ഫിലഡല്‍ഫിയ: ആധുനിക നെട്ടോട്ടങ്ങളില്‍ പെട്ട്
മാനസ്സികസമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെട്ട അമേരിക്കന്‍ മലയാളിയുടെ 'ക്വാളിറ്റി
ഓഫ് ലൈഫ്' നഷ്ടപ്പെടുന്നതായി അവരുടെ മുഖങ്ങളിലെ പ്രസന്നതയില്ലായ്മ
വിളിച്ചോതുന്നു എന്ന് കുട്ടിക്കാനം മരിയന്‍ കോളജ് മാനേജര്‍ ഫാ. റൂബന്‍ ജെ
താന്നിക്കല്‍ അഭിപ്രായപ്പെട്ടു. ഓര്‍മ (ഓവര്‍സീസ് റസിഡന്റ് മലയാളീസ്
അസ്സോസിയേഷന്‍) സംഘടിപ്പിച്ച ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ മുഖ്യ
പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു ഫാ. റൂബന്‍.
വിവിധ രാജ്യങ്ങളിലേക്ക് ചേക്കേറിപ്പോകുന്ന (ഡയാസ്‌പൊറ) മലയാളി,
കഠിനാദ്ധ്വാനത്തിനും സ്ഥിരപരിശ്രമത്തിനും സമര്‍പ്പിച്ച്മറുനാടുകളില്‍
ജോലിയെടുക്കുന്ന മലയാളി, മക്കള്‍ക്കുവേണ്ടി പണം കരുതിക്കൂട്ടുന്ന മറുനാടന്‍
മലയാളി മാതാപിതാക്കള്‍: പക്ഷേ- ഇവര്‍; ഇവരുടെ വ്യക്തി ജീവിതത്തെപ്പറ്റി
ചിന്തിക്കുന്നുണ്ടോ? അവരില്‍ ശാന്തമായി സന്തോഷിക്കുന്ന മുഖം കാണുന്നില്ല.
അങ്ങു കേരളത്തിലുള്ള നിങ്ങളുടെ ആള്‍ക്കാര്‍ 'റിലാക്‌സ്ഡ്' ആണ്. നിങ്ങള്‍
'ആര്‍ടിഫിഷ്യലായി' ചിരിക്കുന്നുണ്ടാവാം. എന്നാലും നിങ്ങളോ വളരെ 'സീരിയസ്സ്'
ആണ്. കൊളജിലെ എന്റെ ഔദ്യോഗിക ചുമതലാ കാലത്ത് ആര്‍ജ്ജിച്ച 'പ്രാക്ടിക്കല്‍
സൈക്കോളജി' വച്ചു വിലയിരുത്തിയാല്‍ പറയാന്‍ കഴിയും; അമേരിക്കന്‍
മലയാളികള്‍ ക്വാളിറ്റി ഓഫ് ലൈഫ് നഷ്ടപ്പെടുത്തുന്നവരാണ് എന്ന്.
ജീവിത മേന്മ നഷപ്പെടുത്തുന്നവര്‍ ഓന്നാലോചിക്കണം: നിങ്ങളുടെ ക്വാളിറ്റി ഓഫ്
ലൈഫ് മറ്റുള്ളവരെ ബാധിക്കുമെന്ന്. റിലാക്‌സ്ഡ് ആയി ജീവിത മേന്മ
ആര്‍ജ്ജിക്കാന്‍ തടസ്സമാകുന്നവയില്‍ നിന്ന് നിങ്ങള്‍ പിന്മാറുക. നിങ്ങളുടെ
'സ്റ്റ്രെസ്സ്' നിങ്ങളുടെ കുടുംബാംഗങ്ങളെ ബാധിക്കും എന്ന കാര്യം
തിരിച്ചറിയുക. ഉപരിപ്ലവമായ (സൂപ്പര്‍ഫിഷ്യല്‍ ആയ) ഭൗതിക നേട്ടങ്ങള്‍
(മറ്റീരിയല്‍ പ്ലെഷര്‍) കുഞ്ഞുങ്ങള്‍ക്കു നല്‍കിയതുകൊണ്ടായില്ല,
കുഞ്ഞുങ്ങളുടെ കൂടെ ജീവിക്കണം, 'വാല്യൂ സിസ്റ്റം' പറഞ്ഞു കൊടൂക്കണം,
പ്രകടമാക്കണം, അപ്പന്‍ പുസ്തകം വായിക്കുന്ന ആളായാല്‍ കുഞ്ഞുങ്ങളും
വായനക്കാരാകും: ഫാ. റൂബന്‍പറഞ്ഞു.
ഓര്‍മാ (ഇന്റര്‍നാഷണല്‍) പ്രസിഡന്റ് ജോസ് ആറ്റുപുറം പൊതു യോഗത്തില്‍
അദ്ധ്യക്ഷനായി. ബിയാന കൊച്ചുമുട്ടം, ഫിയാനാ കൊച്ചുമുട്ടം, ഏഞ്ചല്‍
പ്ലാമൂട്ടില്‍, റോസ് മേരി പ്ലാമൂട്ടില്‍ എന്നിവര്‍ പ്രാര്‍ത്ഥനാഗാനം
ആലപിച്ചു. ഓര്‍മാ പെന്‍സില്‍വേനിയാ ചാപ്റ്റര്‍ പ്രസിഡന്റ് ജോബി കൊച്ചു
മുട്ടം സ്വാഗതവും ഓര്‍മാ (ഇന്റര്‍നാഷനല്‍) റ്റ്രഷറാര്‍ ഷാജി മിറ്റത്താനി
നന്ദിയും പറഞ്ഞു.
പുതുവത്സര കലാസന്ധ്യായോഗത്തില്‍ ഓര്‍മാ പെന്‍സില്‍വേനിയാ ചാപ്റ്റര്‍
പ്രസിഡന്റ് ജോബി കൊച്ചു മുട്ടം അദ്ധ്യക്ഷനായി. ഓര്‍മാ പെന്‍സില്‍വേനിയാ
ചാപ്റ്റര്‍ സെക്രട്ടറി റോഷിന്‍ പ്ലാമൂട്ടില്‍ സ്വാഗതവും ട്രഷറര്‍
സിബിച്ചന്‍ മുക്കാടന്‍ നന്ദിയും പറഞ്ഞു. പി ആര്‍ ഓ. ജോജി ചെറുവേലില്‍ എം സി
ആയിരുന്നു.
അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റേണീ ജോവിന്‍ ആറ്റുപുറം, ട്രൈസ്റ്റേറ്റ്
കേരളാ ഫോറം ചെയര്‍മാന്‍ റോണി വര്‍ഗീസ്, ഫൊക്കാനാ കവെന്‍ഷന്‍ ചെയര്‍മാന്‍
അലക്‌സ് തോമസ്, ഓര്‍മാ (ഇന്റര്‍നാഷനല്‍) വൈസ് പ്രസിഡന്റ് ഫീലിപ്പോസ്
ചെറിയാന്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നിര്‍വഹിച്ചു.
ഓര്‍മാ യൂത്ത് ആര്‍ട്ടിസ്റ്റ് ടീം നൃത്തങ്ങളും ഗാനങ്ങളും അവതരിപ്പിച്ചു.
സിബിച്ചന്‍ പുളിക്കല്‍, മഹിമാ പാറപ്പുറത്ത് എിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
പുതുവത്സര വിരുന്നും ഉണ്ടായിരുന്നു.
ഓര്‍മാ പെന്‍സില്‍വേനിയാ ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ
സേവ്യര്‍ ആന്റണി, ജോണി കരുമത്തി, സണ്ണി പടയാറ്റില്‍ എന്നിവര്‍ നേതൃത്വം
നല്‍കി.
ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ സിബിച്ചന്‍ ചെമ്പ്‌ളായില്‍,
സെക്രട്ടറിമാരായ മാത്യൂ തരകന്‍, അല്ലി ജോസഫ,് ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളായ
ആലീസ് ജോസ്, ടീനാ ചെമ്പ്‌ളായില്‍, ഓര്‍മാ ഇന്റര്‍നാഷനല്‍ കമ്മറ്റി യൂത്ത്
ലീഡര്‍മാരായ ഐശ്വര്യാ ജോര്‍ജ്, അരുണ്‍ ചെമ്പ്‌ളായില്‍, ഓവര്‍സീസ് റസിഡന്റ്
മലയാളീസ് അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി ഡി ജോര്‍ജ് എന്നിവര്‍ ഏകോപനം
നിര്‍വഹിച്ചു.
പിന്നെ പരിസ്ഥിതി നശിപ്പിച്ചു കോളജ് പണിയുന്നു എന്ന്. പരിസ്ഥിതി നശിപ്പിച്ചു തന്നെയാണു എല്ലാ വികസനവും വീടൂം ഒക്കെ വന്നിട്ടുള്ളത്. കോളജോ കെട്ടിടമോ വന്നതു കൊണ്ട് പരിസ്ഥിതി നശിക്കണമെന്നുമില്ല.
ആറന്മുള എയര്‍പോര്‍ട്ട് വേണ്ടെന്നു വച്ച പോലെ കോളജുകളും വേണ്ട എന്നു വച്ചാലും മതി
ഏതു കോടിശ്വരനും , ഏത് കോടിയിരിക്കുന്നവനും ജീവിത ദുഃഖമുണ്ട് !
!അച്ചൻ അതിൽ നിന്നും ഭിന്നനല്ല
!മലയാളികുളടെ പൊതു സ്വഭാവമാണ്
അച്ഛൻ വേദിയിൽ പറഞ്ഞത് .
ചക്കടെ മടലും
ചക്ക ചുളയും
ചക്ക കുരുവും
ചക്ക കുഞ്ഞും
ചമ്മന്തിക്ക് ഇവയൊന്നും കൊള്ളില്ല
എന്തൊരു ലോകം ,എന്തൊരു ദുരിതം
കേരളത്തിലിരുന്നു കുഞ്ഞുണ്ണിമാഷ് എഴുതിയ കവിതയാണ്!
ശ്രീ തോമസ് പറഞ്ഞത് പരമ സത്യമാണ് ,
Dr.Sasi
നിന്റെ ദുഃഖം മാറി പോകും'
അതാണ് അച്ഛന്റെ തത്ത്വം
ഇതാണ് നിങ്ങൾക്ക് മനസിലാകാത്തത്
അച്ഛന്റെ മുഖത്തെ ഇരുട്ട് മാറ്റാൻ
അച്ഛൻ നിങ്ങളുടെ മുഖത്ത് തിരികത്തിക്കുന്നു
(പൊള്ളാതെ സൂക്ഷിക്കണം)
അതിൽ നിന്ന് വരുന്ന പ്രകാശത്തിൽ
അച്ഛന്റെ മുഖം വിളങ്ങും
സൂര്യന്റെ പ്രഭയേറ്റു വിളങ്ങും ചന്ദ്രനെപോലെ
നോക്കുക ചിത്രങ്ങൾ നിങ്ങൾ
എത്രപേർ ആടുന്നു പാടുന്നു
ജീവിതത്തിൽ ഇന്നേവരെ ആടോത്തർ
കാലുപൊക്കി ആടുന്നു
'അച്ഛ' ദർശനത്തിൽ മതിമറന്നാടുന്നു
മതമെന്ന കറുപ്പടിച്ച ഉന്മത്തരായോർ
മാറിനിൽക്കുക നിങ്ങൾ മതവിദ്വേഷികൾ
നാറുമല്ലെങ്കിൽ കാര്യം വഷളായിടും
അത്രക്ക് 'സ്പിരിറ്റിലാണ' വർ