അയര്‍ക്കുന്നത്ത് പതിനഞ്ചുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ പിടിയിലായ അജേഷ് (35) പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്ത്. അരീപ്പറമ്ബിലെ ഹോളോബ്രിക്സ് സ്ഥാപനത്തിലെ ഡ്രൈവറായ പ്രതി ബലാത്സംഗത്തിനിടെയാണ് കൊലനടത്തിയതെന്ന് സമ്മതിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം വീട്ടില്‍നിന്നിറങ്ങിയ പെണ്‍കുട്ടിയെ അരീപ്പറമ്ബിലെ ഹോളോബ്രിക്സ് ഫാക്ടറിക്കു സമീപം ഇയാള്‍ താമസിക്കുന്ന മുറിയിലെത്തിച്ചു. ഇവിടെവെച്ച് ലൈംഗികബന്ധത്തിനു ശ്രമിച്ചെങ്കിലും പെണ്‍കുട്ടി എതിര്‍ത്തു. തുടര്‍ന്ന് കഴുത്തില്‍ ഷാള്‍ മുറുക്കി ബലാത്സംഗംചെയ്തു. ഇതിനിടെ പെണ്‍കുട്ടി കൊല്ലപ്പെട്ടു. മരണം ഉറപ്പാക്കിയ പ്രതി ഇതേ പുരയിടത്തില്‍ ഇളകിക്കിടന്ന മണ്ണില്‍ മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു.
പെണ്‍കുട്ടിയുടെ അച്ഛനൊപ്പം പ്രതി പലപ്പോഴും ഇവരുടെ വീട്ടിലെത്തിയിരുന്നു. ആ ബന്ധമാണ് പെണ്‍കുട്ടിയിലേക്കും വളര്‍ന്നത്.
വ്യാഴാഴ്ച ഉച്ചമുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്നുകാട്ടി വീട്ടുകാര്‍ വെള്ളിയാഴ്ച അയര്‍ക്കുന്നം പൊലീസില്‍ പരാതിനല്‍കിയിരുന്നു. കേസെടുത്ത പൊലീസ്, പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് സംഭവത്തിന്റെ ചുരുളഴിച്ചത്. പെണ്‍കുട്ടിയുടെ ഫോണിലേക്ക് പലപ്പോഴായി ഇയാള്‍ വിളിച്ചിരുന്നതായി കണ്ടെത്തി. പെണ്‍കുട്ടിയുടെ ഫോണിലേക്ക് അവസാനം വിളിച്ചതും അജേഷായിരുന്നു. അജേഷിനെ വെള്ളിയാഴ്ച വൈകീട്ടുതന്നെ കസ്റ്റഡിയിലെടുത്തു. തുടക്കത്തില്‍ കുറ്റം നിഷേധിച്ച ഇയാള്‍ തുടര്‍ച്ചയായ ചോദ്യംചെയ്യലില്‍ ശനിയാഴ്ച ഉച്ചയോടെ, ബലാത്സംഗത്തിനിടെ പെണ്‍കുട്ടി കൊല്ലപ്പെട്ടെന്നും തുടര്‍ന്ന് കുഴിച്ചുമൂടിയെന്നും പൊലീസിനോടു പറഞ്ഞു.