Image

ചൈനയില്‍ നിന്നൊരു പട്ടി കുരയ്ക്കാന്‍ സ്വാതന്ത്ര്യം തേടി അമേരിക്കയില്‍

Published on 22 June, 2018
ചൈനയില്‍ നിന്നൊരു പട്ടി കുരയ്ക്കാന്‍ സ്വാതന്ത്ര്യം തേടി അമേരിക്കയില്‍
ചിക്കാഗോ: സ്വതസിദ്ധമായ നര്‍മ്മവുമായാണ് ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ ഫോമാ കണ്‍വന്‍ഷനിലെത്തിയത്. മലയാളി എവിടെ ചെന്നാലും ഒരു ശക്തിയാണെന്നദ്ദേഹം ചൂണ്ടിക്കാട്ടി.

ചൈനയില്‍ നിന്നൊരു നായ ഇല്ലീഗലായി അമേരിക്കയിലെത്തി. അമേരിക്കയിലെ നായകള്‍ സ്വീകരിച്ചു. പിറ്റേന്ന് ഒരെല്ലിനുവേണ്ടി അമേരിക്കന്‍ നായകള്‍ കടിപിടി കൂടുന്നതാണ് ചൈനീസ് നായ കാണ്ടത്. കമ്യൂണിസമുള്ള ചൈനയിലാണെങ്കില്‍ എല്ലാവര്‍ക്കും 50 ഗ്രാം വീതം ഇറച്ചി വീതം വീതിച്ചു നല്‍കുമായിരുന്നു എന്നും കടിപിടി ഒന്നും ആവശ്യമില്ലെന്നും ചൈനീസ് നായ പറഞ്ഞു.

എങ്കില്‍ പിന്നെ ഇങ്ങോട്ടുവന്നത് എന്തിനാണെന്ന് അമേരിക്കന്‍ നായകള്‍. 'അതോ, അതൊന്ന് സ്വാതന്ത്ര്യമായി കുരയ്ക്കാനാണ്' മറുപടി.

സ്വാതന്ത്യത്തിന്റെ നാട്ടിലാണു നിങ്ങള്‍ താമസിക്കുന്നതെന്നും അത് ഉത്തരവാദപൂര്‍വം ഉപയോഗിക്കാനും അച്ചന്‍ പറഞ്ഞു

ആപ്പിള്‍ സ്ഥാപകന്‍ സ്റ്റിവ് ജോബ്സ് അന്ത്യകാലത്ത് നഷ്ടപ്പെട്ട സൗഹൃദങ്ങളെപ്പറ്റിയും ബന്ധങ്ങളെപ്പറ്റിയും വിലപിച്ചിരുന്നു കേട്ടിട്ടുണ്ട്. സ്വത്തിനു പിന്നാലെ പോയപ്പോള്‍ അതൊന്നും ഓര്‍ത്തതുമില്ലെന്നദ്ധേഹം പറഞ്ഞുവത്രെ

ഓട്ട മത്സരത്തില്‍ വിജയിച്ച സോമാലിയന്‍ പൂച്ചയെപ്പറ്റിയും അദ്ദേഹം പറഞ്ഞു. പട്ടിണിക്കാരുടെ രാജ്യമായ സോമാലിയയില്‍ നിന്നുള്ള പൂച്ച എങ്ങനെ വിജയം കണ്ടു? ഒടുവില്‍ ഇന്ത്യന്‍ പൂച്ചയോട് രഹസ്യമായി സോമാലിയന്‍ പൂച്ച പറഞ്ഞു: 'ഞാന്‍ സോമാലിയന്‍ പുലിയാണ്. പട്ടിണി കാരണം മെലിഞ്ഞ് പൂച്ചയായതാണ്.'

പണം മാത്രമല്ല ജീവിതത്തില്‍ പ്രധാനം. നല്ലതു ചെയ്യാന്‍ നല്ല കുടുംബം ഉണ്ടാകണം. മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പത്നി ധാരാളമായി പ്രാര്‍ത്ഥിക്കുന്ന വ്യക്തിയാണ്. അവരുടെ പ്രാര്‍ത്ഥന മന്ത്രിയെ ശക്തിപ്പെടുത്തുന്നു. അറ്റ്ലസ് രാമചന്ദ്രന്‍ ജയില്‍ വിട്ടപ്പോള്‍ പറഞ്ഞതാണ് ഭാര്യയുടെ പിന്തുണയെപ്പറ്റി. അതുകൊണ്ടാണ് താന്‍ പിടിച്ചുനിന്നതെന്ന്. അതുകൊണ്ട് ഭാര്യമാര്‍ ഭര്‍ത്താക്കന്മാരുടെ ശക്തിയായി നിലനില്‍ക്കണം.

വെള്ളിമൂങ്ങ സിനിമയുടെ സംവിധായകന്‍ കഥയ്ക്കുവേണ്ടി സമീപിച്ച കാര്യവും അദ്ദേഹം പറഞ്ഞു. പുരുഷന്മാര്‍ക്ക് വിവാഹം കഴിഞ്ഞ് ഏഴെട്ടു വര്‍ഷമാകുമ്പോള്‍ പരസ്ത്രീ ബന്ധത്തോട് താത്പര്യം വരുന്നു. സെവന്‍ ഇയര്‍ ഇച്ച്. സ്വന്തം ഭാര്യയിലേക്ക് മടങ്ങിവരുന്ന കഥയാണ്‍ തന്നൊറ്റു സസാരിച്ച ശേഷം അവര്‍ തയ്യാറാക്കിയത്- മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍.

മതേതര മൂല്യങ്ങള്‍ കാക്കുന്ന പ്രസ്ഥാനമാണ് ഫോമയെന്ന് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. മതേതരത്വവും മാനവീകതയുമാണ് പ്രധാനം.

ഇന്ദ്രജാല പ്രകടനത്തോടെയാണ് പ്രൊഫ. ഗോപിനാഥ് മുതുകാട് സദസിനെ കയ്യിലെടുത്തത്. വാക്കുകളുടെ ശക്തി അദ്ദേഹം എടുത്തു കാട്ടി. ആദിയില്‍ വചനമുണ്ടായിരുന്നുവെന്ന് ബൈബിളും, ഓങ്കാര നാദത്തില്‍ നിന്നാണ് എല്ലാം രൂപംകൊണ്ടതെന്ന് ഇന്ത്യന്‍ വിശ്വാസങ്ങളും പറയുന്നു. വാക്കുകള്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു, മാറ്റിമറിക്കുന്നു. അത് ഏറെ കാലികപ്രസക്തിയുള്ളതാണ്. സമ്മേളനത്തിനെത്തിയവരും അത് ഒര്‍ക്കണം

ഇത്തരം ഒരു സമ്മേളനത്തില്‍താന്‍ ആദ്യം പങ്കെടുക്കുകയാണെന്നു ജയരാജ് വാര്യര്‍ പറഞ്ഞു. തന്നെ ക്ഷണിച്ചത് പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയാണ്. അതിനാല്‍ മൂന്നുദിവസവും ബെന്നിയെ താന്‍ പുകഴ്ത്തിക്കൊണ്ടിരിക്കും- സദസിന്റെ ചിരികള്‍ക്കിടയില്‍ ജയരാജ് പറഞ്ഞു. റിക്കാര്‍ഡ് ചെയ്ത പാട്ടുകള്‍ക്ക് ചുണ്ടനക്കുന്ന പുതിയ പ്രവണതയേയും അദ്ദേഹം കളിയാക്കി.

ഫോമ യുവജനോത്സവ വേദിയില്‍ കലാപ്രതിഭകളാകുന്നവര്‍ക്ക് സിനിമയില്‍ അവസരം നല്‍കുമോ എന്നു മുമ്പ് ജനറല്‍ സെക്രട്ടറി ജിബി തോമസ് തന്നോട് ഒരു സദസ്സില്‍ വച്ചു ചോദിച്ചുവെന്ന് സംവിധായകന്‍ സിദ്ധിഖ് പറഞ്ഞു. കൊടുക്കാമെന്നു പറയുകയും ചെയ്തിരുന്നു.

പിന്നെ താനത് മറന്നുവെങ്കിലും മറക്കാതെ പ്രസിഡന്റ് ബെന്നി വിളിച്ചാണ് തന്നെ കൊണ്ടുവന്നത്. കലാപ്രതിഭയും കലാതിലകവുമാകുന്നവര്‍ക്ക് അവസരം നല്‍കും.

സമ്മേളനഠില്‍ ചില്ലറ പ്രശ്‌നങ്ങളും. രാത്രി ഇലക്ഷന്‍ പ്രചാരണവും കള്ളുകുടിയും മൂത്ത് ബഹളമായപ്പോള്‍ മറ്റു താമസക്കാരുടെ പരാതിയില്‍ കുറെ പേരെ മുറിയില്‍ നിന്നിറക്കി വിടേണ്ടി വന്നു.

കുറെ പേര്‍ വേറൊരു ഹോട്ടലില്‍ താമസക്കാരായതിനാല്‍ അവര്‍ക്ക് ട്രാന്‍സ്പോര്‍ട്ടേഷനും പ്രശ്നമായി. 
ചൈനയില്‍ നിന്നൊരു പട്ടി കുരയ്ക്കാന്‍ സ്വാതന്ത്ര്യം തേടി അമേരിക്കയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക