Image

പൊതുമാപ്പ്: ദമാമില്‍ ഇതുവരെ ലഭിച്ചത് ആയിരത്തി അഞ്ഞൂറോളം അപേക്ഷകള്‍

Published on 11 April, 2017
പൊതുമാപ്പ്: ദമാമില്‍ ഇതുവരെ ലഭിച്ചത് ആയിരത്തി അഞ്ഞൂറോളം അപേക്ഷകള്‍

     ദമാം: സൗദിയില്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ സ്വദേശത്തേയ്ക്ക് മടങ്ങാനായി ദമാമില്‍ ഇന്ത്യന്‍ എംബസിയുടെ ഹെല്പ് ഡെസ്‌കിനെ ഇതുവരെ സമീപിച്ചത് ആയിരത്തി അഞ്ഞൂറോളം ഇന്ത്യക്കാരാണെന്ന് എംബസി അധികൃതര്‍ അറിയിച്ചു. ദമാമില്‍ ഇന്ത്യന്‍ എംബസി വിതരണം ചെയ്തത് 675 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റാണ്. 

പൊതുമാപ്പിനോടനുബന്ധിച്ചു കിഴക്കന്‍ പ്രവിശ്യയിലെ എല്ലാ മുഖ്യധാരാ സംഘടനകളും തുടങ്ങിയ ഹെല്പ് ഡെസ്‌ക് എംബസിയുടെ പ്രവര്‍ത്തനത്തിനും സാധാരണക്കാര്‍ക്കും ഏറെ ഗുണം ചെയ്തു. നാട്ടിലേക്കു മടങ്ങാനായി എംബസിയെ സമീപിച്ചവരില്‍ ഏറ്റവും കൂടുതല്‍ ഹുറൂബില്‍ അകപ്പെട്ടവരാണ്.

എന്നാല്‍ മലയാളികളുടെ എണ്ണം വളരെകുറവാണ്. കൂടുതലും ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ സ്വദേശികളാണ്.

പൊതുമാപ്പിന്റെ ആനുകൂല്യം ഇടനിലക്കാരില്ലാതെ കൃത്യമായ സേവനം നല്കാന്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടല്‍ സഹായകമായി. 

പൊതുമാപ്പിന്റെ ആനുകൂല്യത്തിനായി അവസാന നിമിഷം വരെ കാത്തിരിക്കരുതെന്നും ദമാം ഇന്ത്യന്‍ സ്‌കൂളിലെ എംബസി ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തന സമയം നാളെ മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ഏഴു വരെ ആയിരിക്കുമെന്നും എംബസി അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക