Image

കൊച്ചി മെട്രൊയും; കൊച്ചു കേരളവും (യു.എ.നസീര്‍, ന്യൂയോര്‍ക്ക്)

Published on 23 June, 2017
കൊച്ചി മെട്രൊയും; കൊച്ചു കേരളവും (യു.എ.നസീര്‍, ന്യൂയോര്‍ക്ക്)
കൊച്ചി മെട്രോയുടെ ഏറെ വിവാദമായ ഉല്‍ഘാടനങ്ങള്‍ക്ക് പിറകെയായി കോഴിക്കോട്ടും തിരുവനനപുരത്തും ലൈറ്റ് മെട്രൊക്കു മുറവിളിയും, അവകാശവാദവും തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ പ്രായോഗികമായും സാമ്പത്തികമായും നമ്മുടെ സാഹചര്യത്തിനു യോജിച്ചതാണോ എന്നു വികസന മാമാങ്കത്തിന്റെ ആവേശത്തില്‍ ആരും തന്നെ ചെവി കൊടുക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 6000 കോടി മുടക്കിയ കൊച്ചി മെട്രൊ ലാഭകരമാകണമെങ്കില്‍ ദിവസം 3.75 ലക്ഷം യാത്രക്കാര്‍ വേണമത്രെ. ആ സ്ഥാനത്ത് ആദ്യ ദിനം 65000 പേര്‍ മാത്രം.( ടിക്കറ്റ് കളക്ഷന്‍ 20 ലക്ഷം രൂപ) അത് തന്നെ തുടക്കത്തിലെ ആവേശവും കൗതുകവും കഴിഞ്ഞാല്‍ ബസ്സ് യാത്രയുടെ മൂന്നിരട്ടി മുടക്കി സാധാരണക്കാര്‍ ഒരു നിത്യ യാത്രാ മാര്‍ഗ്ഗമായി മെട്രൊ ഉപയോഗപ്പെടുത്തും എന്നു തോന്നുന്നില്ല. നെടുമ്പാശ്ശേരി ടെര്‍മിനല്‍ വരെ മെട്രൊ ഉണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ വിമാനയാത്രക്കാര്‍ സൗകര്യം നോക്കി ഉപയോഗിക്കുമായിരുന്നേനെ. കൊച്ചി മെട്രൊ നിര്‍മ്മിക്കുന്നതിനേക്കാള്‍ എത്രയോ ലാഭകരവും സൗകര്യപ്രദവുമായത് ഒരു 1000/1500 കോടി മുടക്കി ടൗണില്‍ കുറച്ചു ഫ്‌ലയിഓവറുകളും ബാക്കി ഭാഗത്ത് ഡബ്ബിള്‍ റോഡുകളും നിര്‍മ്മിക്കുന്നതായിരുന്നു എന്ന് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ എല്ലാവര്‍ക്കും ബോധ്യപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. വെറും 3 കോച്ചുകള്‍ മാത്രം ഉള്ള മെട്രൊ സാമ്പത്തികമായി വന്‍ നഷ്ടമായിരിക്കുമെന്ന് മാത്രമല്ല ഭാവിയില്‍ തന്നെ മറ്റൊരു വെള്ളാനയായി അനുഭവപ്പെടും. നമ്മുടെ ഗടഞഠഇ മറ്റൊരു വെളളാനയാണെങ്കിലും കേരളത്തിലെ സാധാരണക്കാര്‍ക്ക് ഉപകാരപ്പെടുന്ന ഒരു പബ്‌ളിക് ട്രാന്‍സ്‌പോര്‍ട് സിസ്റ്റം ആണെന്ന കാര്യം മറക്കുന്നില്ല. കനത്ത സുരക്ഷയും, വൃത്തിയും, സൂക്ഷമതയും കൊച്ചി മെട്രൊ അവകാശപ്പെട്ടിരുന്നു. എന്നാല്‍ രസകരമായ കാര്യം ഒരാഴ്ചക്കുള്ളില്‍ തന്നെ മെട്രൊ യില്‍ ആളുകള്‍ അലക്ഷ്യമായി നീണ്ടു നിവര്‍ന്നു കിടന്നുറങ്ങാന്‍ തുടങ്ങി എന്നുള്ളതാണ്. മാത്രമല്ല പുതുപുത്തന്‍ മെട്രൊ കോച്ചില്‍ മഴ വെള്ളം ചോര്‍ച്ച ചെയ്യാന്‍ തുടങ്ങി എന്നും കേള്‍ക്കുന്നു..

അമേരിക്കയിലും മറ്റും 100 വര്‍ഷങ്ങള്‍ക്കു് മുന്‍പാണ് സബ് വേ സിസ്റ്റം നട.പ്പിലാക്കിയത്. അതു തന്നെ ഒരു ട്രെയിന്‍ പോലെ 15/ 20 കോച്ചുകളുമായി 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായി. അതും 80 % ഭൂമിക്കടിയിലൂടെ. (അതു കൊണ്ടാണ് യൂറോപ്പിലും മറ്റും ട്യൂബ് / അണ്ടര്‍ ഗ്രൗണ്ട് എന്ന പേര് വന്നത്) പക്ഷെ ഇവിടങ്ങളിലെല്ലാം സാധാരണക്കാരും, മധ്യ/ ഉപരി വര്‍ഗ്ഗങ്ങളും പല കാരണങ്ങളാല്‍ സബ് വേ ഉപയോഗിക്കുന്നു. എങ്കില്‍ തന്നെ ലോകത്ത് 100 ല്‍ പരം മെട്രൊ കമ്പനികളില്‍ ലാഭത്തിലോടുന്നത് വിരലിലെണ്ണാവുന്നവ മാത്രം.

കോഴിക്കോട് ലൈറ്റ് മെട്രൊ വേണമെന്ന പത്രവാര്‍ത്തയും ഓണ്‍ ലൈന്‍ കാമ്പയിനും ശ്രദ്ധയില്‍ പെട്ടതാണു് ഈ കുറിപ്പിന്നാധാരം. സ്വാഭാവികമായും എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും സര്‍വ്വാത്മനാ നമ്മള്‍ എല്ലാവരും പിന്തുണക്കുന്നവരാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ കോഴിക്കോട് ലൈറ്റ് മെട്രൊയെ കുറിച്ച് വേണ്ടത്ര ചിന്തിക്കേണ്ടിയിരിക്കുന്നു, പഠനം നടത്തേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് ഇപ്പോള്‍ ഉദ്ദേശിക്കുന്ന റൂട്ട് മെംഡിക്കല്‍ കോളേജില്‍ നിന്നും തുടങ്ങി മീഞ്ചന്തയില്‍ അവസാനിക്കുന്നതാണ്. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ നിന്നും തുടങ്ങി കോഴിക്കോട്/ ഫറോക്ക് റെയില്‍വെ സ്‌റ്റേഷനുകള്‍ വഴി കരിപ്പൂര്‍ വിമാനത്താവള ടെര്‍മിനല്‍ വരെ വേഗതയുള്ള ഒരു മാസ്സ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സിസ്റ്റത്തിന് നേരിയ ഒരു സാധ്യത തള്ളിക്കളയുന്നില്ല. പക്ഷെ മീഞ്ചന്ത വരെ ഇത്രയും ചിലവേറിയ ഒരു പാത വേണമോ എന്നും അത് എത്രത്തോളം പ്രായോഗികമാണ് എന്നും നന്നായി ചിന്തിക്കണം.അത് കൊണ്ടു വേണ്ടത്ര പഠനങ്ങള്‍ നടത്താതെ നമ്മുടെ നികുതിപ്പണം വികസനത്തിന്റെ പേരില്‍ വിദേശ കമ്പനികള്‍ക്ക് ഈട് കൊടുക്കേണ്ടതുണ്ടോ?

നമുക്ക് കേരളത്തില്‍ അത്യാവശ്വമായി വേണ്ടത് അതി വേഗ പാതകളാണ്. എക്‌സ്പ്രസ്സ് ഹൈവേക്കും, പറ്റുമെങ്കില്‍ അതിവേഗ തീവണ്ടി പാതക്കും ഉതകുന്ന എന്നാല്‍ നമ്മുടെ സ്ഥല പരിമിതിക്ക് യോജിച്ച ഒരു പ്ലാന്‍ അടിയന്തിരമായി തയ്യാറാക്കേണ്ടിയിരിക്കുന്നു. സ്ഥലമെടുപ്പിനെതിരെ സമര രംഗത്ത് മുന്‍ നിരയില്‍ നില്‍ക്കുന്നവര്‍ വരെ വാഹനം ഉപേക്ഷിച്ചു മാതൃക കാണിക്കുന്നില്ല. അഞ്ചു മിനുട്ട് നടക്കാനുള്ള ദൂരത്തിന് വരെ എല്ലാവരും ഏതെങ്കിലും വാഹനങ്ങള്‍ അല്ലെങ്കില്‍ ഓട്ടൊ റിക്ഷ ഉപയോഗിക്കുന്നു. കൊച്ചു കേരളത്തില്‍ വാഹന പെരുപ്പം ഏറി വരുന്നു. റോഡുകളില്‍ വിലപ്പെട്ട സമയം മണിക്കൂറുകള്‍ പാഴാകുന്നു. കൂട്ടത്തില്‍ അലക്ഷ്യമായ െ്രെഡവിംഗും, ധൃതിയും കാരണം ദിനേന എന്ന കണക്കിനു റോഡപകടങ്ങള്‍ പെരുകുന്നു, കുട്ടത്തില്‍ മനുഷ്യ ജീവനുകള്‍ ഹോമിക്കപ്പെടുന്നു. സര്‍ക്കാര്‍ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുന്നു എന്നല്ലാതെ ജല ഗതാഗത സാധ്യതകളും നാം ഇതേ വരെ പ്രയോജനപ്പെടുത്താന്‍ നോക്കിയിട്ടില്ല. കാസര്‍കോഡ് നിന്നും തിരുവനന്തപുരം വരെ അത്യന്താധുനിക സ്പീഡ് ബോട്ട് നമുക്ക് നമ്മുടെ തീരദേശത്ത് കൂടെ പരീക്ഷിക്കാവുന്നതാണ്. അതുപോലെ ഉള്‍നാടന്‍ ജല ഗതാഗത സര്‍വ്വീസിനും കേരളത്തില്‍ പല സ്ഥലത്തും പരീക്ഷിക്കാം. അതേ പോലെ തന്നെ എക്‌സ്പ്രസ്സ് ഹൈവേ സ്ഥലമെടുപ്പിന്റെ പ്രശ്‌നത്തില്‍ ഇനിയും നീണ്ടു പോകുകയാണെങ്കില്‍, എലിവേറ്റഡ് റോഡ്, ഡബ്ബിള്‍ ഹൈവേ ,ബൈ പാസ്സ് റോഡുകള്‍ തുടങ്ങിയവ നിലവിലുള്ള റോഡുകളില്‍ അടിയന്തിരമായി നടപ്പാക്കാനുള്ള സമയം എന്നോ അതിക്രമിച്ചിരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക