Image

ടി.എന്‍ സീമയുടെ ഭര്‍ത്താവിന് സര്‍വീസ് നീട്ടിയത് സര്‍ക്കാര്‍,​ തിരഞ്ഞെടുപ്പില്‍ സി-ഡിറ്റ് ദുരുപയോഗപ്പെടുത്താനെന്ന് ചെന്നിത്തല

Published on 11 March, 2019
ടി.എന്‍ സീമയുടെ ഭര്‍ത്താവിന് സര്‍വീസ് നീട്ടിയത് സര്‍ക്കാര്‍,​ തിരഞ്ഞെടുപ്പില്‍ സി-ഡിറ്റ് ദുരുപയോഗപ്പെടുത്താനെന്ന് ചെന്നിത്തല

തിരുവനന്തപുരം: സി-ഡിറ്റ് (സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് ഇമ്മേജിംഗ് ടെക്‌നോളജി)​ രജിസ്റ്റാര്‍ തസ്‌തികയില്‍ എം.പിയും ഹരിത കേരള മിഷന്റെ വൈസ് ചെയര്‍മാനുമായ ടി.എന്‍.സീമയുടെ ഭര്‍ത്താവ് ജി. ജയരാജിന് റിട്ടയര്‍ ചെയ്‌ത ശേഷം സര്‍വ്വീസ് നീട്ടിക്കൊടുത്തതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍വീസ് നീട്ടിയത് തിരഞ്ഞെടുപ്പ് കാലത്ത് സി-ഡിറ്റിനെ ദുരുപയോഗപ്പെടുത്താനാണെന്നും അദ്ദേഹം പറഞ്ഞു.


സി-ഡിറ്റ് എന്നത് സര്‍ക്കാരിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്ന സ്ഥാപനമാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഇടതു മുന്നണിക്കു വേണ്ടി സി-ഡിറ്റിനെ ദുരുപയോഗപ്പെടുത്താനാണ് റജിസ്ട്രാര്‍ സ്ഥാനത്ത് സര്‍വീസ് നീട്ടിക്കൊടുത്തത്. ജയരാജിന്റെ തന്നെ അപേക്ഷയിലാണ് സര്‍വീസ് നീട്ടിക്കൊടുത്തത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും ഉന്നത സ്ഥാനങ്ങള്‍ പതിച്ചു നല്‍കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും ചെന്നിത്തല ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക