ഫിലഡല്‍ഫിയ: മലങ്കര ഓര്‍ത്തഡോക്സ് സഭാ
മാനേജിംഗ് കമ്മിറ്റിയിലേക്ക് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍
നിന്ന് വൈദിക പ്രതിനിധിയായി ഫാ. ലാബി ജോര്‍ജ് പനക്കാമറ്റം, അല്മായ
പ്രതിനിധികളായി റോയി എണ്ണച്ചേരില്‍, ജോര്‍ജ് തുമ്പയില്‍ എന്നിവര്‍
തെരഞ്ഞെടുക്കപ്പെട്ടു.
ഫെബ്രുവരി 11ന് സെന്റ് തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ്
ഫിലഡല്ഫിയയില് വച്ചു നടന്നóതെരഞ്ഞടുപ്പിലാണ് ഇവര്‍ മാനേജിംഗ്
കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മറ്റു വൈദിക
സ്ഥാനാര്‍ത്ഥികളില്ലാത്ത സാഹചര്യത്തില്‍ ഫാ. ലാബി ജോര്‍ജ് പനക്കാമറ്റം
എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍
നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍
കിഴക്കിന്റെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തായും മലങ്കര
ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ പരി. ബസേലിയോസ് പൗലോസ് ദ്വിതീയന്‍
കാതോലിക്കാ ബാവയുടെ തെരഞ്ഞെടുപ്പു സംബന്ധിച്ചുള്ള കല്‍പ്പന ഭദ്രാസന
സെക്രട്ടറി ഫാ. എം. കെ. കുറിയാക്കോസ് വായിച്ചു .തുടര്‍ന്നു വരണാധികാരി
ജോണ്‍ തോമസിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പു പ്രക്രിയ സുഗമവും
സുതാര്യവുമായി പൂര്‍ത്തിയാക്കുകയും ചെയ്തു.
ഫാ. ലാബി ജോര്‍ജ് പനക്കാമറ്റം
ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ഗ്രേയ്റ്റര്‍ വാഷിംഗ്ടണ്‍
വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാ. ലാബി ജോര്‍ജ് പനക്കാമറ്റം നിരണം
സ്വദേശിയും മാര്‍ത്തോമ്മാ ശ്ലീഹായാല്‍ðസ്ഥാപിതമായ നിരണം വലിയപള്ളി
ഇടവകാംഗവുമാണ്. അനേകം വൈദികരെ സഭയ്ക്കു സമ്മാനിച്ചിട്ടുള്ള പനക്കാമറ്റം
കുടുംബാംഗമായ അദ്ദേഹം ഫാ. ജോര്‍ജ് പനക്കാമറ്റത്തിന്റെയും ആനി ജോര്‍ജ്
പനക്കാമറ്റത്തിന്റെയും പുത്രനാണ്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍
എം.ജി.ഒ.സി.എസ്.എം. സെന്‍ട്രല്‍ കമ്മറ്റിയില്‍ സെക്രട്ടറിയായി
പ്രവര്‍ത്തിച്ചു. വൈദിക സെമിനാരിയിലെ പഠനകാലത്ത് സെമിനാരി മാസികയായ
ദീപ്തിയുടെ ചീഫ് എഡിറ്ററായിരുന്നു. 1999ല്‍ വൈദിക പട്ടം സ്വീകരിച്ചു. 2001
മുതല്‍ 2003 വരെ ഗുജറാത്ത് ഭൂകമ്പ ദുരന്തത്തെത്തുടര്‍ന്ന് ഓര്‍ത്തഡോക്സ്
സഭ ഏര്‍പ്പെടുത്തിയ ദുരിതാശ്വാസ പ്രവര്‍ത്തന സ്ഥാപനമായ എന്‍.എ.ആര്.എസ്.
ഒ.സി.(ചമശേീിമഹ ഞലഹശലള ടലൃ്ശരല ീള ഛൃവേീറീഃ ഇവൗൃരവ ളീൃ വേല ഏൗഷൃമ
േഋമൃവേൂൗമസല ഢശരശോ)െ യുടെ മാനേജരായി സേവനമനുഷ്ഠിച്ചു. നെല്ലിമല സെന്റ്
ഗ്രീഗോറിയോസ്, ഗാന്ധിധം സെന്റ് സ്റ്റീഫന്‍സ്, വാസ്കോഡഗാമ സെന്റ് മേരീസ്,
കൊളാബ സെന്റ് പീറ്റേഴ്സ്, കലിന സെന്റ് ബസേലിയോസ് എന്നീ ദേവാലയങ്ങളില്‍
വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബോംബെ ഏം.ജി. ഒ. സി. എസ്. എം. വൈസ്
പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഭാര്യ മെറിന് ലാബി, മക്കള്‍
ലിഡിയ, ജോര്‍ജി.
റോയി എണ്ണച്ചേരില്‍
മാനേജിംഗ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റോയി എണ്ണച്ചേരില്‍
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ട്രസ്റ്റിയായി 2007 മുതല്‍ð2012 വരെ
പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭദ്രാസനത്തിലെ പല പള്ളികളുടെയും
നിര്‍മ്മാണത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച വ്യക്തിയാണ്. ഭദ്രാസനത്തിലെ
പ്രഥമ അരമനയുടെ അറ്റകുറ്റപ്പണികള്‍ സ്വന്തം ചിലവില്‍ നിര്‍വ്വഹിച്ചു.
മട്ടണ്‍ ടൗണിലുള്ള അരമനയുടെ അറ്റകുറ്റപ്പണികള്‍ എസ്റ്റിമേറ്റിന്റെ പകുതി
തുകയ്ക്ക് പൂര്‍ത്തീകരിക്കുവാന്‍ മുഖ്യ പങ്കുവഹിച്ചു. 2012ല്‍ðഫാമിലി
ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ ട്രഷററായി സേവനമനുഷ്ഠിച്ചു. പരുമല
കാന്‍സര്‍ സെന്ററിനുവേണ്ടി പണം സമാഹരിക്കുവാന്‍ സഹായിക്കുകയും സ്വന്തം
നിലയില്‍ ധനസഹായവും ലോണായും സംഭാവനയായും നല്‍കുകയും ചെയ്തു. സ്വന്തം
ഇടവകയായ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് യോങ്കേഴ്സിലെ
ദേവാലയ പുനര്‍നിര്‍മ്മാണത്തിലും നേതൃത്വമെടുക്കുകയും ഏറ്റവും ചുരുങ്ങിയ
ചിലവില്‍ അതു നടത്തിയെടുക്കുകയും ചെയ്തു. കഴിഞ്ഞ 35 വര്‍ഷക്കാലം
ന്യൂയോര്‍ക്ക് സിറ്റിയില്‍ സ്വന്തമായി നിരവധി വ്യവസായ സ്ഥാപനങ്ങള്‍
വിജയകരമായി നടത്തിവന്നിരുന്നു. നിരവധി വൈദികരെ സഭയ്ക്ക് നല്കിയ കോട്ടയം
വാകത്താനം എണ്ണച്ചേരില്‍ðകുടുംബാംഗവും ഫാ. കുറിയാക്കോസ് എണ്ണച്ചേരിലിന്റെ
പുത്രനുമാണ് റോയി. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തില്‍ ലീഡര്‍ഷിപ്പ്
ട്രെയിനിംഗിന്റെയും ദിവ്യബോധനത്തിന്റെയും കോ ഓര്‍ഡിനേറ്ററായി
പ്രവര്‍ത്തിക്കുന്ന മേരി എണ്ണച്ചേരിലാണ് ഭാര്യ.
ജോര്‍ജ് തുമ്പയില്‍
അവാര്‍ഡ് ജേതാവായ മാധ്യമപ്രവര്‍ത്തകനും ജനപ്രിയ എഴുത്തുകാരനുമാണ് മാനേജിംഗ്
കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് തുമ്പയില്‍. നോര്‍ത്ത്
ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജനറല്‍
സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. 2004 മുതല്‍ കോണ്‍ഫറന്‍സ് മീഡിയ കോ
ഓര്‍ഡിനേറ്ററായിരുന്നു. നിലവില്‍ ഭദ്രാസന മീഡിയാ കണ്‍സള്‍ട്ടന്റുകൂടിയായ
ഇദ്ദേഹം ഭദ്രാസന അസംബ്ലി ഇലക്ഷന് കമ്മീഷണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഒരു ടേം ഭദ്രാസന അസംബ്ലി അംഗവുമായിരുന്നു. ഡോവര്‍ സെന്റ് തോമസ് ഇടവകയില്‍
നാലു തവണ സെക്രട്ടറിയായും രണ്ടു തവണ ട്രസ്റ്റിയായും പ്രവര്‍ത്തിച്ചു.
ഇടവകയിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമാണ്. ന്യൂവാര്‍ക്ക്
ബെത്ത് ഇസ്രായേല്‍ മെഡിക്കല്‍ സെന്ററിലെ റെസ്പിറ്റോറി
ഡിപ്പാര്‍ട്ട്മെന്റില്‍ ഡയറക്ടറാണ്. ബര്‍ഗന്‍ കമ്മ്യൂണിറ്റി കോളേജിലെ
അഡ്ജഗന്റ് ഫാക്കല്‍റ്റി അംഗവുമാണ്. ഇടവക മുന്‍ സെക്രട്ടറി കൂടിയായ ഇന്ദിര
തുമ്പയിലാണ് ഭാര്യ. മക്കള്‍ ബ്രയന്‍ തുമ്പയില്‍, ഡോ. ഷെറിന് പാണച്ചേരില്‍.
മരുമകന് ജയ്സണ്‍ പാണച്ചേരില്‍.
Whether Trump, Obama or Hillary, there is no change for a common mallu guy like me. If you/I involve in any illegal activities, you/I will be punished. That time you/I cannot escape saying "voted for Trump or Obama". They why you still blabbering. Atleast show the courage to write in your own name.
Dear John Thomas
അമേരിക്ക വോട്ടിലൂടെ തിരഞ്ഞെടുത്തതാണോ റഷ്യാക്കാര്‍ തിരഞ്ഞെടുത്തതാണോ എന്ന് വലിയ കാലതാമസം ഇല്ലാതെ വെളിച്ചത്തു വരുമെന്നാണ് തോന്നുന്നത്. എന്തായാലും അദ്ദേഹത്തിന് വോട്ടു ചെയാത്ത മജോറിറ്റിയിൽപെട്ട ഒരാളാണ് ഞാൻ. ട്രംപിന് വോട്ടു ചെയ്യതവരിൽ ഭൂരിഭാഗവും വിദ്യാഭ്യാസം ഇല്ലാത്തവരാണ് എന്ന് ഞാൻ പറഞ്ഞതല്ല ഇവിടുത്തെ മാദ്ധ്യമങ്ങളുടെ വിലയിരുത്തലൽ കണക്കുകളിൽ നിന്ന് വെളിപ്പെട്ട കാര്യമാണ്. 80% ക്രൈസ്തവർ ട്രംപിന് വോട്ട് ചെയ്യിതിട്ടുണ്ടങ്കിൽ, എന്റെ കണക്ക് സാറ് പഠിപ്പിച്ച സാധ്യത സിദ്ധാന്തം വച്ച് നല്ല ഒരു ശതമാനം വിദ്യാഭ്യാസം ഇല്ലാത്തവരാണെന്നുള്ള അനുമാനത്തിലാണ് ഞാൻ അങ്ങനെ എഴുതിയത്. വീരന്മാർ ഭയപ്പെടുന്നെടുത്ത് വിഡ്ഢികൾ ചാടിവീഴുമെന്ന് എന്റെ മനഃശാസ്ത്ര സാറ് പഠിപ്പിച്ചത് വച്ചുനോക്കുമ്പോൾ ഞാൻ ട്രംപിന് വോട്ട് ചെയ്യാത്തവരെ കുറ്റം പറയില്ല. പക്ഷെ എന്ന് വച്ച് അറിവുള്ളവരും ട്രംപിന് വോട്ട് ചെയ്യാത്തവരും ഇവിടം വിട്ട് നാട്ടിൽ പോകണം എന്ന് ജോൺ തോമസ് നിർബന്ധം പിടിച്ചാൽ അമേരിക്ക ഗ്രേറ്റ് ആകുന്നതെങ്ങനെ. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം, അനധികൃതമായി കുടിയേറിയവർ, തിരിച്ചുപോയി നിയമപരമായി കുടിയേറണം ഇതിനെ ഞാൻ എതിർക്കുന്നില്ല. നസ്രേത്ത് കാരനായ യേശുവിന് മനുഷ്യരാശിയുടെ രക്ഷയെക്കുറിച്ചു വ്യക്തമായ ധാരണയുണ്ടായിരിക്കുന്നു എന്ന് അദ്ദേഹത്തിന്റ പഠനങ്ങളൂം പ്രവർത്തികളും വ്യക്താമാക്കുന്നു. യേശു യേശു എന്ന് ആയിരം പ്രാവശ്യം പറയുന്നവരല്ല എന്റെ പിതാവിന്റ പ്രവർത്തികൾ ചെയ്യുന്നവരാണ് രക്ഷപ്രാപിക്കുന്നത്. എന്താണ് പ്രവർത്തി? നഗ്നനെ ഉടുപ്പിക്കുക, വിശക്കുന്നവന് ഭക്ഷണം കൊടുക്കുക, രോഗിയെ സന്ദർശിക്കുക, തടവുകാരനെ സന്ദർശിക്കുക ഇവയെല്ലാം ചെയ്യുമ്പോൾ മാത്രമേ യേശു ദൈവം ആണെന്ന് പ്രഘോഷിച്ചു നടക്കുന്നവർക്ക് രക്ഷയുള്ളൂ. അല്ലാതെ അഫ്രൊഡബ്ൾ കെയർ ആക്റ്റ് എടുത്തുകളയണം (രോഗിയെ സന്ദർശിക്കുക), വലിയ കുറ്റങ്ങൾ ചെയ്യാത്തവർക്ക് (തടവുകാരെ സന്തര്ഷിക്കുക) രണ്ടാമത് അവസരം കൊടുക്കാതിരിക്കുക, കുടിയേറ്റ നിയമങ്ങളിൽ മാറ്റം വരുത്തി അർഹിക്കുന്നവർക്ക് അമേരിക്കയിൽ താമസിക്കുന്നത് വരെ അവരെ ഇവിടെ താമസിപ്പിക്കാതെ ഇവിടുന്നു നാടുകടത്തണം എന്ന് വാദിക്കുക (സാങ്ക്ച്യുറി സിറ്റി) തുടങ്ങിയവ ചെയ്യുന്നവരെ നാടുകടത്തണം എന്ന് പറയുന്നരല്ല യഥാർത്ഥ ക്രിസ്ത്യാനി. അതുകൊണ്ടാണ് ഗാന്ധിജി പറഞ്ഞത് എനിക്ക് ക്രിസ്തുവിനെ ഇഷ്ടമാണ് കൃഷിയാനിക്കാളെ ഇഷ്ടമല്ല എന്ന്. ഇപ്പോൾ നിങ്ങൾ പറയും എബ്രാഹാം ലിങ്കൺ, ഗാന്ധിജി, തുടങ്ങിയവർ ലിബറൽ ആണെന്ന്. സംഘടിത മതങ്ങൾക്ക് മനുഷ്യ രാശിയെ രക്ഷിക്കാനാവില്ല ജോൺ തോമസെ. അതിനു യേഷും ചാട്ടവാറുമായി വീണ്ടും വരണം