അര നൂറ്റാണ്ടോളം കേരളം കണ്ട പ്രഗ്ത്ഫ്നായ നേതാവ് ശ്രീ കെ. എം. മാണി തന്റെ
രാജിയിലൂടെ കേരളത്തിലെ ജനങ്ങളോട് മാന്യത കാട്ടുകയാണ് ചെയ്തത് എന്ന് പ്രവാസി
കേരളാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ നേതാക്കള്‍ ജയ്ബൂ കുളങ്ങര,
പി. സി. മാത്യു, സോളി കുമ്പിളുവേലില്‍, മാത്യു കുട്ടി ആലുംപരമ്പില്, ജോണ്‍സി
വറുഗീസ്, സഖറിയ കരുവേലില്‍, സജി പുത്രുകയില്, വറുഗീസ് കെ. വറുഗീസ്, ബാബു
പടവത്തില്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്തവാനിയിലൂടെ അറിയിച്ചു.
കേരളാ
കോണ്‍ഗ്രസ്സ് ഒറ്റക്കെട്ടായി നില്കണമെന്നും പ്രതിസന്ധികള്‍ ഏക മനസ്സോടെ കാണുകയും
ജനഹിതം അറിഞ്ഞു മുമ്പോട്ടു പോകണമെന്നും നേതൃത്വത്തോട് ആവശ്യപ്പെട്ടു. തങ്ങളുടെ
പിന്തുണ അറിയിക്കുന്നതായി നേതാക്കള്‍ ജോസ് കെ. മാണി എം. പി. യെ അറിയിച്ചു.
പാലം കടന്നു കഴിയുമ്പോള്‍ ......................
അങ്ങെനെ ആണ് മാണി മിടുക്കന് ആയത് . മാണി പാര്‍ടി മെത്രാന്മാരുടെ കാല് തിരുമി കേരള രാശ്ര്ടിയം നശിപിച്ചു . മുസ്ലിം ലീഗും , SNDP, NSS ഈ തന്ത്രം കോപ്പി അടിച്ചു കേരളം അകെ നശിപിച്ചു .ബാബു, തിരുവഞ്ചൂര്‍ ഇടുക്കി മെത്രാന് വെള്ളാപ്പള്ളി ഇതു പോലെ ഉള്ള കുറെ എണ്ണം കൂടി താഴെ വീണാല്‍ കേരളം ഒന്ന് നേരെ ശ്വസം വിട്ടേനെ !
അഴിമതിയും സ്വജനപക്ഷപാതവും അച്യുതമേനോന് നടത്തി എന്നാരോപിച്ചുകൊണ്ട് കത്തിക്കയറിയ മാണി തനിക്കെതിരെ ആരോപണങ്ങള്‍ വന്നപ്പോള്‍ ഉരുണ്ടുകളിച്ചത് കേരള ജനത കണ്ടുകഴിഞ്ഞു. ബാർ കോഴക്കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലൻസ് കോടതി നടപടിയെ ശരിവെച്ചുകൊണ്ട് ഹൈക്കോടതി ജഡ്ജി കമാല്‍ പാഷ നടത്തിയ വിധിന്യായത്തിലാണ് ഷേക്സ്പിയറുടെ പ്രസിദ്ധമായ, 'സീസറിന്റെ ഭാര്യ സംശയത്തിനതീതയായിരിക്കണ'മെന്ന പ്രയോഗം ഉദ്ധരിച്ചത്. ഇതേ പ്രയോഗമാണ് കെ.എം.മാണിയും നാല്പ്പത്തിനാല് വര്‍ഷം മുന്‍പ് സി.അച്യുതമേനോനെതിരെ പ്രയോഗിച്ചത്. ചരിത്രത്തിന്റെ തിരിച്ചടിയാവാം അതേ പ്രയോഗം മാണിയുടെ രാഷ്ട്രീയ ജീവിതത്തിനു തന്നെ അന്ത്യം കുറിക്കും വിധത്തില്‍ വന്നുഭവിച്ചത്.....