Image

ശ്രീലങ്കന്‍ സര്‍ക്കാര്‍ തടവിലിട്ട്‌ ബലാത്സംഗം ചെയ്‌തെന്ന ആരോപണവുമായി തമിഴ്‌ യുവാക്കള്‍

Published on 09 November, 2017
  ശ്രീലങ്കന്‍ സര്‍ക്കാര്‍ തടവിലിട്ട്‌ ബലാത്സംഗം ചെയ്‌തെന്ന ആരോപണവുമായി  തമിഴ്‌ യുവാക്കള്‍


കൊളംബോ: ശ്രീലങ്കന്‍ സര്‍ക്കാര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന ആരോപണവുമായി തമിഴ്‌ വംശജരായ 50ലേറെ യുവാക്കള്‍. തങ്ങള്‍ ക്രൂരമായ ബലാത്സംഗത്തിന്‌ ഇരയായെന്നും ഇവരില്‍ ചിലര്‍ ആരോപിക്കുന്നു. ഇവരിപ്പോള്‍ യൂറോപ്പില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുകയാണ്‌.
വാര്‍ത്താ ഏജന്‍സിയായ എ.പിയാണ്‌ തമിഴ്‌ യുവാക്കള്‍ നേരിടുന്ന പീഡനങ്ങള്‍ പുറത്തുകൊണ്ടുവന്നത്‌. 

പീഡനത്തിന്‌ ഇരയായ 20 യുവാക്കളുടെ മൊഴിയുടെയും 32 മെഡിക്കല്‍, സൈക്കോളജിക്കല്‍ പരിശോധനാ ഫലങ്ങളുടെയും അടിസ്ഥാനത്തിലാണ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌.

2016 ന്റെ തുടക്കം മുതല്‍ 2017 ജൂലൈ വരെ ശ്രീലങ്കന്‍ സര്‍ക്കാര്‍ സേനയുടെ പീഡനങ്ങള്‍ തുടര്‍ന്നെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. 26 വര്‍ഷക്കാലം ശ്രീലങ്കന്‍ സര്‍ക്കാറിനെ എതിരിട്ട ലിബറേഷന്‍ ടൈഗേഴ്‌സ്‌ ഓഫ്‌ തമിഴ്‌ ഈളം പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ്‌ യുവാക്കളെ കസ്റ്റിയില്‍ എടുത്തത്‌.

കസ്റ്റഡിയിലുണ്ടായിരുന്ന പലരും കടുവയുടേത്‌ പോലുള്ള തൊലിധരിച്ചിരുന്നെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു.
റിപ്പോര്‍ട്ടു പുറത്തുവന്നതിനു പിന്നാലെ സംഭവത്തെ അപലപിച്ച്‌ ശ്രീലങ്കന്‍ സര്‍ക്കാര്‍ രംഗത്തുവന്നതായി കൊളംബോ ഗസറ്റ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഇതിനെക്കുറിച്ച്‌ അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക