Image

സ്വര്‍ണത്തിന് വേണ്ടി അമ്മാവനെ കൊലപ്പെടുത്തിയ അനന്തരവന്മാര്‍ കസ്റ്റഡിയില്‍

Published on 14 June, 2012
സ്വര്‍ണത്തിന് വേണ്ടി അമ്മാവനെ കൊലപ്പെടുത്തിയ അനന്തരവന്മാര്‍ കസ്റ്റഡിയില്‍
വിയ്യൂര്‍: ബാര്‍ബര്‍ ഷോപ്പുടമയെ കടയ്ക്കുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണെ്ടത്തിയ സംഭവത്തില്‍ സഹോദരീപുത്രന്‍മാരായ രണ്ടുപേര്‍ കസ്റ്റഡിയില്‍. അജിത്കുമാര്‍, അനില്‍കുമാര്‍ എന്നിവരെയാണ് വിയ്യൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. വിയ്യൂര്‍ മങ്ങന്‍കാട് വട്ടപ്പറമ്പില്‍ വീട്ടില്‍ ശങ്കുണ്ണിയുടെ മകന്‍ സുധാകരന്റെ (63) കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

ഇന്നലെ രാത്രി എട്ടരയോടെ കടയുടെ വാതില്‍ അടഞ്ഞുകിടക്കുന്നതു ശ്രദ്ധയില്‍ പെട്ട അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മക്കള്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കഴുത്തുമുറിഞ്ഞ നിലയില്‍ സുധാകരനെ കണെ്ടത്തിയത്. സുധാകരന്റെ കഴുത്തിലുള്ള രണ്ടരപവന്റെ മാലയും ഒരുപവന്റെ മോതിരവും നഷ്ടപ്പെട്ടിരുന്നു. സ്വര്‍ണത്തിനു വേണ്ടി കൊലപാതകം നടത്തിയതായാണ് സൂചന. 

സുധാകരന്റെ സഹോദരീപുത്രന്‍മാരായ അജിത്കുമാറും അനില്‍കുമാറും ഇന്നലെ വൈകുന്നേരം കടയിലെത്തിയിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണെ്ടത്തി. തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്നും ആഭരണങ്ങള്‍ കണെ്ടടുത്തതായും സൂചനയുണ്ട്. ഇവരില്‍ ഒരാളുടെ വിവാഹം അടുത്ത മാസം നടക്കാനിരുക്കുകയാണ്. ഇതിനായി ഇവര്‍ സുധാകരനോട് പണം ആവശ്യപ്പെട്ടിരുന്നു. പണം നല്‍കില്ലെന്ന് അറിയിച്ചിരുന്നെങ്കിലും ഇവര്‍ കടയിലെത്തി വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നായിരുന്നു കൊലപാതകം. ശാന്തകുമാരിയാണ് സുധാകരന്റെ ഭാര്യ. സുമേഷ്, സുധീഷ്, സുകേഷ്, സുനീഷ് എന്നിവരാണ് മക്കള്‍. മരുമക്കള്‍: രമ്യ, ലജിത, വിജിത.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക