങേറിയ രംഗങ്ങളെ അദ്ദേഹം ദിവസവും തിയ്യതിയും നിരത്തി അക്കമിട്ട് എഴുതുന്നു. അപ്പോള്‍ വസ്തുനിഷ്ഠമായ ഒരു വിവരണമായി കാണാവുന്നതാണ്. കഴിഞ്ഞ്‌പോയ ഒരു കാലഘട്ടത്തില്‍ നടന്ന സംഭവവികാസങ്ങളെ കോര്‍ത്തിണക്കി ആവിഷ്കാരിക്കയാണു ചെയ്തിരിക്കുന്നത്. എല്ലാം എഴുത്തുകാരന്റെ സ്വാനുഭവങ്ങളില്‍ നിന്നും എഴുതിയുണ്ടാക്കിയതാണ്. അദ്ദേഹത്തിന്റെ അനുഭവങ്ങളുടെ വിവരണമാണു അതുകൊണ്ട് ഇതിനു സ്വീകാര്യതയും അപ്രമാദിത്യവും കൂടും. ഇതില്‍ വിവരിക്കുന്ന വ്യക്തികള്‍, സ്ഥലങ്ങള്‍, സംഭവങ്ങള്‍ എല്ലാത്തിലും തന്നെ എഴുത്തുകാരനുമായി ബന്ധമുണ്ട്. അവരുടെ ചിത്രങ്ങളും പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്. അത് തന്നെ വിവരണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു.അതേ സമയം ആത്മകഥയുമല്ല.വളരെ ശ്രദ്ധയോടെയാണു ഗ്രന്ഥകാരന്‍ ഈ പുസ്തക്‌ത്തെ ''പെര്‍സെപ്ഷന്‍" എന്ന വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്നത്. വായനകാര്‍ക്ക് വേണ്ടി തത്സ്മയം വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്ന അവതാരകനെപോലെ ഗ്രന്ഥകര്‍ത്താവ് തന്റെ ഗാംഭീര്യമൂറുന്ന ഭാഷയില്‍ വായനകാരെ അവര്‍ക്കറിയാത്ത ഒരു കാലത്തിലേക്ക്, അന്നു നടന്ന സംഭവങ്ങളിലേക്ക്, പ്രത്യേകിച്ച് മാര്‍ ഗ്രിഗോറിയസ്സ് ചര്‍ച്ചിന്റെ പിറവിയും, വളര്‍ച്ചയും, രണ്ടായി പിളരുന്നതും, അതിനോടനുബന്ധിച്ചുണ്ടാകുന്ന വ്യവവഹാരങ്ങളും,അടങ്ങിയ പൂര്‍ണ്ണ വിവരണങ്ങളിലേക്ക് സൗഹാര്‍ദ്ദത്തോടെ കൂട്ടികൊണ്ട്‌പോകുന്നു.
നിറഞ്ഞ ഭക്തിയോടെ കേവലം അഞ്ച് കുടുമ്പാംഗങ്ങള്‍ അവരുടെ ആരാധനക്കും,പ്രാര്‍ത്ഥനക്കും വേണ്ടി വളരെ പ്രയാസപ്പെട്ട് രൂപീകരിച്ച ഒരു ദേവാലയം എത്രയോ പരീക്ഷണങ്ങളിലൂടെ,കഷ്ടപ്പടുകളിലൂടെ കടന്നുപോയി അത് പിളര്‍ന്നു രണ്ടായി എന്നു വായിക്കുമ്പോള്‍ നമ്മള്‍ ഗ്രന്ഥകര്‍ത്താവിന്റെ നിരീക്ഷണത്തോട് യോജിക്കുന്നു."ഭൂമിയില്‍ സമാധാനം ഒരു സ്വപ്നമാക്കി മാറ്റുന്നത് മതമാണെന്നു തോന്നി." അദ്ദേഹം വീണ്ടുമെഴുതുന്നു.'മനുഷ്യത്വത്തെ പാകപ്പെടുത്തുകയും പരുവപ്പെടുത്തുകയും ശുദ്ധീകരിക്കയും ചെയ്യുന്ന കര്‍മ്മമാണു ആത്മീയസംസ്കാരത്തിന്റെ അന്തസാരമെന്നു കരുതിയ എന്റെ മുന്നില്‍ മറ്റൊരു ലോകത്തേക്കുള്ള വാതില്‍ തുറന്നു.' എല്ലാ മതങ്ങളും പ്രത്യേകിച്ച് സകല ക്രുസ്തീയ സഭകളും ദൈവത്തെ സന്തോഷിപ്പിക്കുന്നു എന്നു കരുതാമോ? വിശ്വാസികളും വൈദികരും വിഭജിക്കപ്പെടുന്നു. വേദവിപരീതമായ ശൈലികള്‍ സ്വീകരിക്കുന്നു.'സത്യസന്ധമായി എവ്വാം തുറന്നു പറയാനും അങ്ങനെ പറയുമ്പോള്‍ തന്റേതായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാനും ഗ്രന്ഥകാരന്‍ പ്രകടിപ്പിക്കുന്ന ധീരതയും ആത്മവിശ്വാസവും ഈ പുസ്തകത്തിലൂടനീളം പ്രകടമാണു.
ഗ്രന്ഥകര്‍ത്താവ് എഴുതുന്നു.'ഒരു ആരാധനസമൂഹത്തിനു മോചനം നല്‍കാതെ സഭയില്‍ ഉയര്‍ന്ന് നില്‍ക്കുന്നത് സഭയില്‍ വിഭാഗീയതയുടെ മര്‍ദ്ദകശക്തിയാണെന്നു അനുഭവം തെളിയിച്ചു.'നിന്നോട് വ്യവഹരിച്ച് നിന്റെ വസ്ത്രം എടുപ്പാന്‍ ഇച്ഛിക്കുന്നവന് നിന്റെ പുതപ്പും വിട്ടുകൊടുക്ക' എന്നു യേശുവിന്റെ കല്‍പ്പനക്ക് ഇവിടെ എന്തു സംഭവിച്ചു.പ്രതിപക്ഷം പള്ളിപിടിച്ചെടുത്ത വിവരം അറിയിച്ചപ്പോള്‍ ബന്ധപ്പെട്ട മെത്രൊപൊലിത്ത അതിനെകുറിച്ച് പ്രതികരിച്ചില്ല മറിച്ച് കോടതിയുടെ തീരുമാനങ്ങള്‍ അറ്റോണി വഴി മനസ്സിലാക്കി പ്രവര്‍ത്തിക്കുകയെന്നാണു പറഞ്ഞത്. വികരിയും ഒന്നും പ്രതികരിക്കാതെ നമുക്ക് പ്രാര്‍ത്ഥിക്കാം എന്ന മറുപടി കൊടുക്കുമ്പോള്‍ ഗ്രന്ഥകാരന്റെ കമന്റ് 'പ്രാര്‍ത്ഥിക്കാം, അതു കേട്ടപ്പോള്‍ മുപ്പത് വര്‍ഷത്തെ പ്രാര്‍ത്ഥന ഫലിച്ചില്ലെന്നു പറയണമെന്നു തോന്നി. പക്ഷെ പറഞ്ഞില്ല.

സഭാപരമായ സകല കുഴപ്പങ്ങളുടേയും ഉറവ അധികാരത്തിന്റെ ത്രുഷ്ണയാണു. എല്ലാം കാണുന്ന ദൈവം കൈവിടില്ലെന്ന് വിശ്വാസം അപ്പോഴും ആശ്വസിപ്പിച്ചു.ഇരുപത്തിനാലു കുടുമ്പാംഗങ്ങളെപള്ളിയും പട്ടാകാരനുമില്ലതാക്കിയിട്ട് വികാരി ഒഴിഞ്ഞു പോകുന്നോ? വാസ്തവം ചോദിച്ചറിയണം.വസ്തുനിഷ്ഠമായ അറിവു ഇക്കാര്യത്തില്‍ ആവശ്യമാണു.സംശയം പരിഹാരമല്ല. അതെ ഗ്രന്ഥകര്‍ത്താവ് പുസ്തകത്തില്‍ വിവരിക്കുന്ന എല്ലാ സംഭവങ്ങളും വസ്തുനിഷ്ഠം തന്നെയെന്നു വായനകാരനു ബോദ്ധ്യപ്പെടുന്ന വിധത്തില്‍ വിവരണങ്ങള്‍ കൊടുത്തിരിക്കുന്നു. ഓരൊ സംഭവങ്ങളും, അതിനോട് ബന്ധപ്പെട്ട ആളുകളും, അതിനു പ്രേരകമായ കാരണങ്ങളും, ക്രുസ്തുവചനങ്ങള്‍ പാലിക്കപ്പെടേണ്ടവര്‍ അതില്‍ ഉദാസീന കാണിക്കുന്ന വേദനാജനകമായ അറിവും അക്കമിട്ട്, ദിവസവും തിയ്യതിയും വച്ച് എഴുതിയിട്ടുണ്ട്.
നോര്‍ത്ത് അമേരിക്കയിലെ പ്രഥമ മലങ്കര സുറിയാനി ഓര്‍ത്തോഡക്‌സ് ദേവാലയം-മാര്‍ ഗ്രിഗോറിയസ് സിറിയന്‍ ഓര്‍ത്തോഡക്‌സ് ചര്‍ച്ച് (മലയാളം) മലങ്കര ആര്‍ച്ച് ഡയാസിസിന്റെ ഭാഗമാകുന്നു. ഇതില്‍ രണ്ട് വിഭാഗക്കാര്‍ ആരാധന നടത്തുന്നു. ആരാധാനാലയത്തില്‍ പോലിസ് വരുന്നതും പ്രാര്‍ത്ഥനക്കെത്തിയവര്‍ കയ്യാങ്കളിക്ക് മുതിരുന്നതും പിന്നെ കോടതിയില്‍ പോയി വഴക്ക് തീര്‍ക്കാന്‍ ശ്രമിക്കുന്നതൊക്കെയുമുള്ള വിവരങ്ങള്‍ ഭാവി തലമുറക്ക് ഒരു ഒരു പാഠമാകും. കുറ്റമാരോപിക്കപ്പെട്ട വൈദികനെ അറസ്റ്റ് ചെയ്യിപ്പിക്കണമെന്ന് സഭാംഗങ്ങളുടെ ആവശ്യത്തെ മാനിക്കയും അതേസമയം യേശുവിന്റെ വചനങ്ങളില്‍ വിശ്വസിക്കുന്നവര്‍ അങ്ങനെ ചെയ്യരുതെന്നു അവരെ ബോധവാന്മാരാക്കുകയും ചെയ്യുന്ന ഗ്രന്ഥ്കര്‍ത്താവിന്റെ ഉദ്ദേശ്യശുദ്ധിയും തിരുവചനങ്ങളിലുള്ള ഉറച്ച വിശ്വാസവും കാണിക്കുന്നു. എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ വചനങ്ങള്‍ പ്രായോഗികമാകുന്നില്ലല്ലോ എന്നും കുണ്ഠിതതപ്പെടുന്നു. വിശ്വാസികള്‍ക്ക്വേണ്ടി വിശ്വാസികള്‍ നിര്‍മ്മിച്ച ദേവാലയ പറുദീസയിലേക്ക് സാത്താനാകുന്ന പാമ്പുകള്‍ ഇഴഞ്ഞ് വരുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടിവരുന്ന ഒരു വിശ്വാസിയുടെ മാനസിക പിരിമുറുക്കങ്ങള്‍ എത്രയോ സ്വാഭാവികമായി ഇദ്ദേഹം ചിത്രീകരിക്ലിരിക്കുന്നു. ആരേയും കുറ്റപ്പെടുത്താതെ സംഭവങ്ങളുടെ ഗതി നിഷ്പ്പക്ഷമായി പ്രതിപാദിക്കുന്ന ഗ്രന്ഥകാരന്റെ സുതാര്യമായ മനസ്സ് ഈ പ്‌സുതകത്തെ അമൂല്യമാക്കുന്നു. വഴക്കില്‍, കലഹത്തില്‍ ഒക്കെപങ്കെടുക്കുന്നവരില്‍ ഒരു വിഭാഗത്തിന്റെ പക്ഷം ന്യായീകരിച്ചുകൊണ്ടെഴുതിയിരുന്നെങ്കില്‍ പുസ്തകത്തിന്റെ ഉദ്ദേശ്യശുദ്ധി വിവാദത്തില്‍പ്പെടുമായിരുന്നു.

ഗ്രന്ഥകാരന്‍ ഉള്‍പ്പെട്ട സഭയുടെ അസുകരമായ വ്രുത്താന്തങ്ങള്‍ അറിയിക്കുമ്പോള്‍ വികാരം കൊള്ളാതെ ആത്മസംയമനം പാലിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. പതിനെട്ടു വര്‍ഷം കൊണ്ട് നോര്‍ത്തമേരിക്കയില്‍ ഇരുപത്തിമൂന്നു മലങ്കര സുറിയാനി ഓര്‍ത്തോഡക്‌സ് ദേവാലയങ്ങള്‍ സ്ഥാപിച്ച മാര്‍ അത്താനസിയോസിസിനു നേരിടേണ്ടി വന്ന തിക്താനുഭവങ്ങള്‍ വളരെ സങ്കടത്തോടെയാണു ഗ്രന്ഥകാരന്‍ വിവരിക്കുന്നത്. ഗ്രന്ഥകാരനു വളരെ പ്രിയമുണ്ടായിരുന്ന മാര്‍ അത്താനിയൊസൊസ് യേശു ശാമുവല്‍ മെത്രൊപൊലിത്തയുമായി പല കാര്യങ്ങളും സംശയനിവ്രുത്തി വരുത്തുന്നതായി വിവരിച്ചിട്ടുണ്ട്. അങ്ങനെയൊരവസരത്തില്‍ അദ്ദേഹം പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുക.... 'അധികാരത്തിനു, ധനത്തിനും സ്ഥാനത്തിനും വേണ്ടിയുള്ള അരുതാത്ത പ്രവര്‍ത്തനങ്ങള്‍ സഭാതലങ്ങളില്‍ ഉണ്ടാകുന്നതെങ്ങനെയെന്നും പറഞ്ഞു ക്രുസ്തുവിന്റെ പിന്‍ഗാമികള്‍ കലഹക്കാരും, കുറ്റക്കാരുമാകാതെ ദയയും ക്ഷമയും സ്‌നേഹവ്മുള്ളവ്രുമായി സത്യത്തിന്റെ പരിജ്ഞാനത്തോടെ ജീവിക്കേണ്ടതാനെന്നും അതിനു വിശുദ്ധി ആവശ്യമെന്ന വിശദീകരിച്ചു. വിധിയുടെ വിളയാട്ടം എന്ന പോലെ എല്ലാ സഹായങ്ങളും ചെയ്തു കൊടുത്ത ഈ തിരുമേനിയെ സ്റ്റാറ്റന്‍ ഐലന്റ് മാര്‍ ഗ്രിഗോറിയസ് ചര്‍ച്ച് അകറ്റി നിര്‍ത്തി. ദൈവ വചനങ്ങള്‍ക്ക് വിലയുണ്ടാകേണ്ട ഒരു അന്തരീക്ഷത്തില്‍ പകയും വെറുപ്പും സ്പര്‍ദ്ധയും കടന്നുവരുമ്പോള്‍ മുറിവേറ്റ മനസ്സുമായി ഗ്രന്ഥകാരന്‍ സാന്ത്വനം തേടുന്നത് തിരുവെഴുത്തുകളിലാണു. ദൈവത്തില്‍ അടിയുറച്ച് വിശ്വസ്സിച്ചുകൊണ്ട് മുന്നോട്ട് നീങ്ങുന്ന ഒരു വിശ്വാസി പ്രതിബന്ധങ്ങള്‍ ഉണ്ടായാലും അയാള്‍ ലക്ഷ്യത്തിലെത്തിചേരുമെന്ന ശുഭസൂചനയാണു ഈ പുസ്തകം നിറയെ. അതോടൊപ്പം തന്നെ അന്യ ദേശത്ത് ഒരു പള്ളി സ്ഥാപിക്കുമ്പോള്‍ അനുഭവപ്പെടുന്നു പ്രയാസങ്ങളുടെ വസ്ത്തുനിഷ്ഠമായ വിവരണം.

യേശുവിനെ ക്രൂശിക്കാന്‍ ഉപയോഗിച്ച കുരിശ്ശ് കരിമരം അഥവാ കരിന്താളി (Ebony) ഉപയോഗിച്ചുണ്ടാക്കിയതാണെന്ന വിവരം യരുശലേം മെത്രപ്പൊലിത്തയില്‍ നിന്നും ഗ്രന്ഥകര്‍ത്താവ് മനസ്സിലാക്കുന്നു. ആ മരം കേരളത്തില്‍ വളരുന്നുവെന്നും അറിയുന്നു. യേശുവിനെ കുരിശ്ശിലേറ്റാന്‍ ഉപഗോഗിച്ച മരം വളരുന്ന മണ്ണില്‍ ജനിച്ചുവളര്‍ന്നവര്‍ക്ക് യേശുവിന്റെ പേരില്‍ നിര്‍മ്മിക്കുന്ന വിശുദ്ധാലയങ്ങള്‍ പിളര്‍ക്കാന്‍ മടികാണുകയില്ല,അതുകൊണ്ടല്ലെ സഭാതലങ്ങളില്‍ ഛിദ്രവും, സ്‌നേഹശൂന്യതയും ഉണ്ടാകുന്നത് വായനകാരനെകൊണ്ട് ഗ്രന്ഥകര്‍ത്താവ് ചിന്തിപ്പിക്കുന്നു. ഈ ഭൂമിയില്‍ നമ്മളെക്ലാം പരദേശികളാണു്. ഇവിടെ നാം സ്‌നേഹത്തോടെ കഴിയേണം. പ്രസ്തുത കുരിശ്ശ്മരത്തെപ്പറ്റി പറഞ്ഞതിനു ശേഷം ഗ്രന്ഥകര്‍ത്താവ് മലങ്കരസഭയുടെ അവസ്ഥയെക്കുറിച്ച് ആലോചിക്കുന്നു. 'ഇരുകക്ഷികളും നിലനിര്‍ത്തുന്ന അഥവാ വളര്‍ത്തുന്ന അപമാനകരമായ ഭിന്നതയും വിവേകവും, വിദ്വേഷവും, വ്യവഹാരവും, ശത്രുതയും അക്രൈസ്തവമെന്നും അതിവേഗം അവസാനിപ്പിക്കേണ്ടതാണെന്നും തോന്നി. 'ക്രുസ്തുവിന്റെ സുക്രുത സിദ്ധാന്തങ്ങളെ പാടെ അവഗണിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗരാജ്യം അവകാശമാക്കാന്‍ സാധിക്കുമോ?'
സഭയുടെ ആരംഭം മുതല്‍ പ്രതിദിനം ഉയര്‍ന്നുവന്ന സാഹചര്യങ്ങളും ഗ്രന്ഥകര്‍ത്താവിന്റെ ധര്‍മ്മസങ്കട ടങ്ങളും പ്രതിപാദിക്കുമ്പോള്‍ ക്രുദ്ധനാകാതെ, നിരാശനാകാതെ തന്റെ ചിന്താഭാരം കര്‍ത്താവിനെപോലെ (കഴിയുമെങ്കില്‍ ഈ പാനപത്രം എന്നില്‍ നിന്നെടുക്കേണമേ) സ്വയം കടിച്ചമര്‍ത്തുന്നു.ഓരോ സംഭവങ്ങളും ഗ്രന്ഥകാരന്‍ സൂക്ഷ്മാവലോകനം ചെയ്തിരുന്നു.ന്അവയില്‍ പലതും ഗ്രന്ഥകാരനെ മുറിവേല്‍പ്പിച്ചിരുന്നു. എന്നാല്‍ യേശുദേവന്റെ അനുഗ്രഹമുണ്ടാകുമെന്ന പ്രത്യാശ കൈവിടാതെന്ഗ്രന്ഥകാരന്‍ പ്രയാസങ്ങളിലൂടെ കടന്നുപോകാന്‍ തയ്യാറായി.ന്അദ്ദേഹം എഴുതുന്നു. "മതരാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും മനുഷ്യനില്‍ സദ്‌സ്വഭാവം വളര്‍ത്തികൊണ്ട് ദൈവത്തിന്റെ പക്ഷത്ത് തന്നെ നില്‍ക്കേണ്ടവനാണു പട്ടകാരന്‍, എന്നാല്‍ ആധുനികതയുടെ ഭ്രമങ്ങളില്‍ അവരുടെ ശ്രദ്ധ പതറുന്നു. കാലുകള്‍ ഇടറുന്നു.ദിശാബോധം നഷ്ടപ്പെടുത്തുന്നു.എവിടേക്കെന്നറിയാതെ വഴി മാറി പോകുന്നു.'ഈ പുസ്തകത്തില്‍ നിന്നും സഭാംഗങ്ങള്‍, പട്ടകാരന്‍,ഭരണാധികരികള്‍ അവരുടെയെല്ലാം മേലെയുള്ള സഭാധികാരികള്‍ തുടങ്ങിയവരില്‍നിന്നും പള്ളിയംഗങ്ങള്‍ പ്രതീക്ഷിക്കുന്ന പെരുമാറ്റവും അതിനു വിരുദ്ധമായ അവരുടെ പ്രവര്‍ത്തികളും ഗ്രന്ഥകാരന്‍ നമ്മെ അറിയിക്കുന്നു.

1975 ഫെബ്രുവരി ആറിനു ഇന്‍കോര്‍പ്പറേറ്റ് ചെയ്ത നാമം (മാര്‍ ഗ്രിഗോരിയസ് ഓര്‍ത്തോഡക്‌സ് സിറിയന്‍ ചര്‍ച്ച്് ഓഫ് ഇന്ത്യ) വീണ്ടും നിയമാനുസ്രതമാകുന്നു.1975ല്‍ രൂപം കൊള്ളുകയ്ം പിന്നീട് പാത്രിയാര്‍ക്കീസ് പള്ളിയായി മാറിയെങ്കിലും മുപ്പത്തിയൊന്നു വര്‍ഷത്തിനു ശേഷം ഓര്‍ത്തോഡക്‌സ് സഭയില്‍ മടങ്ങി വന്നു നോര്‍ത്ത് അമേരിക്കയിലെ ആകമാനം സുറിയാനി സഭയുടെന്ചരിത്രത്തിന്റെ സുപ്രധാന ഭാഗമായി തീരാന്‍ ഈ പള്ളിക്ക് അനുഗ്രഹമുണ്ടായി.ഭക്തിനിര്‍ഭരതയോടെ അഞ്ച് കുടുമ്പാംഗങ്ങള്‍ അവരുടെ ആരാധനകള്‍ക്കും പ്രാര്‍ത്ഥനക്കുംവേണ്ടി വളരെ പ്രയാസപ്പെട്ട് രൂപീകരിച്ച പള്ളി എത്രയോ പരീക്ഷണത്തിലുടെ കഷ്ടപ്പടുകളിലൂടെ കടന്നു വീണ്ടും അത് ആദ്യനാമം പുനഃസ്ഥപിച്ചു കൊണ്ട് വീണ്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് നന്മ എപ്പോഴും വിജയം കണ്ടെത്തുമെന്ന സൂചനയാണു.കൂടാതെ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വാസ്തവം വളച്ചൊടിക്കപ്പെടാവുന്നത്‌കൊണ്ട് അത്തരം പ്രവണതകളില്‍ നിന്നും സത്യത്തിന്റെ ദീപശിഖപോലെ ഈ പുസ്തകം എന്നും പ്രകാശിച്ച് നില്‍ക്കും.കൂട്ടായ ശ്രമങ്ങളിലൂടെ ഒരു ലക്ഷ്യം നേടാന്‍ ശ്രമിക്കുന്നവര്‍ ആരംഭത്തില്‍ വിനയമുള്ളവരും,നന്മയുള്ളവരുമാണു. എന്നാല്‍ ലക്ഷ്യത്തിനോടടുക്കുമ്പോള്‍ അവരില്‍ തിന്മ നിറയുന്നു,തന്മൂലം അഹങ്കാരവും. അപ്പോള്‍ ബന്ധങ്ങളുടെ ചങ്ങല പൊട്ടി രണ്ടൊ മൂന്നോ ശകലങ്ങളായി അവര്‍ ശക്തി ക്ഷയിപ്പിക്കുന്നു.ന്സ്വന്ത്മായി ഒരു പള്ളിയെന്ന സങ്കല്‍പ്പത്തോടെ പ്രവര്‍ത്തന മാരംഭിച്ചവരില്‍ ചിലര്‍ അവരുടെ സിദ്ധാന്തങ്ങളില്‍ നിന്നും വ്യതിചലിക്കുന്ന നിര്‍ഭാഗ്യകരമായ ദ്രുശ്യങ്ങള്‍ നാം ഈ പുസ്തകത്തില്‍ കാണുന്നു.
സ്വജനത്തെ ദ്രോഹിച്ച് സാഫല്യമടയുന്ന കപടവിശ്വാസികളുടെ ന്പൊയ്മുങ്ങള്‍ ഈ പുസ്തകത്തില്‍ വലിച്ചുകീറുന്നു. പ്രതിസന്ധികളില്‍ തളരാതെന്പ്രാര്‍ത്ഥനയുടെ ശക്തിയില്‍ ഈശ്വരകാരുണ്യം നേടി മുന്നോട്ടുള്ള പ്രയാണത്തെപ്പറ്റിയുള്ള അനുഭവവിവണങ്ങള്‍ മനുഷ്യമനസ്സുകളുടെ ഒരു അപഗ്രഥനം കൂടിയാണു. നമ്മള്‍ സ്‌നേഹിച്ചിരുന്നവര്‍, വിശ്വസിച്ചിരുന്നവര്‍ ചില സാഹചര്യങ്ങളില്‍ എങ്ങനെ പെരുമാറുമെന്നു നമ്മളുടെ ചിന്ത്കള്‍ക്കതീതമാണു. പ്രത്യേകിച്ച് മതത്തിന്റെ സ്വാധീനം വരുമ്പോള്‍. വചനങ്ങളെ കാറ്റില്‍ പറപ്പിച്ച് അവരൊക്കെ പൈശാചികമായ ശക്തി നേടുന്നു. അത് വളരെ വ്യക്തമായി, സ്പഷ്ടമായി ഗ്രന്ഥകര്‍ത്താവ് ഒരു ചിത്രം പോലെ വരച്ചിടുന്നു. ബൈബിള്‍ നമ്മളോട് കരുതലുള്ളവര്‍ ആകാന്‍ പഠിപ്പിക്കുന്നു.

"കള്ളപ്രവാചകന്മാരെസൂക്ഷിച്ചുകൊള്‍വിന്‍; അവര്‍ ആടുകളുടെ വേഷംപൂണ്ടുനിങ്ങളുടെ അടുക്കല്‍വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കള്‍ ആകുന്നു.അവരുടെ ഫലങ്ങളാല്‍ നിങ്ങള്‍ക്കു അവരെതിരിച്ചറിയാം; മുള്ളുകളില്‍നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളില്‍നിന്നു അത്തിപ്പഴവും പറിക്കുമാറുണ്ടോ?'

സത്യം ഉദ്‌ബോധിപ്പിക്കുക എന്ന ദൗത്യത്തിന്റെ സാക്ഷാത്കാരമാണു ഈ പുസ്തകം.അതിനായി ശ്രീ വേറ്റം ലോകസമക്ഷം കാഴ്ച വയ്ക്കുന്ന ഈ പുസ്തകം വായിച്ച് ജനം പ്രബുദ്ധരാകുമെന്ന കാര്യം സുനിശ്ചിതമാണ്.

ശ്രീ വേറ്റത്തിന്റെ ഈ പുസ്തകം ആവശ്യമുള്ളവര്‍ക്ക് ഇ മലയാളിയുമായോ, റീമ പക്ലിഷേഴ്‌സ്മായോ (snews45@gmail.com) ഗ്രന്ഥ്കാരനുമായി (John Vettam, P.O.Box 140640, Staten Island,NY 10314 ) നേരിട്ടൊ ബന്ധപ്പെടാവുന്നതാണു.

ശുഭം 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക