Image

മനസ്സും കണ്ണും നിറച്ച് പൂരം; വര്‍ണങ്ങള്‍ വാരിവിതറി കുടമാറ്റം

Published on 25 April, 2018
മനസ്സും കണ്ണും നിറച്ച് പൂരം; വര്‍ണങ്ങള്‍ വാരിവിതറി കുടമാറ്റം

തൃശൂര്‍:  ആവേശത്തിനും ആരവത്തിനും കൊടിയേറി പൂരം. കണ്ണും മനസ്സും കാതുകളും ഒരുപോലെ ലയിച്ച പൂരം പരിസമാപ്തിയിലേക്ക് കൊട്ടിക്കയറുന്നു. പെരുവനം കുട്ടന്‍മാരാരുടെ ഇലഞ്ഞിത്തറ മേളപ്പെരുക്കത്തിനൊടുവില്‍ വടക്കുന്നാഥന്റെ തെക്കേ ഗോപുരനടയില്‍ വര്‍ണങ്ങള്‍ കുടകളായി വിരിഞ്ഞു. മികവിനായി പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ചപ്പോള്‍ തേക്കിന്‍കാട് കുടമാറ്റ ലഹരിയില്‍ അലിഞ്ഞു. തിരുവമ്പാടിയും പാറമേക്കാവും ചെപ്പിലൊളിപ്പിച്ച അതിശയക്കുടകള്‍ കാണാന്‍ വീര്‍പ്പടക്കിയാണ് പൂരപ്രേമികള്‍ തെക്കേ ഗോപുരനടയില്‍ കൂടിയത്.

ഇനി വെടിക്കെട്ടാണ്. പൂരാവേശം അവസാന മണിക്കൂറിലേയ്ക്ക് കടക്കുമ്പോള്‍ വെടിക്കെട്ടിന് അനുതി ലഭിച്ചിരുന്നു. സാംപിള്‍ വെടിക്കെട്ടിനിടെ ആറു പേര്‍ക്ക് പരിക്കേറ്റതിനെത്തടര്‍ന്നാണ് പൂരം വെടിക്കെട്ട് പ്രതിസന്ധിയിലായത്. എന്നാല്‍ നിരോധിത വസ്തുക്കള്‍ കണ്ടെത്തിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിക്കുകയും വെടിക്കെട്ടിന് അനുമതി നല്‍കുകായിരുന്നു. നാളെ പുലര്‍ച്ചെ മൂന്നു മണിക്കാണ് വെടിക്കെട്ട് നടക്കേണ്ടത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക