Image

ബിഷപ്പിനെതിരായ നടപടി വൈകുന്നു; കന്യാസ്‌ത്രീകള്‍ യെച്ചൂരിക്ക്‌ പരാതി നല്‍കി

Published on 11 September, 2018
ബിഷപ്പിനെതിരായ നടപടി വൈകുന്നു; കന്യാസ്‌ത്രീകള്‍ യെച്ചൂരിക്ക്‌ പരാതി നല്‍കി


കോട്ടയം: ലൈംഗിക പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെതിരായ നടപടി വൈകുന്നത്‌ ചൂണ്ടിക്കാട്ടി കന്യാസ്‌ത്രീകള്‍ സി.പി.എം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. ഇടത്‌ സര്‍ക്കാറില്‍ നിന്ന്‌ കന്യാസ്‌ത്രീക്ക്‌ നീതി കിട്ടിയില്ലെന്ന്‌ ചൂണ്ടിക്കാട്ടി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കാണ്‌ പരാതി നല്‍കിയത്‌. ഇരക്ക്‌ നിതീ ഉറപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സമരം ചെയ്യുന്ന കുറവിലങ്ങാട്‌ മഠത്തിലെ കന്യാസ്‌ത്രീകളാണ്‌ ഇമെയ്‌ല്‍ വഴി പരാതി അയച്ചത്‌.
വിഷയത്തില്‍ ഇടപെട്ട്‌ ഇരക്ക്‌ നീതി ഉറപ്പാക്കണമെന്നാണ്‌ കന്യാസ്‌ത്രീകള്‍ കത്തില്‍ ആവശ്യപ്പെടുന്നത്‌. പീഡന പരാതിയില്‍ ആദ്യം നല്ല രീതിയിലാണ്‌ അന്വേഷണം പുരോഗമിച്ചത്‌. എന്നാല്‍, ഇപ്പോള്‍ കേസന്വേഷണം ഇഴഞ്ഞു നീങ്ങുന്നു. കൂടാതെ, കേസ്‌ അട്ടിമറിക്കാനും നീക്കം നടക്കുന്നു.

സ്‌ത്രീ വിരുദ്ധരെ സംരക്ഷിക്കില്ല എന്നത്‌ സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാടാണ്‌. അതിനാല്‍ വിഷയത്തില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നും കന്യാസ്‌ത്രീകള്‍ കത്തില്‍ ആവശ്യപ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക