Image

എന്റിക്ക ലെക്‌സി ഉപാധികളോടെ വിട്ടുകൊടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീല്‍

Published on 30 March, 2012
എന്റിക്ക ലെക്‌സി ഉപാധികളോടെ വിട്ടുകൊടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീല്‍
കൊച്ചി: മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ കൊച്ചി തീരത്ത് പിടിച്ചിട്ടിരിക്കുന്ന ഇറ്റാലിയന്‍ ചരക്കുകപ്പല്‍ എന്റിക്ക ലെക്‌സി ഉപാധികളോടെ വിട്ടുകൊടുക്കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍.

കപ്പലിലെ സുരക്ഷാച്ചുമതലയുണ്ടായിരുന്ന നാവികരുടെ വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.
നീണ്ടകര സ്വദേശി ജലസ്റ്റിന്‍, കന്യാകുമാരി സ്വദേശി അജീഷ് പിങ്കി എന്നിവരാണ് കപ്പലില്‍ നിന്നുള്ള വെടിയേറ്റ് മരിച്ചത്.

ഇന്നലെയാണ് ഉപാധികളോടെ കപ്പല്‍ വിട്ടുകൊടുക്കാന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്ന മൂന്നു കോടി രൂപ കൊച്ചി തുറമുഖ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ മുന്‍പാകെ കെട്ടിവെയ്ക്കണമെന്നും അന്വേഷണത്തിനായി ആവശ്യപ്പെടുന്ന സമയത്ത് ജീവനക്കാരെയും ക്യാപ്റ്റനെയും ഹാജരാക്കണമെന്നുമുള്ള ഉപാധികളോടെയാണ് കപ്പല്‍ വിട്ടുനല്‍കാന്‍ ജസ്റ്റീസ് പി.എസ്. ഗോപിനാഥന്‍ ഉത്തരവിട്ടത്. കപ്പല്‍ പിടിച്ചിട്ടിരിക്കുന്നത് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്ന് കാണിച്ച് കപ്പല്‍ ഉടമകള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക