Image

എട്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ച്‌ കൊന്ന അമ്മ അറസ്റ്റില്‍

Published on 09 December, 2017
എട്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ച്‌ കൊന്ന അമ്മ അറസ്റ്റില്‍

ഇടുക്കി: മുരിക്കാട്ടുകുടിയില്‍ എട്ട്‌ ദിവസം പ്രായമായ കുഞ്ഞ്‌ മരിച്ച സംഭവത്തില്‍ അമ്മയെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു . കണ്ടതിന്‍കരയില്‍ ബിനുവിന്റെ ഭാര്യ സന്ധ്യയെ ആണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. കുഞ്ഞിനെ തുണി ഉപയോഗിച്ച്‌ കഴുത്ത്‌ ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

വ്യാഴാഴ്‌ച രാവിലെയാണ്‌ കുഞ്ഞിനെ സന്ധ്യയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. കുഞ്ഞിന്റെ കഴുത്തില്‍ പാടും, മുറിവും കണ്ടതിനെ തുടര്‍ന്ന്‌ പോലീസ്‌ അസ്വാഭാവിക മരണത്തിനു കേസ്‌ എടുത്തിരുന്നു.   ശ്വാസം മുട്ടിയാണ്‌ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന്‌ പോസ്റ്റ്‌മോര്‍ട്ടത്തില്‍ സൂചന ലഭിച്ചു.
തുടര്‍ന്ന്‌കുഞ്ഞിന്റെ അമ്മയെ വിശദ ചോദ്യം ചെയ്യലിനു വിധേയമാക്കി ശനിയാഴ്‌ച രാവിലെ  അറസ്റ്റു ചെയ്യുകയായിരുന്നു.

പ്രസവം കഴിഞ്ഞ്‌ സന്ധ്യയും കുഞ്ഞും സന്ധ്യയുടെ വീട്ടിലായിരുന്നു താമസം. ഇവിടെവച്ചാണ്‌ കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. കുഞ്ഞിന്റെ കഴുത്തില്‍ പാടും മുറിവും കണ്ടതാണ്‌ മരണത്തില്‍ സംശയമുയരാന്‍ കാരണമായത്‌. തുടര്‍ന്ന്‌ കട്ടപ്പന പോലീസ്‌ അസ്വഭാവിക മരണത്തിന്‌ കേസെടുക്കുകയും ചെയ്‌തു.

ഇതിനു പിന്നാലെ ശ്വാസം മുട്ടിയാണ്‌ കുഞ്ഞ്‌ മരിച്ചതെന്ന്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ചു. തുടര്‍ന്ന്‌ പോലീസ്‌ സന്ധ്യയെ വിശദമായി ചോദ്യം ചെയ്‌തതോടെയാണ്‌ സത്യം പുറത്തുവന്നത്‌. എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ സന്ധ്യ തുണി ഉപയോഗിച്ച്‌ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നുവെന്നാണ്‌ പോലീസ്‌ പറഞ്ഞത്‌. ഇക്കാര്യം സന്ധ്യയും പോലീസിനോട്‌ സമ്മതിച്ചു. ശനിയാഴ്‌ച രാവിലെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌ത സന്ധ്യയെ കോടതിയില്‍ ഹാജരാക്കും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക