Image

ഫേസ്ബുക്കില്‍ നിറയെ മലയാളസിനിമയിലെ തീട്ടപ്പറമ്ബിലേക്കുള്ള വഴിയെ കാണാനുള്ളൂവെന്ന് നടന്‍ ഹരീഷ് പേരടി

Published on 16 February, 2019
ഫേസ്ബുക്കില്‍ നിറയെ മലയാളസിനിമയിലെ തീട്ടപ്പറമ്ബിലേക്കുള്ള വഴിയെ കാണാനുള്ളൂവെന്ന് നടന്‍ ഹരീഷ് പേരടി

തിരുവനന്തപുരം: ഫേസ്ബുക്കില്‍ നിറയെ മലയാളസിനിമയിലെ തീട്ടപ്പറമ്ബിലേക്കുള്ള വഴിയെ കാണാനുള്ളൂവെന്ന് നടന്‍ ഹരീഷ് പേരടി. മലയാളസിനിമ ഇപ്പോഴും ഇരുപത് കൊല്ലം പിന്നില്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. തീട്ട പറമ്ബൊക്കെ പറയേണ്ട കാലത്ത് മനോഹരമായി മലയാളസിനിമ പറഞ്ഞിട്ടുണ്ടെന്നും ഇന്ന് ആര്‍ത്തവമുള്ള സ്ത്രികള്‍ ആര്‍ത്തവം അശുദ്ധിയാണെന്ന് പറഞ്ഞ് ആര്‍ത്തവ ലഹള നടത്തുന്ന കാലത്ത് ഒരു വലിയ ആര്‍ത്തവ പറമ്ബിനെക്കുറിച്ച്‌ സംസാരിക്കേണ്ട കാലത്ത് നമ്മള്‍ ഇല്ലാത്ത തീട്ടപറമ്ബിനെ പറ്റി ചര്‍ച്ച ചെയ്യുകയാണെന്നും ഹരീഷ് വിമര്‍ശിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

ഫേസ്ബുക്കില്‍ മുഴുവന്‍ മലയാള സിനിമയിലെ തീട്ടപറമ്ബിലേക്കുള്ള വഴിയേ കാണാനുള്ളു.അപ്പോള്‍ ഒരു പഴയ മലയാള സിനിമ ഓര്‍മ്മ വന്നു. IVശശി, T.ദാമോദരന്‍ സിനിമയായ 'അങ്ങാടിക്കപ്പുറത്ത് " എന്ന സിനിമയില്‍ അച്ഛന്‍ കുഞ്ഞിന്റെ കഥാപാത്രം അന്ന എവിടെ എന്ന് ചോദിക്കുന്നു. അപ്പോള്‍ വീട്ടിലെ സ്ത്രി പറയുന്നു .. ഓള് റെയില്‍ന്റെ വക്കത്ത് തൂറാന്‍ പോയിന്ന്.

തീട്ട പറമ്ബൊക്കെ പറയേണ്ട കാലത്ത് മനോഹരമായി മലയാളസിനിമ പറഞ്ഞിട്ടുണ്ട് . ഇന്ന് ആര്‍ത്തവമുള്ള സ്ത്രികള്‍ ആര്‍ത്തവം അശുദ്ധിയാണെന്ന് പറഞ്ഞ് ആര്‍ത്തവ ലഹള നടത്തുന്ന കാലത്ത്. ഒരു വലിയ ആര്‍ത്തവ പറമ്ബിനെക്കുറിച്ച്‌ സംസാരിക്കേണ്ട കാലത്ത് നമ്മള്‍ ഇല്ലാത്ത തീട്ടപറമ്ബിനെ പറ്റി ചര്‍ച്ച ചെയ്യുന്നു. മലയാളസിനിമ ഇപ്പോഴും ഇരുപത് കൊല്ലം പിന്നില്‍ തന്നെയാണ്.

മലയാളത്തിന്‍റെ മഹാനടന്‍ മമ്മുക്കയ്ക്ക് നെഞ്ചില്‍ കൈ വെച്ച്‌ സന്തോഷിക്കാന്‍ കുറച്ച്‌ വര്‍ഷങ്ങള്‍ക്കു ശേഷം കിട്ടിയത്. ഒരു തമിഴ് സിനിമയാണെന്നും നമ്മള്‍ ഇതിനോടൊപ്പം ചേര്‍ത്തു വായിക്കണം. പ്രിയപ്പെട്ട മലയാള സിനിമ സൃഷ്ടാക്കളെ അല്‍ഫോസ് കണ്ണന്താനത്തിന്റെ കക്കുസ് രാഷ്ട്രിയത്തിന് കുടപിടിക്കാതെ മണ്ണില്‍ കാലുകുത്തി സംസാരിക്കു .ഭര്‍ത്താവിന്റെ വിട്ടില്‍ തമസിക്കാനുള്ള കോടതി വിധി വന്നിട്ടും കനഗ ദുര്‍ഗ യുടെ ശ്വാസം മുട്ടലിനെ പറ്റി ഒന്നും പറയാതെ."

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക