Image

ദളിത് വിഭാഗത്തില്‍പ്പെട്ടയാളെ മര്‍ദിച്ച് മനുഷ്യവിസര്‍ജ്യം കഴിപ്പിച്ചു; ദേഹത്ത് മൂ്രതമൊഴിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

Published on 08 May, 2019
ദളിത് വിഭാഗത്തില്‍പ്പെട്ടയാളെ മര്‍ദിച്ച് മനുഷ്യവിസര്‍ജ്യം കഴിപ്പിച്ചു; ദേഹത്ത് മൂ്രതമൊഴിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍


ചെന്നൈ: തമിഴ്‌നാട് തിരുമാന്തുറയില്‍ ദളിത് വിഭാഗത്തില്‍പ്പെട്ടയാളെ മര്‍ദിച്ച് മനുഷ്യവിസര്‍ജ്യം കഴിപ്പിച്ച സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. തിരുവാരൂര്‍ ജില്ലയിലെ തിരുമാന്തുറ സ്വദേശികളായ ശക്തിവേല്‍, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മൂന്നാംപ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് ദളിത് വിഭാഗത്തില്‍പ്പെട്ട കൊള്ളിമലൈ(43)യ്ക്ക് നേരെ അതിക്രൂരമായ ആക്രമണമുണ്ടായത്. ഇഷ്ടികകളത്തിലെ ജോലിക്കുശേഷം ബൈക്കില്‍ വീട്ടി.ലേക്ക് മടങ്ങുകയായിരുന്ന കൊള്ളിമലൈയെ മൂന്നംഗസംഘം തടഞ്ഞുവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് മൂവരും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും മനുഷ്യവിസര്‍ജ്യം നിര്‍ബന്ധിപ്പിച്ച് കഴിപ്പിക്കുകയും ചെയ്തതായി കൊള്ളിമലൈ പറഞ്ഞു. ഇതിനുശേഷം തന്നെ കെട്ടിയിട്ട് ദേഹത്ത് മൂത്രമൊഴിച്ചെന്നും പരാതിയില്‍ പറയുന്നു. 

റോഡരികിലെ ബഹളം കേട്ട് സമീപവാസികള്‍ എത്തിയതോടെയാണ് അക്രമിസംഘം പിന്‍വാങ്ങിയത്. പരിക്കേറ്റ കൊള്ളിമലൈയെ പിന്നീട് നാട്ടുകാരാണ് തിരുവാരൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നുവര്‍ഷം മുമ്പ് ക്ഷേത്രോത്സവത്തിനിടെയുണ്ടായ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക