Image

പതിനാറുകാരിയെ പീഡിപ്പിച്ച ഫാദര്‍ വടക്കുംചേരി (48) റിമാന്‍ഡില്‍

Published on 28 February, 2017
പതിനാറുകാരിയെ പീഡിപ്പിച്ച ഫാദര്‍ വടക്കുംചേരി (48) റിമാന്‍ഡില്‍

കണ്ണൂര്‍ : കൊട്ടിയൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഫാദര്‍ വടക്കുംചേരി (48) റിമാന്‍ഡില്‍. തലശേരി സെഷന്‍സ് കോടതിയാണ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. നേരത്തെ, പീഡനം നടന്ന കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളിമേടയില്‍ എത്തിച്ച് തെളിവെടുത്തിരുന്നു. കുട്ടിയുടെ പിതാവിനെ പ്രതിയാക്കാനും പണം നല്‍കി കേസ് ഒതുക്കാനും ശ്രമമുണ്ടായതായും പൊലീസ് വെളിപ്പെടുത്തി. പ്രസവ വിവരങ്ങള്‍ മറച്ചുവച്ച ആശുപത്രി അധികൃതര്‍ക്കെതിരെയും നടപടിയുണ്ടാവുമെന്ന് പൊലീസ് അറിയിച്ചു. തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പള്ളിമേടയില്‍ പ്രതിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധവുമുണ്ടായി. എന്നാല്‍ വന്‍ പൊലീസ് സന്നാഹം ഉണ്ടായിരുന്നതിനാല്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.

നെടുമ്പാശേരി വിമാനത്താവളം വഴി കാനഡയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഫാദര്‍ റോബിനെ പൊലീസ് തിങ്കളാഴ്ച രാത്രി അങ്കമാലിയില്‍ നിന്നാണ് പിടികൂടിയത്. തുടര്‍ന്ന് കുട്ടികള്‍ക്കെതിരായ അക്രമം തടയുന്നതിനുള്ള വകുപ്പ് (പോക്‌സോ) അടക്കം ചുമത്തി കേസെടുത്തു. ഇതോടെ പ്രതിക്ക് വിചാരണ കഴിയുംവരെ ജാമ്യം ലഭിക്കില്ല.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചിട്ടും വിവരം പുറത്തറിയിക്കാതിരുന്ന രക്ഷിതാക്കളേയും പൊലീസ് ചോദ്യം ചെയ്തു. പ്രസവം റിപ്പോര്‍ട്ട് ചെയ്യാതിരുന്ന കൂത്തുപറമ്പ് തൊക്കിലങ്ങാടി ആശുപത്രിക്കെതിരെ കേസെടുക്കുമെന്നും പൊലീസ് സൂചന നല്‍കി. സമാനമായി മറ്റ് പീഡനങ്ങള്‍ നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കും.


20 ദിവസങ്ങള്‍ക്കു മുന്‍പാണ് പതിനാറുകാരിയായ പെണ്‍കുട്ടി കൂത്തുപറമ്പിലെ ആശുപത്രിയില്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. ഉന്നതരായ ചിലര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ സ്വാധീനിച്ചു സംഭവം ഒതുക്കിത്തീര്‍ക്കുകയും കുഞ്ഞിനെ അനാഥാലയത്തിലേക്കു മാറ്റുകയും ചെയ്തു. ജില്ലാ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്കു ലഭിച്ച വിവരത്തെത്തുടര്‍ന്നാണു പീഡന വിവരം പുറംലോകമറിയുന്നത്. കുട്ടിയുടെ പിതാവാണു പീഡിപ്പിച്ചതെന്ന തരത്തില്‍ കേസിനെ വഴിമാറ്റിവിടാനുള്ള നീക്കങ്ങള്‍ നടന്നെങ്കിലും സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചു പ്രതിയായ വൈദികനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞെന്നും പേരാവൂര്‍ പൊലീസ് അറിയിച്ചു. (Manorama)
പതിനാറുകാരിയെ പീഡിപ്പിച്ച ഫാദര്‍ വടക്കുംചേരി (48) റിമാന്‍ഡില്‍
Join WhatsApp News
ജോണി 2017-02-28 08:57:13
ഈ വൈദികൻ കാനഡയിലേക്ക് കടക്കാൻ കൊച്ചി എയര്പോര്ട്ടിലേക്കു എത്തുന്നതിനു തൊട്ടു മുൻപാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.  എന്താണ് സഭ ഈ ക്രിമിനൽ സ്വഭാവമുള്ള പുരോഹിതരെ അമേരിക്കയിലേക്ക് അയക്കുന്നത് ? ഇവിടം അവർക്കു സുരക്ഷിതം ആയതുകൊണ്ടല്ലേ. ഏതായാലും ഇവിടുള്ള വിശ്വാസികൾ കരുതി ഇരിയ്ക . ഇത് നോമ്പ് കാലം ആണ് പല ധ്യാന കുറുക്കന്മാരും അമേരിക്കയിൽ ഉണ്ട്. സ്വന്തം കുട്ടികളെ  ആൺ പെൺ വ്യത്യാസം ഇല്ലാതെ ഇവരുമായി കൂടുതൽ ഇടപഴകാൻ അവസരം നൽകാതെ ധ്യാനം കഴിഞ്ഞു സ്ഥലം കാലി ആക്കുക. ഭക്ഷണം വീട്ടിൽ വന്നു കഴിക്കുക. ഭക്ഷണ സമയം ആണ് ഇവർ ഇരകളെ ചൂണ്ട ഇടുന്നത്. 
Jimmy 2017-02-28 11:06:52
കാനഡ പിന്നെ അമേരിക്ക....കപട വൈദികർക്ക് തളിർത്തു വളരാൻ പറ്റിയ മണ്ണല്ലേ അമേരിക്ക!! അവർക്ക് പരവതാനി വിരിക്കാനും സാലഡ് ഉണ്ടാക്കാനും കുറെ എണ്ണം....


പാപ്പച്ചൻ 2017-02-28 11:16:23
വൈദികനെ ന്യായീകരിച്ചു പ്രതികരണ തൊഴിലാളികളുടെ കവിതയും നീണ്ട ലേഖനങ്ങളും കണ്ടില്ല!! എന്തേ ഉറക്കമാണോ? 

ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആയതുകൊണ്ടാണ് പീഡനങ്ങൾ കൂടിയത് എന്നെങ്കിലും വെച്ചുകാച്ചടോ!!
2017-02-28 11:52:10
നിങ്ങൾ ലോകത്തെല്ലായിടത്തും പോയി കുട്ടികളെ പീഡിപ്പിക്കൂ എന്നെങ്ങാനും ബൈബിളിൽ പറഞ്ഞിട്ടുണ്ടോ എന്ന് തോന്നിപോകുന്നു.   ശ്രീ ജോണിക്കുട്ടി പറഞ്ഞതിൽ ഒരു കാര്യം വളരെ ശ്രദ്ധേയം ആണ്.  അഭയ കേസുമുതൽ നാട്ടിൽ ക്രിമിനൽ കേസിൽ പെടുന്ന വൈദികരുടെ ഒളിതാവളം അമേരിക്കയും മറ്റു യൂറോപ്യൻ രാജ്യങ്ങളും ആണ് . ആ രാജ്യങ്ങൾ അല്ല അവിടുള്ള ബിഷപ്പ് മാരും അവർക്കു ഓശാന പാടുന്ന ചില അൽമേനികളും അല്ലെ. പീഡിപ്പിച്ചത് എന്റെ മക്കളെ അല്ലല്ലോ പിന്നെ എനിക്കെന്താ എന്ന മലയാളിയുടെ ഇടുങ്ങിയ മനസ്സാണ് ഇതിനെല്ലാം വീണ്ടും വീണ്ടും ഇടയാവുന്നത്. വിശുദ്ധ നോമ്പിലൂടെ കർത്താവ് സാത്താനെ തോൽപിച്ചു എന്നാണല്ലോ അതുപോലെ  ഈ നോമ്പിലൂടെ വിശ്വാസികൾ     പുരോഹിതരിൽ നിന്നും കുഞ്ഞുങ്ങളെയും സ്ത്രീകളെയും രക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 
പ്രതികരണതൊഴിലാളി 2017-02-28 13:07:52

പ്രിയപ്പെട്ട പപ്പാച്ചൻ വായിച്ചറിയുവാൻ ഒരു പ്രതികരണ തൊഴിലാളി എഴുതുന്നത്.

 എനിക്ക് ഇവിടുത്തെ എഴുത്തുകാരെപോലെ എഴുതാൻ അറിയില്ലെങ്കിലും ഒള്ളത് വച്ച് എഴുതുകയാണ്.  താങ്കൾ തമാശക്ക് പറഞ്ഞതാണെങ്കിലും ട്രംപിന് ഇതിൽ പങ്കില്ലാതില്ല.  പീഡനം (പ്രത്യേകിച്ച് സ്ത്രീകൾ), നിറത്തിന്റെയും ജാതിയുടെയും പേരിലുള്ള ആക്രമണം ഇവയെല്ലാം വർദ്ധിച്ചിട്ടുണ്ട്. അച്ചന്മാർക്കും സന്യസിമാർക്കും ഇപ്പോൾ സ്ത്രീകളെ പീഡിപ്പിക്കാനുള്ള ധൈര്യം പണ്ടത്തേതിലും കൂടിയിട്ടുണ്ട്. കാരണം ട്രംപിന്റെ തിരഞ്ഞെടുപ്പ് സമയത്തെ വെറുപ്പും വിദ്വേഷവും കലർത്തിയുള്ള പ്രസംഗങ്ങളാണ്. മൂന്ന് വിവാഹം കഴിച്ചവനും പന്ത്രണ്ടു സ്ത്രീകളുടെ പാവാടക്കകത്തു കയ്യിട്ട് പിടിച്ചവനും എന്തുകൊണ്ട് 80% ക്രൈസ്‌തവർ വോട്ടു ചെയ്യുത് എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും? ഇതാണോ ക്രിസ്തു പഠിപ്പിച്ചത്? അച്ഛന്മാരും പാസ്റ്റര്മാരും ബിഷപ്പുമാരും ട്രംപിനെ കർത്താവ് വിട്ടതാണെന്ന് പറഞ്ഞാണ് ആടുകളെ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചത്.  പള്ളിപ്പണത്തിന് നികുതി കൂടാതെ മറ്റ് ഇളവുകളും കൊടുക്കാം എന്ന് ട്രംപ് പറഞ്ഞപ്പോൾ ഇവന്മാര് യേശുവിനെ വീണ്ടും ക്രൂശിക്കുകയായിരിക്കുന്നു. ട്രമ്പിനെ (ബറാബാസിനെ) രാജാവാക്കുകയും ചെയ്യുത്. പന്ത്രണ്ട് പെണ്ണുകളെ പീഡിപ്പിച്ചവന് പ്രസിഡണ്ടാവാമെങ്കിൽ ഈ പാതിരിയെ ഭക്ത ജനം കർദിനാൾ ആകുമെന്നുള്ളതിനു സംശയമില്ല. കൂടാതെ അവർക്ക് ബലിയായി വേണ്ടിവന്നാൽ കുഞ്ഞുങ്ങളെ വിട്ടുകൊടുക്കാനും ബുദ്ധിക്ക് സ്ഥിരതപോയ ഭക്തജനം ഒരുമെമ്പട്ടെന്നിരിക്കും

പിന്നെ പാപ്പച്ചായനെ കണ്ടാൽ ഒരു പക്ഷേ സായിപ്പിനെപ്പോലെ (കറുത്തതാണെങ്കിൽ എന്നോട് ക്ഷമിക്കുക) ഇരിക്കുന്നതുകൊണ്ടോ അല്ലെങ്കിൽ ഭാര്യ മദാമ്മ ആയതുകൊണ്ടോ ഒരു പക്ഷെ അടികൊള്ളാതെ രക്ഷപ്പെട്ടെന്നിരിക്കും. പക്ഷെ ട്രമ്പിനു വോട്ടു ചെയ്ത മിക്ക മലയാളികളേം കണ്ടാൽ ഏതാണ്ട് കറുമ്പനെപോലെയിരിക്കുന്നതുകൊണ്ട് അടി എവിടെ നിന്നാ വരുന്നത് എന്നറിയില്ല. എന്തായാലും  നീയെല്ലാംകൂടി പ്രായമായ ഞങ്ങൾക്ക് പുറത്ത് ഇറങ്ങി നടക്കാൻ വയ്യാതായി . ഈ കാലൻ ഇനി എന്നാണോ ഭരണം ഒഴിയുന്നത്?
 എന്തായാലും പാപ്പച്ചായനും കുടുംബവും സുഖമായിരിക്കട്ടെ

സസ്നേഹം
പ്രതികരണതൊഴിലാളി     


Tom abraham 2017-02-28 13:16:04
In these end times, Satan is very active. Not all can keep him away. He targets these unmarried priests. Should I quote Sanskrit ? Editor will not publish my Sanskrit.
പാപ്പച്ചൻ 2017-03-01 07:41:20
പ്രിയപ്പെട്ട പ്രതികരണ തൊഴിലാളി, കത്ത് കിട്ടി. നന്ദി.

ഞങ്ങൾക്കിവിടെ സുഖം തന്നെ. പാപ്പച്ചായൻ പണ്ടത്തെപ്പോലെ ഒന്നും അല്ല, ഉള്ള നിറം ഒത്തിരി കൂടി. ഏതാണ്ട് ആഫ്രിക്കൻ  അമേരിക്കൻസിന്റെ നിറം വരും. ഉള്ളത് പറയണമല്ലോ, ഭാര്യ തനി തങ്കമാണ്. പത്തര മാറ്റ് തങ്കം!! ഞാനും അവളും കൂടി നടന്നുപോകുമ്പോൾ എല്ലാ മലയാളികളും എന്നെ സായിപ്പേ സായിപ്പേ എന്ന് വിളിക്കും.

പിന്നെ ട്രംപ്:
അദ്ദേഹം ഇലക്ഷനിൽ ജയിച്ചു, അദ്ദേഹത്തിന് കൊള്ളാം!
റിപ്പബ്ലിക്കൻ പാർട്ടി ഇലക്ഷനിൽ ജയിച്ചു, അവർക്ക് കൊള്ളാം!

എനിക്കും പ്രതികരണ തൊഴിലാളിക്കുമോ, സത്യത്തിൽ ഒന്നും കിട്ടിയില്ല, കിട്ടാനും പോകുന്നില്ല. ഒബാമ ഭരിച്ചാലും, ട്രംപ് ഭരിച്ചാലും നമുക്ക് ഒരു വത്യാസവുമില്ല. ഒബാമയെപ്പോലെ ഒബാമകെയർ എന്നൊക്കെ പറഞ്ഞു ദ്രോഹിക്കാതിരുന്നാൽ നമ്മൾ രക്ഷപെട്ടു. അപ്പുറം പാക്കലാം...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക