Image

മാറ്റിവെച്ച ഗര്‍ഭാശയത്തിലൂട കുഞ്ഞിന്റെ ജനനം; അമേരിക്കയിലെ ആദ്യത്തെ സംഭവം ഡാളസ്സില്‍

പി പി ചെറിയാന്‍ Published on 02 December, 2017
മാറ്റിവെച്ച ഗര്‍ഭാശയത്തിലൂട കുഞ്ഞിന്റെ ജനനം; അമേരിക്കയിലെ ആദ്യത്തെ സംഭവം ഡാളസ്സില്‍
ഡാളസ്സ്: ജീവിച്ചിരിക്കുന്ന ഒരാളില്‍ നിന്നും ലഭിച്ച ഗര്‍ഭാശയം തുന്നിപ്പിടിപ്പിച്ച സ്ത്രീ ഗര്‍ഭം ധരിച്ച് കുഞ്ഞിന് ജന്മം നല്‍കി. സംഭവത്തിലൂടെ ടെക്‌സസ്സിലെ ബെയ്‌ലര്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ (ഡാളസ്) ചരിത്രത്തില്‍ ഇടം നേടി.

മുപ്പത്തിയഞ്ചിനും അറുപതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ നിന്നും ലഭിച്ച ഗര്‍ഭാശയം ഇരുപതിനും മുപ്പത്തഞ്ചിനും ഇടയില്‍ പ്രായമുള്ള പത്ത് സ്ത്രീകളില്‍ പരീക്ഷിച്ചതില്‍ നിന്നും ആദ്യമായാണ് ഒരാള്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കുഞ്ഞിന് ജന്മം നല്‍കിയത്. ഡിസംബര്‍ 1 വെള്ളിയാഴ്ച ആശുപത്രി വക്താവ് ക്രേഗ് സിവാലി ജനനത്തെ കുറിച്ചുള്ള വാര്‍ത്തയ്ക്ക് സ്ഥിരീകരണം നല്‍കി.

 2014 ല്‍ സ്വീഡനിലാണ് ജീവിച്ചിരിക്കുന്ന ഒരു സ്ത്രീയില്‍ നിന്നും ലഭിച്ച ഗര്‍ഭാശയത്തിലൂടെ മറ്റൊരു സ്ത്രീ ഗര്‍ഭം ധരിച്ച സംഭവം ലോകത്തില്‍ തന്നെ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഇതുവരെ ലോകത്തില്‍ പതിനാറ് യൂട്രസ് ട്രാന്‍സ് പ്ലാന്റാണ് നടന്നിട്ടുള്ളത്.

ഡാളസ്സ് ബെയ്‌ലര്‍ ഹോസ്പിറ്റലില്‍ നടന്ന യൂട്രസ് ട്രാന്‍സ്പ്ലാന്റിന് തയ്യാറായത് ഡാളസ്സിലെ തന്നെ രണ്ട് കുട്ടികളുടെ മാതാവായ മറ്റൊരു രജിസേ്ട്രര്‍ഡ് നഴ്‌സാണ്. കുഞ്ഞിന്റെ മാതാപിതാക്കളുടെ പേര് വിവരം ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയില്ല.
മാറ്റിവെച്ച ഗര്‍ഭാശയത്തിലൂട കുഞ്ഞിന്റെ ജനനം; അമേരിക്കയിലെ ആദ്യത്തെ സംഭവം ഡാളസ്സില്‍
മാറ്റിവെച്ച ഗര്‍ഭാശയത്തിലൂട കുഞ്ഞിന്റെ ജനനം; അമേരിക്കയിലെ ആദ്യത്തെ സംഭവം ഡാളസ്സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക