Image

ക്‌ലാസ് മുറികളില്‍ കുരിശുരൂപങ്ങള്‍ സ്ഥാപിക്കണം

Published on 16 November, 2016
ക്‌ലാസ് മുറികളില്‍ കുരിശുരൂപങ്ങള്‍ സ്ഥാപിക്കണം

  സൂറിച്ച്: െ്രെകസ്തവികതയുടെ അടയാളമായ ക്രൂശിത രൂപം എല്ലാ ക്ലാസ് മുറികളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിക്കണമെന്ന ആവശ്യവുമായി സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രമുഖ െ്രെകസ്തവ സംഘടന രംഗത്ത്. 

പൊതുസ്ഥലങ്ങളില്‍ നിന്നും ക്രൂശിത രൂപങ്ങള്‍ എടുത്തു മാറ്റരുതെന്നും നൊയേ റൂട്ട്‌ലിബുണ്ട് എന്ന സംഘടന ആവശ്യപ്പെടുന്നു. ഇതിലേക്കായി 25,000 പേര്‍ ഒപ്പിട്ട നിവേദനം പാര്‍ലമെന്റിന് നല്‍കും. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിലാണ് 25,000 പേര്‍ നിവേദനത്തിലൊപ്പിട്ടത്.

അതേസമയം ക്രൂശിത രൂപങ്ങള്‍ പൊതുസ്ഥലങ്ങളില്‍ സംരക്ഷിക്കപ്പെടണമെന്നുമാത്രമല്ല പുതിയവ സ്ഥാപിക്കുക കൂടി ചെയ്യണമെന്ന് ന്യൂ റൂട്ട്‌ലിബുണ്ടിന്റെ ആവശ്യത്തേപ്പറ്റി കന്റോണ്‍ കൗണ്‍സിലര്‍ മുള്ളര്‍ വ്യക്തമാക്കി. തന്നെയുമല്ല ക്രിസ്തീയ വിരുദ്ധര്‍ പൊതുസ്ഥലങ്ങളില്‍ നിന്ന് മാ ത്രമല്ല, ദേവാലയങ്ങളില്‍ നിന്നുകൂടി ക്രൂശിത രൂപങ്ങള്‍ എടുത്തുമാറ്റുവാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇതൊരു തുടക്കം മാത്രമാണെന്നും പ്രിമിന്‍ മുള്ളര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സ്വതന്ത്ര ചിന്താഗതിക്കാരുടെ വക്താവ് മിഖായേല്‍ പറഞ്ഞത് ഇവിടെ പൊതുസ്ഥലങ്ങളില്‍ നിരവധി ക്രൂശിത രൂപങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. പൊതുസമൂഹത്തില്‍ ഇതിന് നിരോധനവും ഇല്ല. എന്നാല്‍ സ്‌കൂളുകളിലും സര്‍ ക്കാര്‍ സ്ഥാപനങ്ങളിലും ക്രൂശിത രൂപങ്ങള്‍ സ്ഥാപിക്കുന്നതിനോട് അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു. 

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക