അച്ഛനു മരുന്നു വാങ്ങുവാന്‍
തിരക്കിട്ട് പോകുമ്പോഴാണ്,
വഴിയരികില്‍ വണ്ടിതട്ടി ഒരാള്‍ വീഴുന്നത്.
അയാളേയെടുത്ത്,
ആശുപത്രിയിലേക്ക് കുതിയ്ക്കുമ്പോഴാണ്,
അകലെനിന്ന്
ദീനമായ നിലവിളി കേള്‍ക്കുന്നത്.
എല്ലാമവിടെയിട്ടങ്ങോട്ടോടുമ്പോഴാണ്,
പട്ടിണിക്കെതിരേയുള്ള പ്രകടനം വരുന്നത്.
ഉടനെ അതില്‍ കയറി മുഷ്ടിചുരുട്ടുമ്പോഴാണ്,
'കള്ളന് കള്ളന്' എന്നലമുറയിട്ട്
ഒരരപ്രാണന്റെ പിറകെ ജനം ഓടുന്നത്.
അതിനൊപ്പം കൂടി
അവനെ പിടിച്ച് രണ്ടു കൊടുക്കുമ്പോഴാണ്
അച്ഛന് മരിച്ച വിവരം അറിയുന്നത്.
ഉടനെ തിരക്കിട്ടങ്ങോട്ടോടുമ്പോഴാണ്...
തൃശൂർ കേരളവർമ്മ കോളേജിലെ മലയാളം അസ്സോസിയേറ്റ് പ്രൊഫസറായ ശ്രീ.സതീശന്റെ രണ്ടാമത്തെ കവിതയാണ് ഈ മലയാളിയിൽ കാണുന്നത്.ആദ്യത്തെ കവിത ‘മീൻകറി’മായാതെ ഇപ്പോഴും മറവിയുടെ ഓർമ്മച്ചെപ്പിൽ ഒളിമയോടെ തെളിഞ്ഞു ഒളിഞ്ഞിരിക്കുന്നുണ്ട്.ധർമ്മാധർമ്മങ്ങൾ യഥാസമയത്ത് തിരിച്ചറിയുക എന്നത് മനുഷ്യ ജീവിതത്തിൽ ഏറ്റവും വിഷമകരമായ അവസ്ഥയാണ്.അച്ഛന് മരുന്ന് വാങ്ങാൻ പുറപ്പെട്ട മകൻ എന്തിനാണ് മറ്റുള്ളവരുടെ ദൈന്യാവസ്ഥയിൽ ഇടപ്പെട്ടത്? ഇടപെട്ടത് ധർമ്മമാണെന്നു പറയുന്നവരും അധർമ്മമാന്നെന്നു പറയുന്നവരുമാണ് ഈ ജനം.ഈ അഭിപ്രായം പറയുന്നത് കൊണ്ട് ജനത്തെ ആരും കുറ്റം പറയേണ്ടതില്ല .ഈ കവിതയിലെ അച്ഛനെപോലെയും ,മകനെപോലെയും ഒരു കഥാപാത്രം തന്നെയാണ് ജനതയും.കുറ്റം പറയേണ്ടത് മകനെയാണ്.
ഒരു മകന്റെ ഏറ്റുവും ശ്രേഷ്ഠമായ ധർമ്മം ഈ ലോകത്തിൽ ആകാശത്തിനേക്കാൾ ഉയരം കൂടിയ തന്റെ അച്ഛനെ ( തന്ത =തന്തുക്കളെ അഥവാ സന്താനങ്ങളെ ഉൽപ്പാദിപ്പിച്ചവൻ , തന്തയുടെ സ്ത്രീലിംഗമാണ് തള്ള .മലയാള സാഹിത്യത്തിലെ ഏറ്റുവും അഴകുള്ള രണ്ട് പദങ്ങളാണ് തള്ള ,തന്ത .പകൽകിനാവ് മുൻ ലേഖനത്തിനു വേണ്ടി കുറിച്ചു എന്ന് മാത്രം) രക്ഷിക്കേണ്ട സ്വധർമ്മത്തിൽ നിന്നും മകൻ പിന്തിരിഞ്ഞു മറ്റുള്ളവരെ രക്ഷിക്കാൻ പോയത് അങ്ങേയറ്റത്തെ അധർമ്മമാണ് മകന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുള്ളത്. സമൂഹത്തിൽ നടുക്കുന്ന എല്ലാ കാര്യങ്ങളിലും മകന് (ഒരാൾക്ക്) പ്രതികരിക്കേണ്ട ആവശ്യവും അതിന്റെ യുക്തിയും ചോദ്യം ചെയ്യേണ്ടതുണ്ട്.സാമാജിക ശരീരത്തെ പ്രത്യേകിച്ച് കുട്ടികളെ സ്വധർമ്മം ചെയ്യാൻ പഠിപ്പിക്കേണ്ട അദ്ധ്യാപകൻ(കവി)തന്റെ പഠിപ്പിക്കൽ എന്ന തൊഴിലിനോട് സ്വധർമ്മം ചെയ്തില്ല(?) എന്ന വ്യഥയും ഇവിടെ അടയാളപ്പെടുത്തുന്നു .സംസാര ദുഃഖത്തിന്റെ ആഴക്കയങ്ങളിൽ അമർന്നു അമർന്നു ഇല്ലാതാകുന്നു ഈ ഒരു ജീവിതം മാത്രം പോരാ എല്ലാകാര്യങ്ങളിലുളും ഇടപെടാൻ.ഒരു ജീവിതം കൂടി തന്നാൽ നന്നായിരിക്കും .എന്താ അഭിപ്രായം ?
(ഡോ.ശശിധരൻ)