Image

തന്നെഅപമാനിച്ചതില്‍ പ്രതികാരം തീര്‍ത്തതാണെന്ന്‌ പീതാംബരന്റെ മൊഴി

Published on 20 February, 2019
തന്നെഅപമാനിച്ചതില്‍ പ്രതികാരം തീര്‍ത്തതാണെന്ന്‌ പീതാംബരന്റെ മൊഴി

കാസര്‍ഗോഡ്‌ പെരിയയിലെ ഇരട്ടകൊലപാതകത്തില്‍ അറസ്റ്റ്‌ രേഖപ്പെടുത്തിവരെ ചോദ്യം ചെയ്‌ത്‌ പൊലീസ്‌.

തന്നെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരാണ്‌ ശരത്‌ലാലും കൃപേഷുമെന്നും തന്നെ അപമാനിച്ചതില്‍ പ്രതികാരം തീര്‍ത്തതാണെന്നും കസ്റ്റഡിയിലായ പ്രധ്യാന പ്രതി പീതാംബരന്‍ മൊഴിയില്‍ പറയുന്നു.

കൃപേഷും ശരത്‌ ലാലും ചേര്‍ന്നാക്രമിച്ച കേസില്‍ പാര്‍ട്ടി ഇടപെടല്‍ ഉണ്ടാകാത്തത്‌ നിരാശ ഉണ്ടാക്കിയെന്നും  മൊഴിയില്‍ പറയുന്നു. കൊല നടത്തിയത്‌ കഞ്ചാവ്‌ ലഹരിയില്‍ ആയിരുന്നുവെന്നും പ്രതികള്‍ മൊഴി നല്‍കി.

തന്നെ ആക്രമിച്ച വിഷയത്തില്‍ പാര്‍ട്ടിയില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തത്‌ പ്രകോപനത്തിന്‌ കാരണമായി. ലോക്കല്‍ കമ്മിറ്റി അംഗമെന്ന പരിഗണന പോലും ലഭിച്ചില്ലെന്നും അതിനാല്‍ സ്വയം കണക്ക്‌ തീര്‍ത്തതാണെന്നും ഇയാള്‍ പൊലീസിനോട്‌ പറഞ്ഞു.

കൃപേഷും ശരത്‌ ലാലും പെരിയയില്‍ വെച്ച്‌ പീതാംബരനെ ആക്രമിച്ച സംഭവം ഉണ്ടായിരുന്നു. കൈ ഒടിഞ്ഞ നിലയിലാണ്‌ അന്ന്‌ പീതാംബരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

സംഭവത്തില്‍ പോലീസ്‌ രജിസ്റ്റര്‍ ചെയ്‌ത കേസില്‍ ശരത്‌ ലാല്‍ റിമാന്‍ഡില്‍ ആയിരുന്നു. ഫെബ്രുവരി എട്ടിനാണ്‌ ശരത്‌ ലാല്‍ ജാമ്യത്തില്‍ ഇറങ്ങിയത്‌. എന്നാല്‍ ഇതില്‍ കൃപേഷിനെതിരേയും കേസെടുക്കണമെന്നായിരുന്നു പീതാംബരന്റെ ആവശ്യം.

പക്ഷേ, സംഭവം നടക്കുമ്‌ബോള്‍ കൃപേഷ്‌ സ്ഥലത്ത്‌ ഇല്ലായിരുന്നു. അതിനാല്‍ തന്നെ കേസെടുക്കാന്‍ കഴിയില്ലെന്നാണ്‌ പൊലീസ്‌ അറിയിച്ചത്‌.

ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ്‌ കൃപേഷിനെ പ്രതിചേര്‍ത്തിരുന്നില്ല. പക്ഷെ പീതാംബരന്‍ ഈ ആവശ്യം പാര്‍ട്ടി തലത്തിലും ഉന്നയിച്ചു. പാര്‍ട്ടിയില്‍ നിന്നും അനുകൂല മറുപടികളൊന്നും ലഭിച്ചില്ല. ഇതാണ്‌ പീതാംബരനെ പ്രകോപിപ്പിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക