Image

ഐഎഎസ് കിട്ടാന്‍ കോപ്പിയടിച്ച ഐപിഎസ് ഉദ്യോഗസ്ഥനും സഹായിച്ച ഭാര്യയും മലയാളികള്‍

Published on 30 October, 2017
ഐഎഎസ് കിട്ടാന്‍ കോപ്പിയടിച്ച ഐപിഎസ് ഉദ്യോഗസ്ഥനും സഹായിച്ച ഭാര്യയും മലയാളികള്‍
 ചെന്നൈ: സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്ക് കോപ്പിയടിക്കുന്നതിന് മലയാളി ഐ പി എസ് ഓഫീസറെ സഹായിച്ച ഭാര്യ കാഞ്ഞിരപ്പള്ളി സ്വദേശി ജോയ്‌സി ജോയി അറസ്റ്റില്‍. 

ചെന്നൈ എഗ്മോറിലെ പരീക്ഷാ കേന്ദ്രത്തില്‍ വെച്ച് നെടുമ്പാശ്ശേരി സ്വദേശി സഫീര്‍ കരീമിനെ കോപ്പിയടിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്.

പരീക്ഷാ ഹാളിലേക്ക് കടക്കുമ്പോള്‍ രണ്ടു ഫോണുകള്‍ സുരക്ഷാ ജീവനക്കാര്‍ക്ക് കൈമാറിയെങ്കിലും മറ്റൊരു ഫോണില്‍ ബ്ലൂടൂത്ത് കണക്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. അത് വഴി ഷര്‍ട്ടില്‍ ഘടിപ്പിച്ച മൈക്രോ ക്യാമറ വഴി ചോദ്യ പേപ്പര്‍ ഭാര്യ ജോയ്സി ജോയിക്ക് അയച്ചു കൊടുക്കുകയും അവര്‍ സഫീറിന് ഉത്തരങ്ങള്‍ പറഞ്ഞു കൊടുക്കുകയുമായിരുന്നു.

തിരുനെല്‍വേലി ജില്ലയിലെ നങ്കുനേരിയിലെ അസിസ്റ്റന്റ് കമ്മീഷണര്‍ ആയ സഫീര്‍ 2014 ബാച്ചിലെ ഐ പി എസ് ഓഫീസറാണ്. അന്ന് നൂറ്റി പന്ത്രണ്ടാം റാങ്ക് നേടിയാണ് സഫീര്‍ ഐ പി എസ് നേടിയത്. 
 
പ്രൊബേഷന്‍ പീരിഡായതിനാല്‍ ഷാബിറിനെ സര്‍വീസില്‍നിന്നു പുറത്താക്കിയേക്കുമെന്ന് അധികൃതര്‍ സൂചന നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക