Image

ഗണേഷ് പരല്‍ മീന്‍ മാത്രം, വലിയ കരിമീന്‍ ഉടന്‍ കുടങ്ങും; തെളിവുകള്‍ പുറത്തുവിടും: ജോര്‍ജ്, മന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ സരിതയെ ഉപയോഗിച്ചു

Published on 19 June, 2013
ഗണേഷ് പരല്‍ മീന്‍ മാത്രം, വലിയ കരിമീന്‍ ഉടന്‍ കുടങ്ങും; തെളിവുകള്‍ പുറത്തുവിടും: ജോര്‍ജ്, മന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ സരിതയെ ഉപയോഗിച്ചു
കേരളത്തിലെ രാഷ്ട്രീയരംഗത്തെ മാറ്റിമറിക്കാന്‍ കഴിയുന്ന സംഭവങ്ങള്‍ പുറത്തുവരാന്‍ പോകുന്നേ ഉള്ളൂയെന്ന ചീഫ് വിപ്പ് പിസി. ജോര്‍ജ്. ഇപ്പോള്‍ കുടുങ്ങിയത് പരല്‍ മീന്‍ മാത്രമാണെന്നും വലിയ കരിമീനുകള്‍ ഇതിന്റെ പിന്നിലുണ്ട്. കുടുങ്ങാന്‍ പോകുന്നെയുള്ളൂ എന്നും ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസിനും നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഒരുമാസം കഴിഞ്ഞിട്ടും വമ്പന്‍മാര്‍ കുടുങ്ങിയിട്ടില്ലെങ്കില്‍ താന്‍ തെളിവുകള്‍ പുറത്തുവിടുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ഓഫീസാണോ ഗണേഷ്‌കുമാറാണോ ഇപ്പൊഴത്തെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദിയെന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞുകൊണ്ടാണ് അഭിമുഖം ആരംഭിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ എല്ലാവരും കുറ്റക്കാരല്ല. ഇതിന് എല്ലാറ്റിനും പുറകില്‍ ഈ ഒരാളാണ്. മുന്‍മന്ത്രിയായ ഗണേഷ്‌കുമാര്‍ . മുന്‍മന്ത്രി ഇതിനകത്തെ ചെറിയ പരലാണ്. അതിലും വലിയ കരിമീന്‍ കിട്ടാനുണ്ട്. ആ കരിമീനുംകൂടെ കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ വരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നതെന്നും ജോര്‍ജ് പറഞ്ഞു. ആവലിയ കരിമീന്‍ യുഡിഎഫില്‍ തന്നെയുള്ളതാണെന്നാണ് പുറത്തു പരക്കുന്നത് അത് ശരിയാണോ? എന്ന ചോദ്യത്തിന് അതിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നായിരുന്നു ജോര്‍ജിന്റെ അഭിപ്രായം. 

വലിയ തട്ടിപ്പ് നടക്കാനിരിക്കുകയായിരുന്നു. അതിന് തടയിടാന്‍ എനിക്കു കഴിഞ്ഞു. ഞാന്‍ സമ്മതിക്കുന്നുമില്ല, നിഷേധിക്കുന്നുമില്ല. ഞാന്‍ ഇതുവരെ പറഞ്ഞ ഏതെങ്കിലും കാര്യം തെറ്റാണെന്ന് ആര്‍ക്കെങ്കിലും തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്നും ജോര്‍ജ് ചോദിക്കുന്നു. ഇതെങ്ങനെ നേരത്തെ അറിയുന്നു എന്ന് ചോദ്യത്തിന് ഉത്തരം ഇങ്ങനെയായിരുന്നു. ഒരു വര്‍ഷം മുന്‍പെ ഇവരെപറ്റി അറിഞ്ഞിരുന്നു. അന്ന ലക്ഷ്മി എന്നായിരുന്നു അറിഞ്ഞത്. പക്ഷേ കഴിഞ്ഞമാസമാണ് അറിയുന്നത് ഇവര്‍ സരിതയാണെന്ന്. തെളിവുകള്‍ എല്ലാം പുറത്തുവിടും. ഗണേഷ്‌കുമാര്‍ സരിതയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് സന്തോഷിപ്പിച്ച് കാര്യം സാധിച്ചു. മന്ത്രിസ്ഥാനം പോകാതിരിക്കാന്‍ ആരെയൊക്കെ സ്വാധീനിക്കണോ അവിടെയൊക്കെ ഗണേഷ് ഈ സ്ത്രീയെ ഉപയോഗിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട മന്ത്രിസ്ഥാനം തിരികെ ലഭിക്കുന്നതിനുവേണ്ടിയും ഈ സ്ത്രീയെ ഉപയോഗിച്ചു. ഈ സ്ത്രീലമ്പടന്‍മാരാണ് മന്ത്രിസഭയ്ക്ക് അപമാനം. പതിനായിരം കോടിയുടെ തട്ടിപ്പാണ് നടത്താനിരുന്നത്. പത്തനംതിട്ടജില്ലയില്‍ മൊത്തം ഇത് സ്ഥാപിക്കാനിരിക്കുകയായിരുന്നു.

ഗണേഷ് പരല്‍ മീന്‍ മാത്രം, വലിയ കരിമീന്‍ ഉടന്‍ കുടങ്ങും; തെളിവുകള്‍ പുറത്തുവിടും: ജോര്‍ജ്, മന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ സരിതയെ ഉപയോഗിച്ചു
Join WhatsApp News
SANIL THOMAS 2013-06-19 17:42:14
പി സി ജോർജ് ഒരു വര്ഷം മുമ്പ് സരിതയുടെ തട്ടിപ്പ് വിവരം അറിഞ്ഞിരുന്നു എന്ന് പറയുന്നു ഈ വാർത്തയിൽ. എങ്കിൽ ഒരു ആത്മാര്ധത ഉള്ള പൊതു പ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹം എന്തുകൊണ്ട് ഇത് മറച്ചു വച്ചു ? വിഷപ്പാമ്പ് വളരുന്നത്‌ വരെ എന്തിനു അദ്ദേഹം കാത്തിരുന്നു ? എത്രയോ ആൾകാരുടെ വിയര്പ്പിന്റെ ഫലം ഈ നശിച്ചവൾ തിന്നില്ലേ ? അവൾക്കിപ്പോൾ വി ഐ പി പരിഗണയും കിട്ടുന്നു എന്നും കേട്ടു. ഇതാണോ നമ്മുടെ ജനാധിപത്യം ? അദ്ദേഹം കാത്തിരുന്നത് രാഷ്ട്രീയ വിരോധത്തിനു വേണ്ടി ഉപയോഗിക്കാം എന്നെങ്കിലും എന്നുള്ള ഉദ്ടെഷതിലായിരുന്നോ ? അങ്ങനെ എങ്കിൽ അദ്ദേഹത്തിനും തെറ്റ് പറ്റിയില്ലേ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക