Image

ലഷ്‌ക്കര്‍ ഇ തൈബ നേതാവ് ഹഫിസ് സയ്യദിനെ അറസ്റ്റു ചെയ്യണമെന്ന് അമേരിക്ക

പി.പി.ചെറിയാന്‍ Published on 25 November, 2017
ലഷ്‌ക്കര്‍ ഇ തൈബ നേതാവ് ഹഫിസ് സയ്യദിനെ അറസ്റ്റു ചെയ്യണമെന്ന് അമേരിക്ക
ന്യൂയോര്‍ക്ക്: 2008 നവംബറില്‍ മുബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ നൂറുകണക്കിന് സിവിലിയന്‍മാരുടെ മരണത്തിന് നേതൃത്വം നല്‍കിയ വിദേശ ഭീകര സംഘടനയുടെ തലവന്‍ ഹഫിസ് സയ്യദിനെ അറസ്റ്റു ചെയ്യണമെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നവംബര്‍ 24 ന് പുറത്തിറക്കിയ സ്റ്റേറ്റ്‌മെന്റില്‍ ആവശ്യപ്പെട്ടു.

നിരവധി അമേരിക്കന്‍ പൗരന്മാരുടെ മരണത്തിനു കൂടി ഉത്തരവാദിയായ സയ്യിദിന്റെ ഡിറ്റന്‍ഷന്‍ കലാവധി നവംബര്‍ 23ന് അവസാനിക്കുന്നതോടെ ജയില്‍ വിമോചിതനാക്കാന്‍ പാക്കിസ്ഥാന്‍ അധികൃതര്‍ തീരുമാനിച്ചതില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തുന്നതായി പ്രസ്താവനയില്‍ പറയുന്നു.
ഡൊണാള്‍ഡ് ട്രമ്പ് ഭീകരര്‍ക്കും, ഭീകരതയ്ക്കുമെതിരെ ശക്തമായി പ്രചരണം നടത്തിയതോടെ സയ്യദിനെ വീട്ടുതടങ്കലില്‍ വെച്ചിരിക്കുകയായിരുന്നു.

2008 ല്‍ യു.എസ്. ട്രഷററി ഡിപ്പാര്‍ട്ട്‌മെന്റ് ആഗോള ഭീകരനായി സയ്യദിനെ പ്രഖ്യാപിച്ചിരുന്നു.
സയ്യിദിനെ വിട്ടയ്ക്കുവാനുള്ള തീരുമാനം സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നും, ഈ നടപടി ഭീകരെ ശക്തിപ്പെടുത്തുന്നതാണെന്നും പാക്കിസ്ഥാന്റെ ഭീകരര്‍ക്കെതിരെയുള്ള നടപടി ദുര്‍ബലപ്പെടുത്തുന്നതാണെന്നും ട്രമ്പു മുന്നറിയിപ്പു നല്‍കി.

കഴിഞ്ഞ മാസം അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചപ്പോള്‍ ഭീകരരേയും, ഭീകരതയെ തുരത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളേയും ശക്തിപ്പെടുത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടും പ്രകോപനപരമായ നടപടികള്‍ സ്വീകരിക്കുന്ന ലാഹോര്‍ ഭരണകൂടത്തെ നിശിതഭാഷയിലാണ് പ്രസ്താവനയില്‍ വിമര്‍ശിച്ചിരുന്നത്.

ലഷ്‌ക്കര്‍ ഇ തൈബ നേതാവ് ഹഫിസ് സയ്യദിനെ അറസ്റ്റു ചെയ്യണമെന്ന് അമേരിക്ക
ലഷ്‌ക്കര്‍ ഇ തൈബ നേതാവ് ഹഫിസ് സയ്യദിനെ അറസ്റ്റു ചെയ്യണമെന്ന് അമേരിക്ക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക