Image

പിത്രോഡ ലജ്ജിക്കണം, രാജ്യത്തോടു മാപ്പു പറയണം; തള്ളിപ്പറഞ്ഞു വീണ്ടും രാഹുല്‍

Published on 13 May, 2019
പിത്രോഡ ലജ്ജിക്കണം, രാജ്യത്തോടു മാപ്പു പറയണം; തള്ളിപ്പറഞ്ഞു വീണ്ടും രാഹുല്‍
ഫത്തേഗഡ് സാഹിബ്: 1984-ലെ സിഖ് വിരുദ്ധ കലാപത്തെ സംബന്ധിച്ച സാം പിത്രോഡയുടെ പരാമര്‍ശം തള്ളി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പിത്രോഡയുടെ പരാമര്‍ശം തികച്ചും തെറ്റാണെന്നും ഇതിന്‍റെ പേരില്‍ അദ്ദേഹം രാജ്യത്തോടു മാപ്പു പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

1984-നെ സംബന്ധിച്ച്‌ സാം പിത്രോഡ പറഞ്ഞതു തികച്ചും തെറ്റാണ്. ഇതിന് അദ്ദേഹം രാജ്യത്തോടു മാപ്പു പറയണം. നിങ്ങള്‍ ചെയ്തത് തെറ്റാണെന്ന് ഞാന്‍ അദ്ദേഹത്തോടു ഫോണില്‍ സംസാരിച്ചപ്പോള്‍ പറഞ്ഞു. പരാമര്‍ശത്തില്‍ അദ്ദേഹം ലജ്ജിക്കണം. പരസ്യമായി മാപ്പു പറയണം- പഞ്ചാബിലെ ഫത്തേഗഡ് സാഹിബില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ രാഹുല്‍ പറഞ്ഞു.

നേരത്തെ, ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലും രാഹുല്‍ ഏറ്റവും അടുപ്പക്കാരനും ഓവര്‍സീസ് കോണ്‍ഗ്രസ് തലവനുമായ പിത്രോഡയെ തള്ളിപ്പറഞ്ഞിരുന്നു. പിത്രോഡ പറഞ്ഞത് പൂര്‍ണമായും തെറ്റാണെന്നും തെറ്റ് ചെയ്തവര്‍ ആരായിരുന്നാലും ശിക്ഷിക്കപ്പെടണമെന്നും രാഹുല്‍ പറഞ്ഞു. ഇതു സംബന്ധിച്ച്‌ ഒരു സംവാദവും ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1984ല്‍ സിഖ് കൂട്ടക്കൊല നടന്നു. ഇനി എന്താണ് ചെയ്യാനാവുക എന്നായിരുന്നു പിത്രോഡയുടെ പരാമര്‍ശം. ഇത് വിവാദമായതോടെ വിശദീകരണവുമായി പിത്രോഡ തന്നെ രംഗത്തെത്തി. തന്‍റെ ഹിന്ദി വ്യക്തമല്ലാത്തതിനാല്‍ സംഭവം വ്യാഖ്യാനിക്കപ്പെട്ടത് മറ്റൊരു തരത്തിലാണെന്നായിരുന്നു വിശദീകരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക