വിവാഹ വാഗ്ദാനം നൽകി ബീഹാറുകാരിയായ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലാവാതിരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി മുങ്ങിയതായി സൂചന. ബിനോയ് കോടിയേരിയെ കസ്റ്റഡിയിലെടുക്കാൻ മുംബൈയിൽ നിന്ന് പോലീസ് സംഘം കണ്ണൂരിൽ എത്തിയിരുന്നു. ബിനോയിയുടെ വീട് സ്ഥിതി ചെയ്യുന്ന ന്യൂമാഹി പോലീസ് സ്‌റ്റേഷൻ പരിധിയിൽ മുംബൈ പോലീസ് അന്വേഷണം നടത്തിയെന്നാണ് റിപ്പോർട്ട്.
കേസ്വനേഷണത്തിന്റെ ഭാഗമായി മൂന്ന് ദിവസത്തിനകം ഹാജരാകണമെന്ന് കാണിച്ച് നേരത്തെ ബിനോയി കോടിയേരിക്ക് പോലീസ് നോട്ടീസ് അയച്ചിരുന്നു. ഹാജരായില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. അതിന്റെ ഭാഗമായിട്ടാണ് പോലീസ് സംഘം കണ്ണൂരിൽ എത്തിയത്. എന്നാൽ ബിനോയ് അറസ്റ്റ് നേരത്തെ അറിഞ്ഞ് ഒളിവിൽ പോയി എന്നാണ് വിവരം.