Image

സ്‌ത്രീധനമായി പറഞ്ഞ സ്വിഫ്‌റ്റ്‌ കാര്‍ കിട്ടിയില്ല.. കല്ല്യാണപ്പന്തലില്‍ കൂട്ടത്തല്ല്‌

Published on 24 November, 2017
സ്‌ത്രീധനമായി പറഞ്ഞ സ്വിഫ്‌റ്റ്‌ കാര്‍ കിട്ടിയില്ല.. കല്ല്യാണപ്പന്തലില്‍ കൂട്ടത്തല്ല്‌

തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട,്‌ കല്യാണ സമയത്ത്‌ പറഞ്ഞ സ്‌ത്രീധനം ലഭിക്കാതിരുന്നപ്പോള്‍ കൂട്ടത്തല്ല്‌ നടന്നു. കഴിഞ്ഞ ദിവസം പരവൂരിലെ വിവാഹ വേദിയിലായിരുന്നു ്‌ കൂട്ടത്തല്ല്‌. വരന്റേയും വധുവിന്റെ വീട്ടുകാരും ബന്ധുക്കളുമാണ്‌ തമ്മില്‍ തല്ലിയത്‌. സ്വിഫ്‌റ്റ്‌ കാര്‍ ആയിരുന്നു ഇവിടുത്തെ വില്ലന്‍.

സ്‌ത്രീധനമായി നല്‍കാമെന്ന്‌ ഏറ്റിരുന്ന സ്വിഫ്‌റ്റ്‌ കാര്‍ നല്‍കാത്തതാണ്‌ വരനേയും വീട്ടുകാരെയും വിറളി പിടിപ്പിച്ചത്‌. പോത്തന്‍കോട്‌ കൊയത്തൂര്‍ക്കോണം സുജ നിലയത്തില്‍ ബാഹുലേയന്റെ മകന്‍ പ്രണവായിരുന്നു വരന്‍. ഐആര്‍പിഎഫില്‍ ഡ്രൈവറാണ്‌ പ്രണവ്‌. പുത്തന്‍പുരയില്‍ ചന്ദ്രബാബുവിന്റെ മകള്‍ നീന ചന്ദ്രന്‍ ആയിരുന്നു വധു. നീന കൊല്ലം പരവൂര്‍ കുറമണ്ഡല്‍ സ്വദേശിനിയാണ്‌.

വ്യാഴാഴ്‌ച ആയിരുന്നു ഇരുവരുടേയും വിവാഹം നടന്നത്‌. വിവാഹം കഴിഞ്ഞ്‌ എല്ലാവരും സന്തോഷമായി പിരിഞ്ഞതായിരുന്നു. വൈകിട്ട്‌ വധുവിന്റെ വീട്ടുകാര്‍ വരന്റെ വീട്ടിലേക്ക്‌ ചെന്നു. മറുവീട്‌ കാണല്‍ ചടങ്ങിന്റെ ഭാഗമായിട്ടായിരുന്നു വരവ്‌. വിവഹത്തിന്‌ പ്രണവിന്‌ സ്വിഫ്‌റ്റ്‌ കാര്‍ നല്‍കാമെന്ന്‌ നേരത്തെ ഇരുവീട്ടുകാരും തമ്മില്‍ ധാരണയില്‍ എത്തിയിട്ടുണ്ട്‌ായിരുന്നു.


മറുവീടുകാണല്‍ ചടങ്ങിനെത്തിയ വധുവിന്റെ വീട്ടുകാര്‍ സ്വിഫ്‌റ്റ്‌ കാര്‍ കൊണ്ടുവന്നിരുന്നില്ല. ഇത്‌ വരന്റെ അച്ഛനും സഹോദനും ചോദ്യം ചെയ്‌തു. ചോദ്യവും ഉത്തരവും തര്‍ക്കമായും കയ്യാങ്കളിയായും വളര്‍ന്നു. കാര്യങ്ങള്‍ കൈവിട്ടതോടെ നാട്ടുകാര്‍ ഇടപെട്ടു. പോലീസില്‍ വിവരം അറിയിക്കുകയും ചെയ്‌തു. 

ഇതോടെ പോത്തന്‍കോട്‌ പോലീസ്‌ കല്യാണ വീട്ടിലെത്തി. സ്വിഫ്‌റ്റ്‌ കാറിന്റെ പേരില്‍ തമ്മില്‍ തല്ലിയ ഇരുവീട്ടുകാരെയും പോലീസ്‌ പറഞ്ഞ്‌ ശാന്തരാക്കി. എന്നാല്‍ അപമാനിതരായ വധുവിന്റെ വീട്ടുകാര്‍ വരനേയും വീട്ടുകാരെയും വെറുതെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ലായിരുന്നു. വധുവായ നീനയേയും കൊണ്ട്‌ വീട്ടുകാര്‍ നേരെ പോത്തന്‍കോട്‌ പോലീസ്‌ സ്‌റ്റേഷനിലെത്തി.

 വരനും വീട്ടുകാര്‍ക്കുമെതിരെ  പരാതി നല്‍കി. മാത്രമല്ല പെണ്‍കുട്ടിയെ വരനൊപ്പം വിടാതെ അവളുമായി സ്വന്തം വീട്ടിലേക്ക്‌ മടങ്ങുകയും ചെയ്‌തു. വധുവിന്റെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വരനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിരിക്കുകയാണ്‌. കൂടാതെ വരന്റെ പിതാവിന്റെയും സഹോദരന്റെയും പേരില്‍ കേസെടുക്കുകയും ചെയ്‌തു.
Join WhatsApp News
Tom abraham 2017-11-25 06:12:55

See how materialistic matrimony without adherence to religious principles lead to a chaotic scenario. Where are our Atheists, can you save Love and Compassion ?

Christian Brothers 2017-11-25 07:29:26
what is wrong with this guy? the commenter, he has a perverted comment on everything
looks like his wife beats him daily.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക