എന്നില്‍ ഉമിക്കനലായി എരിയുന്ന നീ
ശാശ്വതദീപ്തി യാണെന്നറിയവേ
അത് ഞാന്‍ ഊതി പെരുപ്പിക്കയാണ് .
എന്തിനിങ്ങനെ
ഒരാളോട് മാത്രം ഇത്രമേല്‍ കൂറ്
ഒച്ചയനക്കങ്ങള്‍ ഇല്ലാതെ
ഒളിച്ചും പാത്തും
എത്തുമെന്നോര്ക്കുവതെന്തിന്.
നിന് മുഖാരവിന്ദ ദര്‍ശനം
മോഹിച്ചെത്രയോ ചിത്രങ്ങള്‍
കോറി വരച്ചു ഞാന്‍.
ഒരു തൂവെള്ള തൂവാല കരുതി
കാത്തു കാത്തങ്ങനെ......
വരകളിലും വാക്കുകളിലും
ഒന്നും പിടി തരാതെ
എവിടെയോ മറയുകയാണ് നീ
പിന്നെ ഈ ഞാനും.