Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ പക്ഷികളെ ഓടിക്കാന്‍ ഗുണ്ട് എറിഞ്ഞ ജീവനക്കാരനു പരിക്ക്

Published on 01 June, 2012
 നെടുമ്പാശേരി വിമാനത്താവളത്തില്‍ പക്ഷികളെ ഓടിക്കാന്‍ ഗുണ്ട് എറിഞ്ഞ ജീവനക്കാരനു പരിക്ക്
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍സൈഡില്‍നിന്നു പക്ഷികളെ ഓടിക്കാന്‍ ഗുണ്ട് എറിഞ്ഞ ജീവനക്കാരനു പരിക്കേറ്റു. കോട്ടയം ആര്‍പ്പൂക്കര സ്വദേശി മിഥുനാണു പരിക്കേറ്റത്. കൈയിലെ രണ്ടു വിരലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പക്ഷികളെ ഓടിക്കാന്‍ എറിഞ്ഞ ഗുണ്ട് കൈയിലിരുന്നു പൊട്ടിയതാകാം പരിക്കിനു കാരണമെന്നു പറയുന്നു. വിമാനത്താവളത്തില്‍ പക്ഷികളെ ഓടിക്കുന്ന ജോലി ഒരു സ്വകാര്യ ഏജന്‍സിക്കാണു നല്കിയിട്ടുള്ളത്. ഈ ഏജന്‍സിയുടെ ജീവനക്കാരനാണു മിഥുന്‍. ഈ ജോലി ഏറ്റെടുത്തു നടത്തുന്ന രണ്ടാമത്തെ ഏജന്‍സിയാണ് ഇപ്പോഴുള്ളത്. 

നേരത്തെ വിമാനത്താവളത്തിലെ സിഐഎസ്എഫ് വിഭാഗം വെടിവച്ചാണു പക്ഷികളെ ഓടിച്ചിരുന്നത്. കൂടുതല്‍ കാര്യക്ഷമമായി ഈ ജോലി നടത്താനാണു സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചത്. സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക