Image

നീരവ് മോദിയുടെ ചതിയില്‍ പെട്ടത് കെഎസ്ആര്‍ടിസിയും, ദീര്‍ഘകാല വായ്പയില്‍ നിന്നും പഞ്ചാബ് നാഷണല്‍ ബാങ്ക് പിന്മാറി

Published on 10 March, 2018
നീരവ് മോദിയുടെ ചതിയില്‍ പെട്ടത് കെഎസ്ആര്‍ടിസിയും, ദീര്‍ഘകാല വായ്പയില്‍ നിന്നും പഞ്ചാബ് നാഷണല്‍ ബാങ്ക് പിന്മാറി
നീരവ് മോദിയുടെ തട്ടിപ്പില്‍ പെട്ട് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ സാമ്പത്തിക പ്രതിസന്ധിയായതോടെ, കെഎസ്ആര്‍ടിസിയും കുടുങ്ങി. പഞ്ചാബ് നാഷണല്‍ ബാങ്ക് പ്രതിസന്ധിയിലായതോടെ ബാങ്ക് കണ്‍സോഷ്യത്തില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി പ്രതീക്ഷിച്ചിരുന്ന ദീഘകാല വായ്പയുടെ നടപടികളും അനിശ്ചിതത്വത്തിലായി. അതേസമയം പ്രശ്‌നമുണ്ടെന്ന് ബാങ്ക് അറിയിച്ചിട്ടില്ലെന്നും വായ്പാ നടപടിയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി തന്നെ നേരിട്ട് അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച നടത്തുമെന്നും കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് അറിയിച്ചു. എന്നാല്‍ ഇതു നടക്കുമോയെന്നു കണ്ടറിയണം.

ബാങ്ക് കണ്‍സോഷ്യം 3000 കോടി രൂപയുടെ വായ്പ തരുന്നതോടെ എല്ലാ ബാധ്യതളും ഒരൊറ്റ വായ്പക്ക് കീഴിലാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. ദീര്‍ഘകാല വായ്പയായതിനാല്‍ ഇതിന് തിരിച്ചടവ് തുക കുറയുമായിരുന്നു. കടക്കെണിയില്‍ നിന്ന് കരകയാറാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് ബാങ്ക് കണ്‍സോഷ്യത്തിന്റെ വായ്പയെ കെ.എസ്.ആര്‍.ടി.സി കാണുന്നത്. മാര്‍ച്ച് ആദ്യവാരത്തോടെ വായ്പാ തുക കിട്ടുമെന്ന് പ്രതിക്ഷക്കാണ് പി.എന്‍.ബി തട്ടിപ്പ് തിരിച്ചടിയായത്. കണ്‍സോഷ്യത്തിലെ പ്രധാന അംഗമാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്. കോടിക്കണക്കിന് രൂപ വായ്പാ തട്ടിപ്പില്‍ നഷ്ടമാവുകയും അതില്‍ അന്വേഷണവും നടപടികളും വരുന്ന സാഹചര്യത്തില്‍ മറ്റിടപാടുകള്‍ക്കെല്ലാം ബാങ്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. 

3000 കോടിയില്‍ 750 കോടിയും കണ്ടെത്തി നല്‍കാമെന്നേറ്റിരുന്നതും പഞ്ചാബ് നാഷണല്‍ ബാങ്കാണ്. കണ്‍സോഷ്യം തലവന്‍ എസ്.ബി.ഐ ആണെന്നിരിക്കെ സമാഹരിക്കുന്ന തുക കൈകാര്യം ചെയ്യുന്നതിലും പി.എന്‍.ബി കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക