നടിയെ ആക്രമിച്ച കേസിൽ എഎംഎംഎ ഭാരവാഹികൾ തന്നെ തെറ്റിധരിപ്പിച്ചാണ് ഹർജിയിൽ ഒപ്പ് വയ്പ്പിച്ചെതന്ന് ഹണി റോസ്. ചെവ്വാഴ്ച നടന്ന എക്സ്ക്യൂട്ടീവ് യോഗത്തിൽ താൻ ചതിക്കപ്പെട്ടുവെന്നും താരം പറഞ്ഞു. മോഹൻലാലിന്റെ നിർദ്ദേശ പ്രകാരമാണ് ഹര്‍ജി തയ്യാറാക്കിയ നടൻ ബാബു രാജുമായി സംസാരിച്ചത് എന്നാൽ ഹർജി കാണണമെന്ന് താൻ ആവശ്യപ്പെട്ടികരുന്നു. അതിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.ഒപ്പ് വാട്സ്പ്പിൽ ഇട്ട് അയച്ചു നൽകിയാൽ മതിയെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എന്നാൽ ഹർജി കാണണമെന്ന നിലപാടിലൽ തന്നെ താൻ ഉറച്ചു നിൽക്കുകയായിരുന്നെന്ന് ഹണി രോസ് പറഞ്ഞു. ഇതിനെ തുടർന്ന് ഹർജിയിലെ 1 , 3 പേജുകൾ തനിയ്ക്ക് അയച്ചു തരുകയായിരുന്നു. രണ്ടാംപേജിലാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ഭാഗം ഉണ്ടായിരുന്നത്. അത് തനിയ്ക്ക് അയച്ചു നന്നിരുന്നില്ല. ഇക്കാര്യത്തിൽ താൻ ഒറ്റപ്പെട്ടു പോകുന്ന അവസ്ഥയായിരുന്നെന്ന് ഹണി റോസ് പറഞ്ഞു.